2011, നവംബർ 16, ബുധനാഴ്‌ച

190 രൂപ മുടക്കൂ; യൂടൂബില്‍ സിനിമ കാണാം

തീയറ്ററില്‍ പോകേണ്ട , വ്യാജ സിഡി വാങ്ങേണ്ട. 190 രൂപ മുടക്കിയാല്‍ മതി. പുതിയ സിനിമകള്‍ വീട്ടിലിരുന്നു കാണാം. യൂടൂബാണ്‌ പദ്ധതിക്കു പിന്നില്‍ ആദ്യഘട്ടത്തില്‍ ബ്രിട്ടനിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌ . സിനിമകള്‍ക്കായി വാര്‍ണര്‍ ബ്രദേഴ്‌സുമായി യുടൂബ്‌ കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌ . ആദ്യഘട്ടത്തില്‍ 1,000 സിനിമകളാകും ലഭ്യമാക്കുക. അമേരിക്കയിലും കാനഡയിലും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ട്‌ നാളുകളായി. ഇന്ത്യയില്‍ യാഹൂവും ഇതേ മാര്‍ഗം പിന്തുടരുന്നുണ്ട്‌ .

ഇനി ശബ്‌ദവും Search ചെയ്യാം

ഈ ശബ്‌ദം എവിടയോ കേട്ടപോലെ... ഗൂഗിളില്‍ ടൈപ്പ്‌ ചെയ്യുന്ന അക്ഷരങ്ങള്‍ വഴികാട്ടും പോലെ ശബ്‌ദവും തിരയാന്‍ സംവിധാനം വരുന്നു. സാന്‍സ്‌ഫ്രാന്‍സിസ്‌കോയുടെ MediaMinedTM ആണ്‌ പുതിയ സോഫ്‌റ്റ്‌വേര്‍ അവതരിപ്പിക്കുന്നത്‌ . National Science Foundation's Small Business Innovation Research programന്റെ പിന്തുണയും ഗവേഷകര്‍ക്കുണ്ട്‌ . ശബ്‌ദ ഫയലുകള്‍ സ്‌കാന്‍ ചെയ്‌ത് ലേബല്‍ നല്‍കാന്‍ സോഫ്‌റ്റ്‌വേറിനാകും. സോഫ്‌റ്റ്‌വേര്‍ വെര്‍ച്യുല്‍ സ്‌റ്റുഡിയോ എഞ്ചിനിയറെപ്പോലെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ MediaMinedTM സിഇഒ ജേ ലീബോഫ്‌ അറിയിച്ചു. ഉദാഹരണമായി മണിക്കൂറുകള്‍ നീണ്ട സിനിമയില്‍ നിന്ന്‌ ബോംബ്‌ സ്‌ഫോടനത്തിന്റെ ശബ്‌ദം ആവശ്യമെങ്കില്‍ സോഫ്‌റ്റ്‌വേര്‍ നിമിഷങ്ങള്‍ക്കുളളില്‍ തിരഞ്ഞുതരും. ഓഡിയോ ഫയലുകള്‍ സ്‌കാന്‍ ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയാണ്‌ സോഫ്‌റ്റ്‌വേറിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. ശബ്‌ദ സാദൃശ്യം പരിശോധിക്കുകയായും രണ്ടാം ഘട്ടം. ശബ്‌ദ തീവ്രത, താളം എന്നിവയും നിരീക്ഷണ വിധേയമാക്കും. സേര്‍വറുകളിലുളള ഓഡിയോ ഫയലുകള്‍ പരിശോധിച്ച്‌ സോഫ്‌റ്റ്‌വേര്‍ XML ഫയല്‍ തയാറാക്കും. ശബ്‌ദം തെരയുന്നവര്‍ക്ക്‌ ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറും. മൊബൈല്‍ ഫോണുകളിലും , ആശുപത്രികളിലും ശബ്‌ദം തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്‌റ്റ്‌വേറിന്‌ സാധ്യതയേറെയുണ്ടെന്നാണ്‌ MediaMinedTM ഗവേഷകരുടെ വിശ്വാസം

അന്യഗ്രഹ ജീവിയെ ഫ്രീസറില്‍ സൂക്ഷിച്ചു!

അന്യഗ്രഹ ജീവികളെ കുറിച്ചുളള പല കഥകളും നാം ഇതിനോടകം കേട്ടുകഴിഞ്ഞു എങ്കിലും ഇത്രയും വിശ്വാസയോഗ്യമായ ഒന്ന്‌ അക്കൂട്ടത്തില്‍ ഉണ്ടായിരിക്കാനിടയില്ല. ഒരു അന്യഗ്രഹ ജീവിയുടെ മൃതദേഹം താന്‍ രണ്ട്‌ വര്‍ഷക്കാലം സ്വന്തം ഫ്രീസറില്‍ സൂക്ഷിച്ചു എന്നും അത്‌ പിന്നീട്‌ അധികൃതര്‍ ഏറ്റെടുത്തു എന്നും ഒരു റഷ്യന്‍ സ്‌ത്രീ അവകാശപ്പെടുന്നു. ഇതിന്‌ തെളിവായി അവര്‍ ഫ്രീസറില്‍ വച്ച നിലയിലുളള അന്യഗ്രഹ ജീവിയുടെ അഞ്ച്‌ ചിത്രങ്ങളും പുറത്തുവിട്ടു! പെത്രോസവോദ്‌സ്കില്‍ നിന്നുളള മാര്‍ത്ത യെഗരോവ്‌നം എന്ന സ്‌ത്രീയാണ്‌ ഈ അവകാശവാദമുന്നയിക്കുന്നത്‌. 2009 ല്‍ ഒരു പറക്കും തളിക തകര്‍ന്നയിടത്തു നിന്നാണ്‌ തനിക്ക്‌ അന്യഗ്രഹ ജീവിയുടെ മൃതദേഹം ലഭിച്ചതെന്ന്‌ മാര്‍ത്ത അവകാശപ്പെടുന്നു. പറക്കും തളിക കത്തിയമര്‍ന്നപ്പോള്‍ ആ പ്രദേശമാകെ കടുത്ത ചൂട്‌ അനുഭവപ്പെട്ടു എന്നും അപകടത്തിനു ശേഷം നടത്തിയ തെരച്ചിലിലാണ്‌ തനിക്ക്‌ മൃതദേഹം ലഭിച്ചതെന്നും മാര്‍ത്ത പറയുന്നു. ചിത്രത്തില്‍ കാണുന്ന ജീവിക്ക്‌ ഉടലിന്‌ ആനുപാതികമല്ലാത്ത രീതിയിലുളള വലിയ തലയും വലിയ കണ്ണുകളുമാണുളളത്‌. രണ്ട്‌ അടിയില്‍ കൂടുതല്‍ ഉയരമുളള ഇതിന്‌ കൂടുതലും ഒരു കടല്‍ ജീവിയുമായാണ്‌ സാമ്യം. കാര്യമിതൊക്കെയാണെങ്കിലും മാര്‍ത്തയുടെ പക്കല്‍ നിന്ന്‌ മൃതദേഹം ഏറ്റെടുത്തത്‌ ആരെന്ന്‌ വ്യക്‌തമല്ല. സംഭവം സത്യമാണെന്ന്‌ പറയാന്‍ ശക്‌തമായ തെളിവുകളൊന്നുമില്ല എന്നാണ്‌ ഗവേഷകരും പറയുന്നത്‌.

2011, ജൂലൈ 25, തിങ്കളാഴ്‌ച

വലുപ്പത്തില്‍ മുമ്പിന്‍; പേടിയില്‍ വമ്പന്‍

നാലടി ഉയരവും ഏഴടി നീളവും 120 കിലോ ഭാരവുമായി ഗിന്നസ്‌ ലോകറെക്കോഡില്‍ സ്‌ഥാനം നേടിയിരിക്കുകയാണ്‌ ജോര്‍ജ്‌ എന്ന നായ. അമേരിക്കയിലെ അരിസോണയിലുള്ള ഡേവ്‌ നാസര്‍- ക്രിസ്‌റ്റി ദമ്പതികളുടെ ഉടമസ്‌തയിലുള്ളതാണ്‌ ഗ്രേറ്റ്‌ ഡെയ്‌ന്‍ ഇനത്തില്‍പ്പെട്ട ഈ നായ. 2005 നവംബറിലാണ്‌ ജോര്‍ജ്‌ ജനിച്ചത്‌. 2006 ജനുവരിയിലാണ്‌ ഡേവും ക്രിസ്‌റ്റിയും ഈ നായയെ വാങ്ങുന്നത്‌. വാങ്ങുമ്പോള്‍ സാധാരണ ഒരു നായക്കുഞ്ഞിന്റെ വലുപ്പമേ ജോര്‍ജിനുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇവന്റെ കാല്‍പത്തികള്‍ക്ക്‌ അസാധാരണ വലുപ്പമുണ്ടായിരുന്നു. ആദ്യത്തെ അഞ്ചുമാസങ്ങള്‍ ജോര്‍ജിന്റെ വളര്‍ച്ച സാധാരണപോലെയായിരുന്നു. എന്നാല്‍, അതിനുശേഷം അസാധാരണമായ വളര്‍ച്ചയായിരുന്നു ജോര്‍ജിന്റേത്‌. ദിനംപ്രതി അരക്കിലോയോളം തൂക്കമായിരുന്നു ജോര്‍ജിനു വര്‍ധിച്ചുകൊണ്ടിരുന്നത്‌. 2006 നവംബറില്‍ ഒന്നാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ജോര്‍ജിന്റെ ഭാരം 90 കിലോയായി. ഗ്രേറ്റ്‌ ഡെയ്‌ന്‍ ഇനത്തില്‍പ്പെട്ട നായ്‌ക്കളുടെ ശരാശരി ഭാരം 56 മുതല്‍ 72 കിലോ മാത്രമാണ്‌. രണ്ടാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ജോര്‍ജിന്റെ ഭാരം 97 കിലോയോളം എത്തി. ഒരു കാളക്കൂറ്റനെപ്പോലെ ജോര്‍ജ്‌ വളര്‍ന്നതോടെ ഇവനെയും കൊണ്ടുള്ള ചുറ്റിക്കറക്കം ഡേവ്‌ അവസാനിപ്പിച്ചു. കാഴ്‌ചയില്‍ ഭീതിതോന്നുമെങ്കിലും ജോര്‍ജൊരു പാവമാണെന്നാണ്‌ ഡേവ്‌ പറയുന്നത്‌. പാര്‍ക്കിലും മറ്റും പോകുമ്പോള്‍ ചെറുനായ്‌ക്കളെ കാണുന്നതുതന്നെ ജോര്‍ജിനു പേടിയാണ്‌. ചെറുനായ്‌ക്കള്‍ ഇവനുചുറ്റും കറങ്ങിനടത്താല്‍ ജോര്‍ജ്‌ ദയനീയമായി കുരച്ച്‌ ഡേവിന്റെ പിന്നിലൊളിക്കും. അതേപോലെ വെള്ളവും ജോര്‍ജിന്‌ പേടിയാണ്‌. 2010ലാണ്‌ ലോകത്തെ ഏറ്റവും വലിയനായയാണ്‌ ജോര്‍ജ്‌ എന്ന്‌ അവകാശപ്പെട്ട്‌ ഡേവ്‌ ഗിന്നസ്‌ ലോകറെക്കോഡ്‌ അധികൃതരെ സമീപിക്കുന്നത്‌. എന്നാല്‍, 2011ലാണ്‌ ഏറ്റവും വലിയ നായയെന്ന അംഗീകാരം ഗിന്നസ്‌ അധികൃതര്‍ ജോര്‍ജിനു സമ്മാനിക്കുന്നത്‌. ഗിന്നസ്‌ ബുക്കില്‍ സ്‌ഥാനം പിടിച്ചതോടെ ലോകതാരമായി മാറിയിരിക്കുകയാണ്‌ ജോര്‍ജ്‌. ലോകമെങ്ങും ഈ കൂറ്റന്‍ നായയ്‌ക്ക് പതിനായിരക്കണക്കിന്‌ ആരാധകരാണുള്ളത്‌. ഫേസ്‌ബുക്കില്‍ ജോര്‍ജിന്റെ ഇഷ്‌ടക്കാരായി എഴുപതിനായിരം പേരാണുള്ളത്‌.

2011, ജൂൺ 29, ബുധനാഴ്‌ച

അത്യുന്നതങ്ങളില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍

സമുദ്രനിരപ്പില്‍നിന്ന്‌ 12,000 അടി ഉയരത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍. തിബറ്റിലാണ്‌ ഈ അത്യാഢംബര ഹോട്ടല്‍ തുറന്നിരിക്കുന്നത്‌. ബുദ്ധമതത്തിന്റെ ആത്മീയ-ഭരണകേന്ദ്രമായിരുന്ന തിബറ്റ്‌ ഇപ്പോള്‍ ചൈനീസ്‌ ആധിപത്യത്തിലാണ്‌. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടപ്പെട്ടയിടം കൂടിയാണ്‌ തിബറ്റ്‌. വിനോദ സഞ്ചാരികളുടെ വര്‍ധനവിനെത്തുടര്‍ന്ന്‌ ചൈനീസ്‌ ഭരണകൂടമാണ്‌ ഇവിടെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിക്കാന്‍ തയാറായത്‌. ബുദ്ധമത ആശ്രമത്തിന്റെ മാതൃകയിലാണ്‌ ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്‌. രൂപകല്‌പനയില്‍ മാത്രമേ ആശ്രമത്തിന്റെ സ്വാധീനമുള്ളൂ. ഉള്ളില്‍ പ്രവേശിച്ചാല്‍ ആശ്രമമൂല്യങ്ങള്‍ പൊടിപോലും കാണാനാവില്ല. ബാറും സ്‌പായും സിമ്മിംഗ്‌ പൂളുമൊക്കെ ഈ ഹോട്ടലിലുണ്ട്‌. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന ആഢംബര ഹോട്ടലെന്ന പ്രത്യേകതയും ഇതിനുണ്ട്‌. 12,000 അടി ഉയരത്തില്‍ സ്‌ഥിതിചെയ്യുന്നതിനാല്‍ ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക്‌ ശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ വരാനുള്ള സാധ്യതയുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും മുറികളില്‍ ക്രമീകരിച്ചിട്ടുണ്ട്‌. ടിബറ്റിന്റെ തലസ്‌ഥാനമായ ലാസയിലാണ്‌ ഹോട്ടല്‍ സ്‌ഥിതിചെയ്യുന്നത്‌.

ഉന്നംവച്ചത്‌ പന്നിയെ; വെടികൊണ്ടത്‌ ഭാര്യയ്‌ക്ക്‌

പന്നിയെ ലക്ഷ്യമാക്കി റഷ്യക്കാരന്‍ ഉതിര്‍ത്തവെടി കൊണ്ടത്‌ ഭാര്യയ്‌ക്ക്. റഷ്യയിലെ ടുലയിലാണ്‌ സംഭവം. അറുപതുകാരനും ഭാര്യയും പന്നിയെ വെടിവയ്‌ക്കാനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ ഇയാളുടെ തോക്ക്‌ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. വെടിയേറ്റ ഭാര്യ സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. നാടന്‍ തോക്കുപയോഗിച്ചായിരുന്നു റഷ്യന്‍ ദമ്പതികള്‍ പന്നിയെ വെടിവയ്‌ക്കാന്‍ ഇറങ്ങിയത്‌. ഭാര്യയെ കൊന്ന കുറ്റത്തിനു പോലീസ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്‌. എന്നാല്‍, വെടിയേറ്റ്‌ പന്നിക്കെന്തെങ്കിലും പരിക്കു പറ്റിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

2011, ജൂൺ 28, ചൊവ്വാഴ്ച

2.7 കോടിയുടെ പാചകപാത്രം

പണം ധൂര്‍ത്തടിക്കാന്‍ മാര്‍ഗം തേടുന്ന കോടീശ്വരരെ തിരയുകയാണ്‌ പാചകപാത്രങ്ങള്‍ നിര്‍മിക്കുന്നൊരു ചൈനീസ്‌ കമ്പനി. കാരണം, ഇവര്‍ നിര്‍മിച്ച 2.7 കോടിരൂപയുടെ പാചകപാത്രം വാങ്ങാന്‍ ശേഷിയുള്ള കോടീശ്വരരെയാണ്‌ കമ്പനിക്കാവശ്യം. സ്വര്‍ണവും രത്നവും ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്ന ഈ പാത്രം ചൈനയിലെ ചാംഗ്‌ചുംഗിലെ ഷോറൂമിലാണ്‌ കമ്പനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. 738 ഗ്രാമാണ്‌ ഇതിന്റെ തൂക്കം. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന 13 രത്നങ്ങളാണ്‌ ഈ പാത്രത്തെ അലങ്കരിച്ചിരിക്കുന്നത്‌. ഈ പാത്രം വാങ്ങിയാല്‍ റോള്‍സ്‌ റോയ്‌സ് കാറില്‍ ഇതു കമ്പനി വീട്ടിലെത്തിക്കും. അതോടൊപ്പം പാത്രം വാങ്ങുന്ന ആളിനും 10 സുഹൃത്തുക്കള്‍ക്കും യൂറോപ്പിലെ ഏറ്റവും പ്രശസ്‌തമായ ഹോട്ടലില്‍ സൗജന്യമായി ഭക്ഷണത്തിനുള്ള ഓഫറും കമ്പനി നല്‍കുന്നുണ്ട്‌.

2011, ജൂൺ 14, ചൊവ്വാഴ്ച

വെള്ളത്തിലും കരയിലും ഓടും കാര്‍

ഏതു പ്രതലത്തിലും ഓടുന്ന കാര്‍ വരുന്നു. കര, വെള്ളം, മണല്‍, ഐസ്‌ എന്നിവയുടെ മുകളിലൂടെ ഓടുന്ന കാര്‍ രൂപകല്‍പ്പന ചെയ്‌തത്‌ 21 വയസുകാരിയായ ചൈനീസ്‌ ഗവേഷകനാണ്‌. Xihua സര്‍വകലാശാലയിലെ Zhang Yuhan താന്‍ രൂപകല്‍പ്പന ചെയ്‌ത കാറിന്‌ പേരിട്ടിരിക്കുന്നത്‌ Volkswagen Aqua എന്നാണ്‌ . ഗവേഷണത്തിന്‌ സഹായം നല്‍കിയതിന്‌ നന്ദിയായാണ്‌ Volkswagen ന്‌ സ്‌ഥാനം നല്‍കിയത്‌ . മണിക്കൂറില്‍ 62 കിലോ മീറ്ററാണ്‌ കാറിന്റെ പരമാവധി വേഗം. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളാണ്‌ കാറിന്‌ ഊര്‍ജം നല്‍കുന്നത്‌. രണ്ടു മോട്ടോറുകളുടെ സഹായത്തോടെയാണ്‌ യാത്ര. കാര്‍ ഉടന്‍ മാര്‍ക്കറ്റിലെത്തുമെന്നാണ്‌ യുഹാന്റെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു മലയാളി മാരുതി 800 നെ കരയിലും വെളളത്തിലും ഓടിക്കാവുന്ന വിധത്തില്‍ പരിഷ്‌കരിച്ചെങ്കിലും അദ്ദേഹത്തെ അംഗീകരിക്കന്‍ കാര്‍നിര്‍മ്മാതാക്കള്‍ മുതിര്‍ന്നില്ല.

2011, ജൂൺ 13, തിങ്കളാഴ്‌ച

പ്രിയതമയ്‌ക്ക് സ്‌നേഹപൂര്‍വം ഒരു കക്കൂസ്‌...

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്ക് എന്തു സമ്മാനം നല്‍കുമെന്നു തലപുകഞ്ഞ്‌ ചിന്തിക്കുന്ന ഭര്‍ത്താക്കന്മാര്‍ ബ്രിട്ടീഷുകാരനായ നിക്‌ വില്യമിനെ മാതൃകയാക്കരുത്‌. നിക്‌ 30-ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ സൂയിക്ക്‌ വ്യത്യസ്‌തമായൊരു സമ്മാനം നല്‍കി. രണ്ടു നില കക്കൂസ്‌ കെട്ടിടമാണ്‌ നിക്‌ ഭാര്യയ്‌ക്കു സമ്മാനമായി നല്‍കിയത്‌. ഇംഗ്ലണ്ടിലെ ഷെറിംഗ്‌ഹാം നോര്‍ഫോക്ക്‌ ബീച്ചിലാണ്‌ ഈ കെട്ടിടം. 70 ലക്ഷത്തോളം രൂപ മുടക്കിയാണ്‌ നിക്‌ ഈ കെട്ടിടം വിലയ്‌ക്കു വാങ്ങിയത്‌. എന്നാല്‍, ഈ കക്കൂസ്‌ കെട്ടിടത്തിന്റെ സ്‌ഥാനത്ത്‌ നല്ലൊരു പാര്‍പ്പിടം പണിതീര്‍ക്കാനാണ്‌ താനിതു വാങ്ങിയതെന്നാണ്‌ നിക്‌ പറയുന്നത്‌. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ പതിവായി ഈ ബീച്ചിലെത്തുന്നതിനാല്‍ ഇവിടെയൊരു പാര്‍പ്പിടമുള്ളത്‌ നല്ലതാണെന്നാണ്‌ നിക്‌ പറയുന്നത്‌.

ചൊവ്വയില്‍ ഗാന്ധിജിയുടെ മുഖം

ഉപഗ്രഹം ചൊവ്വയില്‍ 'ഗാന്ധിജിയെ' കണ്ടെത്തി. യൂറോപ്പിന്റെ മാര്‍സ്‌ എക്‌സ്പ്രസ്‌ എടുത്ത ചിത്രങ്ങളിലാണ്‌ ഗാന്ധിജിയുള്ളത്‌ . ഇറ്റലിയിലെ ഗവേഷകനായ Matteo Lanneo ആണ്‌ ചൊവ്വയില്‍ ഗാന്ധിജിയുടെ രൂപം കണ്ടെത്തിയത്‌ . ഇതാദ്യമായല്ല ചൊവ്വയില്‍ മനുഷ്യമുഖം കണ്ടെത്തുന്നത്‌ . 1976 അമേരിക്ക അയച്ച വൈക്കിംഗ്‌ ഒന്ന്‌ അയച്ച ചിത്രത്തിലും മനുഷ്യരൂടെ രൂപം കണ്ടെത്തിയിരുന്നു. നാസയുടെ ശക്‌തിയേറിയ കാമറ നല്‍കിയ ചിത്രത്തിന്റെ അടിസ്‌ഥാനത്തില്‍ ഗാന്ധിജിയുടെ രൂപം പാറകളും കുന്നുകളും നിറഞ്ഞ പ്രദേശമാണെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌ . ചൊവ്വയിലെ ധാതുക്കളെക്കുറിച്ചും മാര്‍സ്‌ എക്‌സ്പ്രസ്‌ പരിശോധന നടത്തുന്നുണ്ട്‌ .

2011, ജൂൺ 5, ഞായറാഴ്‌ച

വൈറസിനെ നേരിടാന്‍ 'ഉറുമ്പ്‌'

കമ്പ്യൂട്ടര്‍ വൈറസുകളെ നേരിടാന്‍ പ്രോഗ്രാമര്‍മാര്‍ പ്രകൃതിയിലേക്ക്‌ മടങ്ങുന്നു. കോളനികള്‍ സംരക്ഷിക്കാനുള്ള ഉറുമ്പുകളുടെ തന്ത്രങ്ങള്‍ അനുകരിക്കാനാണ്‌ നീക്കം. ഡിജിറ്റല്‍ ഉറുമ്പുകള്‍ എന്നാണ്‌ ഇവര്‍ തയാറാക്കുന്ന ആന്റി വൈറസുകള്‍ക്കുള്ള പേര്‌ . നോര്‍ത്ത്‌ കരോളിന ഫോറസ്‌റ്റ് സര്‍വകലാശാല പസഫിക്‌ നോര്‍ത്ത്‌ വെസ്‌റ്റ് നാഷണല്‍ ലാബട്ടറി എന്നിവയാണ്‌ ഗവേഷണത്തിന്‌ പിന്നില്‍. കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന എന്തിനെയും (യുഎസ്‌ബി ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്ക്‌ , സിഡി- ഡിവിഡി) ഉറുമ്പുകളുടെ ജാഗ്രതയോടെ ഇവ വീക്ഷിക്കും. ശത്രുവിനെ(വൈറസ്‌) കണ്ടെത്തിയാല്‍ ഉറുമ്പുകള്‍ ചെയ്യുന്നതു പോലെ സംഘടിത ആക്രമണമാകും പ്രോഗ്രാമുകള്‍ നടത്തുക. പ്രശ്‌നം ഉപയോക്‌താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തും. വൈറസുകളെ കണ്ടെത്തിയാല്‍ അവയുടെ വിവരങ്ങള്‍ മറ്റു 'ഉറുമ്പു'കള്‍ക്കു നല്‍കാന്‍ സൂചനകള്‍ അവശേഷിപ്പിക്കും. ഈ സൂചനകള്‍ മറ്റു പ്രോഗ്രാമുകളെയും സഹായിക്കും. ഉറുമ്പു വിദ്യ ആദ്യഘട്ടത്തില്‍ വിജയം കണ്ടുകഴിഞ്ഞു. എന്നാല്‍ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, പ്രോസസറുകള്‍, കമ്പ്യൂട്ടറുകളുടെ വേഗത എന്നിവ തടസപ്പെടുത്താത്ത ഉറുമ്പുകള്‍ക്കായുളള ശ്രമമാണ്‌ നടക്കുന്നത്‌

IE 9 : മലയാളത്തിനും അംഗീകാരം

ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍ 9 ല്‍ മലയാളത്തിനും പരിഗണന. മലയാളം അടക്കം 11 ഭാഷകളിലുള്ള പതിപ്പുകളാണ്‌ ഇന്ന്‌ മൈക്രോസോഫ്‌റ്റ് പുറത്തുവിട്ടത്‌ . അസമീസ്‌ , ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്‌ , തെലുങ്ക്‌ എന്നീ ഭാഷകള്‍ക്കും സോഫ്‌റ്റ്വേര്‍ ഭീമന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌ . പ്രാദേശിക ഭാഷകളില്‍ ഇ മെയില്‍ , ഇന്‍സ്‌റ്റന്റ്‌ മെസഞ്ചര്‍ സന്ദേശങ്ങള്‍ നല്‍കാന്‍ IE 9ല്‍ സൗകര്യം ഉണ്ടാകും. ഇന്ത്യന്‍ ഭാഷകളില്‍ സന്ദേശങ്ങള്‍ തയാറാക്കാനുള്ള സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്‌ . ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ്‌ മൈക്രോസോഫ്‌റ്റ്

2011, ജൂൺ 4, ശനിയാഴ്‌ച

കുട്ടി ആണോ അതോ പെണ്ണോ?

നീലക്കണ്ണുകളും തവിട്ടു നിറത്തിലുള്ള തലമുടികളുമുള്ള സേ്‌റ്റാം എന്ന കുട്ടി ആണോ അതോ പെണ്ണോ? സേ്‌റ്റാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ ലിംഗം വെളിപ്പെടുത്താന്‍ തയാറല്ലാത്തതാണ്‌ കാരണം. നാലുമാസം പ്രായമായെങ്കിലും സേ്‌റ്റാം ആണ്‍കുട്ടിയോ അതോ പെണ്‍കുട്ടിയോ എന്ന്‌ മുത്തച്‌ഛനോ മുത്തശിക്കോ പോലുമറിയില്ല. കാനഡയിലെ ഒട്ടാവയിലാണ്‌ സ്‌റ്റോമിന്റെ ജനനം. കാത്തി വിറ്റെറിക്കും ഡേവിഡ്‌ സ്‌റ്റോക്കറുമാണ്‌ സ്‌റ്റാമിന്റെ മാതാപിതാക്കള്‍. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വേര്‍തിരിവോടെ സമൂഹം പെരുമാറുന്നത്‌ കുട്ടികളില്‍ മാനസിക സമ്മര്‍ദമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ്‌ കാത്തിയും ഡേവിഡും സേ്‌റ്റാമിന്റെ ലിംഗം വെളിപ്പെടുത്താത്‌. എന്നാല്‍, സേ്‌റ്റാമിന്‌ ഏതു ലിംഗം വേണമെന്ന്‌ തോന്നുന്നുവോ അത്‌ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകുമെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. കാത്തി-ഡേവിഡ്‌ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ്‌ സേ്‌റ്റാം. കൊടുങ്കാറ്റ്‌ എന്ന അര്‍ഥം വരുന്ന ഈ പേര്‌ കുഞ്ഞ്‌ ആണോ അതോ പെണ്ണോ എന്നു വെളിപ്പെടുത്തുന്നില്ല. എന്നാല്‍, സഹോദരങ്ങളായ അഞ്ചു വയസുകാരന്‍ ജാസിനും രണ്ടു വയസുകാരന്‍ കിയോയ്‌ക്കും സേ്‌റ്റാമിന്റെ ലിംഗമറിയാം. സ്‌റ്റോമിന്റെ പ്രസവവേളയില്‍ ഒപ്പമുണ്ടായിരുന്നു രണ്ട്‌ പേര്‍ക്കും കാത്തി-ഡേവിഡ്‌ ദമ്പതികളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ സേ്‌റ്റാമിന്റെ യഥാര്‍ഥ ലിംഗമറിയൂ. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ സേ്‌റ്റാമിനെ വളര്‍ത്തുന്നതിനെക്കുറിച്ച്‌ കാനഡയില്‍ മാത്രമല്ല അന്താരാഷ്ര്‌ട തലത്തില്‍ തന്നെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്‌.

പെര്‍ഫ്യൂമായി മൂത്രം ഉപയോഗിക്കുന്ന സുന്ദരി(കൗതുക വാര്‍ത്ത )

ശരീരദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ്‌ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്‌. ഓരോ പെര്‍ഫ്യൂം ഗന്ധങ്ങളും ഓരോരുത്തരുടെയും വ്യക്‌തിത്വത്തിന്റെ തന്നെ തെളിവാണ്‌. എന്നാല്‍, ഒരു അമേരിക്കന്‍ യുവതി പെര്‍ഫ്യൂമായി ഉപയോഗിക്കുന്നത്‌ സ്വന്തം മൂത്രമാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷെറി ട്രീ എന്ന യുവതി സ്വന്തം മൂത്രമാണ്‌ ശരീരത്തില്‍ പൂശുന്നത്‌. മൂത്രം പലവട്ടം സംസ്‌കരിച്ചശേഷമാണ്‌ ഷെറി ഉപയോഗിക്കുന്നത്‌. മൂത്രം ശരീരത്തില്‍ പൂശുന്നത്‌ ആത്മവിശ്വാസം നല്‍കുന്നെന്നാണ്‌ ഷെറി പറയുന്നത്‌. 2006ലാണ്‌ ഇത്തരമൊരാശയം ഷെറിയുടെ മനസില്‍ ഉദിക്കുന്നത്‌. ആദ്യം ഒരു രസത്തിനാണ്‌ ഷെറി മൂത്രം പെര്‍ഫ്യൂമായി ഉപയോഗിച്ച്‌ തുടങ്ങിയത്‌. എന്നാല്‍, പിന്നീട്‌ ഇത്‌ ഒഴിവാക്കാനാവാത്ത ശീലമാവുകയായിരുന്നു.

മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ ഇനി ബിക്കിനി

സ്‌ത്രീ ശരീരത്തിന്റെ അഴകളവുകള്‍ എടത്തുകാണിക്കുന്ന ബിക്കിനികളുടെ ചരിത്രത്തിന്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമേയുള്ളൂ. ഈ നൂറുവര്‍ഷത്തിനിടെ നിരവധി പരീക്ഷണങ്ങള്‍ക്ക്‌ ബിക്കിനികള്‍ വേദിയായിട്ടുണ്ട്‌. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്‌തമായി ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ സൗരോര്‍ജത്തിന്റെ സഹായത്തോടെ റീചാര്‍ജ്‌ ചെയ്യാന്‍ സഹായിക്കുന്ന ബിക്കിനികള്‍ രൂപകല്‌പന ചെയ്‌തിരിക്കുകയാണ്‌ ന്യൂയോര്‍ക്കുകാരനായ ആന്‍ഡ്രു ഷിന്‍ഡര്‍. ഐകിനിയെന്നാണ്‌ സൗരോര്‍ജപാനലുകളോടു കൂടിയ ഈ ബിക്കിനിയുടെ ഓമനപേര്‌. ബീച്ചുകളില്‍ സൂര്യസ്‌നാനത്തിനെത്തുന്നവരെ ലക്ഷ്യമാക്കിയാണ്‌ ആന്‍ഡ്രു ഐകിനി അവതരിപ്പിക്കുന്നത്‌. സൂര്യപ്രകാശമേറ്റ്‌ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെയും ഐപോഡിന്റെയും കാമറയുടെയുമൊക്കെ ചാര്‍ജ്‌ തീര്‍ന്നാല്‍ പരിഹാരമായാണ്‌ ഐകിനിയുടെ അവതാരം. പേപ്പറോളം മാത്രം കനമുള്ള ഫോട്ടോ വോള്‍ടായിക്‌ പാനലുകള്‍ ഉപയോഗിച്ചാണ്‌ ഈ ബിക്കിനികള്‍ നിര്‍മിച്ചിരിക്കുന്നത്‌. തുണിപോലെ വഴങ്ങുന്നവയാണിവ. ഈ പാനലുകളുമായി ഘടിപ്പിച്ചിരിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ചാണ്‌ ഇല്‌കട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യാവുന്നത്‌. പക്ഷേ, ഈ റീചാര്‍ജ്‌ ബിക്കിനികള്‍ക്ക്‌ അല്‌പം വിലകൂടും. 5,400 രൂപയാണ്‌ ഐകിനിയുടെ വില.

2011, ജൂൺ 3, വെള്ളിയാഴ്‌ച

15,000 സിഗരറ്റുകള്‍ കൊണ്ടൊരു ചെരുപ്പ്‌

മുംബൈയിലെ ഒരു മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹൈഹീല്‍ ചെരുപ്പ്‌ കണ്ടാല്‍ ഏതു കഠിന ഹൃദയനായ പുകവലിക്കാരന്റെയും നെഞ്ച്‌ പുകയും. പുകവലിച്ചു രസിക്കാവുന്ന സിഗരറ്റു കൊണ്ടാണ്‌ ഈ വമ്പന്‍ ചെരുപ്പ്‌ തീര്‍ത്തിരിക്കുന്നത്‌. പത്തോ നൂറോ സിഗരറ്റുകള്‍ കൊണ്ടല്ല 15,000 സിഗരറ്റുകള്‍ ഉപയോഗിച്ചാണ്‌ ഈ കൂറ്റന്‍ ചെരുപ്പ്‌ നിര്‍മിച്ചിരിക്കുന്നത്‌. പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ്‌ ഈ ചെരുപ്പ്‌ തീര്‍ത്തത്‌. അഞ്ചിലൊന്ന്‌ ഇന്ത്യാക്കാരും ഏതെങ്കിലും തരത്തിലുള്ള പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്‌.

2011, മേയ് 24, ചൊവ്വാഴ്ച

അന്യഗ്രഹ ചെടികളുടെ നിറം?

മറ്റു ഗ്രഹങ്ങളില്‍ ചെടികളുണ്ടായാല്‍ നിറമെന്തായിരിക്കും? സങ്കല്‍പ്പ ചോദ്യത്തിനുളള മറുപടി ബ്രിട്ടനിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ തേടിയത്‌ . ഒന്നിലേറെ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടായാല്‍ അവ മനുഷ്യനേത്രങ്ങള്‍ക്കു മുന്നില്‍ കറുത്ത നിറത്തിലാകും കാണപ്പെടുക. സൂര്യ രശ്‌മികളുടെ സ്വഭാവം, ചൂട്‌ , ഭൂമിയുമായുളള അകലം എന്നിവയാണത്രേ ഭൂമിയിലെ ചെടികള്‍ക്ക്‌ പച്ചനിറം നല്‍കിയത്‌ . പ്രകാശ സംശ്‌ളേഷണം നടത്തുന്ന ചെടികള്‍ പച്ച, ഇന്‍ഫ്രാറെഡ്‌ എന്നി രശ്‌മികള്‍ മാത്രമാണ്‌ ആഗിരണം ചെയ്യാത്തത്‌ . എന്നാല്‍ ക്ഷീര പഥത്തിലെ 80 ശതമാനം നക്ഷത്രങ്ങള്‍ക്കും സൂര്യന്റെ സ്വഭാവമല്ല. ഈ സാഹചര്യത്തില്‍ ചെടികള്‍ ചുവപ്പ്‌ , മഞ്ഞ, പര്‍പ്പിള്‍, ഗ്രേ എന്നി നിറങ്ങള്‍ സ്വീകരിക്കാനാണ്‌ സാധ്യത. നക്ഷത്രവുമായുള്ള ദൂരത്തിന്റെയും പ്രകാശത്തിന്റെ ശക്‌തിയുമനുസരിച്ചാകും ഈ നിറങ്ങള്‍ സ്വീകരിക്കുക. ഒന്നിലേറെ നക്ഷത്രങ്ങളുളള ഗ്രഹങ്ങള്‍ക്ക്‌ ഒരേ സമയം രണ്ട്‌ പ്രകാശ കേന്ദ്രങ്ങളെയാകും ആശ്രയിക്കേണ്ടി വരുക. ഇങ്ങനെയുള്ള ഗ്രഹങ്ങളിലെ ചെടികള്‍ മനുഷ്യര്‍ക്ക്‌ മുന്നില്‍ കറുത്ത നിറത്തിലാകും കാണപ്പെടുകയെന്ന്‌ ഗവേഷകനായ ജാക്ക്‌ ഒ മല്ലേ ജയിംസ്‌ അറിയിച്ചു. ചില ഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടാകാന്‍ ഭൂമിയേക്കാള്‍ അഞ്ചിരട്ടി അടുപ്പം നക്ഷത്രവുമായി വേണം. ഇവിടെ ചെടികള്‍ ഉണ്ടാകണമെങ്കില്‍ ചൂടിനെ നേരിടാനുള്ള സൗകര്യം ചെടികള്‍ക്കു വേണം. നിറങ്ങള്‍ അന്വേഷിക്കുന്ന ഗവേഷകര്‍ അന്യഗ്രഹങ്ങളില്‍ ചെടികള്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്നില്ല. എങ്കിലും സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ ശക്‌തിയേറിയ ടെലസ്‌കോപ്പിലൂടെ ചെടികളെ കണ്ടെത്തിയേക്കാമെന്ന്‌ ഇവര്‍ പ്രതീക്ഷിക്കുന്നു.

2011, മേയ് 23, തിങ്കളാഴ്‌ച

ഒബാമയ്‌ക്ക്‌ ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ്‌ നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

വിറ്റോ ലാപിന്റോ എന്ന പതിമൂന്നുകാരന്‍ ഇന്റര്‍നെറ്റിലെ സൗഹൃദശൃംഖല വെബ്‌സൈറ്റായ ഫേസ്‌ബുക്കില്‍ സജീവമാണ്‌. അമേരിക്കന്‍ സൈനികര്‍ ഒസാമയെ വധിച്ച ദിവസം വിറ്റോ ഫേസ്‌ബുക്കില്‍ എഴുതി. ഒസാമ മരിച്ചു. എന്നാല്‍, ഒബാമ കരുതിയിരിക്കണം. ചാവേര്‍ ബോംബാക്രമണങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്‌. കൗമാരക്കാരന്‍ നടത്തിയ നിരുപദ്രവമായൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു ഇത്‌. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ഇതിനെ അത്ര ചെറുതായല്ല കണ്ടത്‌. അവര്‍ സ്‌കൂളിലെത്തി വിറ്റോയെ ചോദ്യം ചെയ്‌തു. അല്‍ ക്വയ്‌ദയുടെ ഏതെങ്കിലും കുട്ടിക്കൂട്ടാളിയായിരിക്കും വിറ്റോ എന്നു കരുതിയാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴേ വിറ്റോ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഇനി ഫേസ്‌ബുക്കില്‍ പ്രവേശിക്കില്ലെന്ന്‌ സത്യം ചെയ്‌തതോടെയാണ്‌ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു മടങ്ങിയത്‌.

റഗ്‌ബി ലോകകപ്പ്‌ കാണാന്‍ 30,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്ന ദമ്പതികള്‍

ബ്രിട്ടീഷ്‌ ദമ്പതികളായ ഹഡ്‌സണും ബര്‍ട്ടണും റഗ്‌ബി കളിയെന്നാല്‍ ജീവനാണ്‌. ബ്രിട്ടീഷ്‌ ടീം മത്സരിക്കുന്ന റഗ്‌ബി ലോകകപ്പ്‌ നേരില്‍ കാണുകയാണ്‌ ഇരുവരുടെയും ആഗ്രഹം. ന്യൂസിലന്‍ഡില്‍ സെപ്‌്റ്റംബര്‍ ഒമ്പതു മുതല്‍ ഒകേ്‌ടാബര്‍ 23 വരെയാണ്‌ റഗ്‌ബി ലോകകപ്പ്‌ നടക്കുന്നത്‌. ഈ ലോകകപ്പ്‌ കാണാന്‍ ബ്രിട്ടീഷ്‌ ദമ്പതികള്‍ പോകുന്നതെങ്ങനെയെന്നോ. സൈക്കിളില്‍. ബ്രിട്ടണില്‍നിന്ന്‌ സൈക്കിള്‍ ചവിട്ടി ന്യൂസിലന്‍ഡിലെത്തി ലോകകപ്പ്‌ കാണാനാണ്‌ ഇരുവരുടെയും തീരുമാനം. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ്‌ ഇരുവരും ലോകകപ്പ്‌ കാണാന്‍ സൈക്കിള്‍ ചവിട്ടേണ്ടത്‌. ഹഡ്‌സണും ബര്‍ട്ടണും ബ്രിട്ടണില്‍നിന്നു സൈക്കിള്‍ ചവിട്ടി ഇപ്പോള്‍ മലേഷ്യയിലെത്തിയിരിക്കുകയാണ്‌. 24 രാജ്യങ്ങളും രണ്ടു ഭൂഖണ്ഡങ്ങളും കടന്നുവേണം ഇരുവര്‍ക്കും മത്സരവേദിയായ ന്യൂസിലന്‍ഡിലെത്താന്‍. പക്ഷേ, റഗ്‌ബി ലോകകപ്പ്‌ മത്സരം കാണാനുള്ള ടിക്കറ്റൊന്നും ഇരുവരും ബുക്ക്‌ ചെയ്‌തിട്ടില്ല. എന്നാല്‍, ന്യൂസിലന്‍ഡിലെത്തിയാല്‍ ടിക്കറ്റൊക്കെ ശരിയാകുമെന്നാണ്‌ ഈ ദമ്പതികളുടെ വിശ്വാസം.

മദ്യപിക്കാന്‍ പോലീസിനെ കമ്പനിക്ക്‌ വിളിച്ചയാള്‍ കുടുങ്ങി

റെയ്‌മണ്ട്‌ റോബെര്‍ഗ്‌ എന്ന അമേരിക്കക്കാരന്‍ സ്വയം വിശേഷിപ്പിക്കുന്നത്‌ മികച്ചൊരു കുടിയനായിട്ടാണ്‌. അമേരിക്കയിലെ ബ്രിഡ്‌പോര്‍ട്ടിലുള്ള ഈ അറുപത്തിയഞ്ചുകാരന്റെ വീട്‌ ഒരു പൊതുബാറുപോലെയാണ്‌. ഏതൊരാള്‍ക്കും ഈ വീട്ടില്‍വന്ന്‌ ഏത്രനേരം വേണമെങ്കിലും മദ്യപിക്കാം. റെയ്‌മണ്ടിന്റെ ഈ സ്വഭാവം മൂലം ഭാര്യയും മക്കളുമൊക്കെ ഇയാളെ ഉപേക്ഷിച്ചു പോയിരിക്കുകയാണ്‌. ഭാര്യയും മക്കളും പോയെങ്കിലെന്താ തനിക്കത്രയും സന്തോഷമെന്നാണ്‌ റെയ്‌മണ്ട്‌ പറയുന്നത്‌. പേരുകേട്ട കുടിയനാണെങ്കിലും കമ്പനിയില്ലാതെ ഒറ്റയ്‌ക്കു റെയ്‌മണ്ട്‌ മദ്യപിക്കില്ല. മദ്യപിക്കുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ ആരെങ്കിലുമൊക്കെ കമ്പനിവേണമെന്നാണ്‌ ഇയാള്‍ പറയുന്നത്‌. പക്ഷേ, കഴിഞ്ഞ ദിവസം റെയ്‌മണ്ടിന്‌ മദ്യപിക്കാന്‍ ആരെയും കൂട്ടുകിട്ടിയില്ല. അടുത്ത പല സുഹൃത്തുക്കളെയും വിളിച്ചെങ്കിലും ആരും ഇയാളെ തിരിഞ്ഞുപോലും നോക്കിയില്ല. ഒടുവില്‍ റെയ്‌മണ്ട്‌ പോലീസിന്റെ എമര്‍ജന്‍സി നമ്പരിലേക്ക്‌ വിളിച്ചു. അത്യാവശ്യമായി തന്റെ വീട്ടിലേക്കു വരണമെന്നായിരുന്നു ആവശ്യം. എന്തോ അപകടമുണ്ടെന്ന്‌ കരുതി പോലീസുകാര്‍ റെയ്‌മണ്ടിന്റെ വീട്ടിലേക്ക്‌ പാഞ്ഞെത്തി. പോലീസിനായി വീടിന്റെ വാതിലൊക്കെ റെയ്‌മണ്ട്‌ തുറന്നിട്ടിരുന്നു. പോലീസ്‌ വീടിനുള്ളിലെത്തി നോക്കുമ്പോള്‍ വിശാലമായ മുറിയില്‍ മദ്യകുപ്പികളും ഐസ്‌ക്യൂബുകളുമായി ഒരാള്‍ കാത്തിരിക്കുന്നു. പോലീസുകാരെ കണ്ടതും വരണം സാറുമാരെ രണ്ടെണ്ണം വീശിയിട്ടുപോകാമെന്നായി റെയ്‌മണ്ട്‌. മദ്യത്തോട്‌ താത്‌പര്യമുണ്ടെങ്കിലും ഡ്യൂട്ടി സമയമായതിനാല്‍ കുടിച്ചു പുലിവാലു പിടിക്കേണ്ടെന്നായി പോലീസുകാര്‍. പക്ഷേ, റെയ്‌മണ്ടുണ്ടോ വിടുന്നു. നിര്‍ബന്ധമായി, പിന്നെ ഭീഷണിയായി. ഇതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു പോലീസുകാര്‍ക്കു മനസിലായി. ഒടുവില്‍ പോലീസിനെ അനാവശ്യമായി വിളിച്ചു ശല്യപ്പെടുത്തിയെന്ന കേസില്‍ റെയ്‌മണ്ടിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു പ്രശ്‌നങ്ങള്‍ പരിഹരിച്ചു.

12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍ വലിച്ചു നീക്കി റെക്കോഡിട്ടു

20,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ കപ്പല്‍ വലിച്ചു നീക്കി ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു സംഘം എസ്‌റ്റോണിയാക്കാര്‍. 20 പേരടങ്ങിയ സംഘമാണ്‌ കപ്പല്‍ വടം ഉപയോഗിച്ച്‌ വലിച്ചു നീക്കിയത്‌. 12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ്‌ എസേ്‌റ്റാണിയാക്കാര്‍ വലിച്ചുനീക്കിയത്‌. ബാള്‍ട്ടിക്ക്‌ ക്യൂന്‍ എന്നാണ്‌ കപ്പലിന്റെ പേര്‌. 212 മീറ്ററാണ്‌് ഈ കപ്പലിന്റെ നീളം. അന്താരാഷ്ര്‌ടതലത്തിലെ ശക്‌തി മത്സരങ്ങളില്‍ കരുത്തുതെളിയിച്ചിട്ടുള്ളവര്‍ അടങ്ങിയതാണ്‌ ഈ സംഘം. 40 ടണ്‍ ഭാരമുള്ള കൂറ്റന്‍ ബോയിംഗ്‌ 737-500 വിമാനം ഒറ്റക്കൈകൊണ്ട്‌ തള്ളിനീക്കി ലോകറെക്കോഡ്‌ സ്വന്തമാക്കിയ ആന്‍ഡ്രസ്‌ മുറുമെറ്റ്‌സാണ്‌ സംഘത്തെ നയിച്ചത്‌. കഴിഞ്ഞവര്‍ഷം 200 ടണ്‍ ഭാരമുള്ള ഒരു കൂറ്റന്‍ ട്രെയിന്‍ വലിച്ചു നീക്കിയും ഈ സംഘം ലോകശ്രദ്ധനേടിയിരുന്നു.

2011, മേയ് 21, ശനിയാഴ്‌ച

നായയെ പ്രസവിച്ച പൂച്ച

ചൈനയില്‍ കാര്യങ്ങളെല്ലാം തലതിരിഞ്ഞാണു നടക്കുന്നത്‌. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഒരു ആട്‌് പ്രസവിച്ചത്‌ നായയെ. കഴിഞ്ഞദിവസം ഒരു പൂച്ചജന്മം നല്‍കിയതു നായക്കുട്ടിക്കും. ചൈനയിലെ യാങ്‌ഷാന്‍ പ്രവിശ്യയിലാണ്‌ പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ച സംഭവമുണ്ടായത്‌. ഷുവു യാങ്‌ എന്ന വീട്ടമ്മയുടെ പൂച്ചയാണ്‌ നായക്കുഞ്ഞിനു ജന്മമേകിയത്‌. പൂച്ച പ്രസവിച്ചു കിടക്കുന്നതാണ്‌ ഷുവു കാണുന്നത്‌. രണ്ട്‌ കുഞ്ഞുങ്ങള്‍ക്കായിരുന്നു പൂച്ച ജന്മം നല്‍കിയത്‌. ഷുവു പരിശോധിച്ചപ്പോള്‍ ഒരു കുഞ്ഞു മരിച്ചിരിക്കുന്നു. രണ്ടാമത്തെ കുഞ്ഞ്‌ നായക്കുഞ്ഞിനെപ്പോലെയുമുണ്ട്‌. ഷുവു അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ പൂച്ച(നായ)ക്കുഞ്ഞുമായി എത്തി. അവിടത്തെ പരിശോധനയിലും കുഞ്ഞ്‌ നായക്കുഞ്ഞാണെന്ന്‌ സ്‌ഥിരീകരിച്ചു. പൂച്ചക്കുഞ്ഞ്‌ ഒരിക്കലും നായക്കുഞ്ഞിനു ജന്മം നല്‍കില്ലെന്നാണ്‌ മൃഗസംരക്ഷണകേന്ദ്രത്തിലെ ഡോക്‌ടര്‍ പറയുന്നത്‌. പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞ്‌ ചത്തപ്പോള്‍ പൂച്ച എവിടെനിന്നെങ്കിലും നായക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നതാകാമെന്നാണ്‌ മൃഗഡോക്‌ടര്‍ ചൂണ്ടിക്കാട്ടുന്നത്‌.

വീടു നിയന്ത്രിക്കാനും ഗൂഗിള്‍!

ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കാനുറച്ചിരിക്കുകയാണ്‌ ഗൂഗിള്‍.മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രായിഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിന്റെ പരിധികൂട്ടാനാണ്‌ ശ്രമം. Tungstens എന്നാണ്‌ പുതിയ സംവിധാനത്തിന്‌ നല്‍കുന്ന പേര്‌ . വിളക്കുകള്‍ മുതല്‍ ഫ്രിഡ്‌ജ് വരെയുള്ള ഉപകരങ്ങളെ ദൂരെ നിന്ന്‌ പ്രവര്‍ത്തിപ്പിക്കാനുളള സാങ്കേതിക വിദ്യ സംവിധാനത്തിന്റെ ഭാഗമാകും. വീട്ടിലുളള എല്ലാ ഉപകരണങ്ങളെയും ബന്ധിപ്പിക്കാനും നിയന്ത്രിക്കാനുമുളള സംവിധാനമാണ്‌ തയാറാക്കുന്നതെന്ന്‌ Android@Home പദ്ധതിയുടെ തലവനായ ജോ ബ്രിട്ട്‌ അറിയിച്ചു. Tungstenന്റെ മാതൃകയും അദ്ദേഹം പുറത്തുവിട്ടു. ആറിഞ്ച്‌ നീളത്തില്‍ ചുറ്റും സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്‌ ഉപകരണം. ആന്‍ഡ്രോയിഡ്‌ ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമായതിനാല്‍ കമ്പനികള്‍ക്ക്‌ ആവശ്യങ്ങള്‍ വരുത്താനാകും. Tungstenന്‌ ആവശ്യമായ ഹാര്‍ഡ്‌വേര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ഗൂഗിള്‍ പുറത്തുവിടും. ഇന്റര്‍നെറ്റ്‌ ബന്ധത്തിന്‌ Wi-Fi സംവിധാനമാകും Tungsten ഉപയോഗിക്കുക.

ഇന്റര്‍നെറ്റില്ലാതെയും ഫേസ്‌ബുക്കിലെത്താം

ഫേസ്‌ബുക്കിലെത്താന്‍ ഇനി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേണ്ട. സിംഗപൂര്‍ ആസ്‌ഥാനമാക്കിയുള്ള U2opia മൊബൈല്‍ ആണ്‌ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്‌. ഇവരുടെ പ്രോഗ്രാം ഉപയോഗിച്ചാല്‍ ഡേറ്റാ കണക്ഷന്‍ ആവശ്യമാകില്ല. GPRS കണക്ഷന്‍ ഉപയോഗിക്കുന്ന ഏതു ഫോണിലും തങ്ങള്‍ തയാറാക്കിയ USSD അധിഷ്‌ഢിത സാങ്കേതിത വിദ്യ ഉപയോഗിക്കാമെന്ന്‌ സിഇഒ സുമേഷ്‌ മേനോന്‍ അറിയിച്ചു. മൊബൈല്‍ സേവനദാതാക്കള്‍ അറിയിപ്പുകളും , ബാലന്‍സ്‌ വിവരങ്ങളും നല്‍കാനാണ്‌ ഇപ്പോള്‍ Unstructured Supplementary Data (USSD) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌ . തങ്ങളുടെ പ്രോഗ്രാം ഇപ്പോള്‍ ഗ്രാഫിക്‌സിന്‌ അനുമതി നല്‍കുന്നില്ലെന്ന്‌ സുമേഷ്‌ അറിയിച്ചു. എന്നാല്‍ ഫേസ്‌ബുക്കിലെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. എസ്‌എംഎസ്‌ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫേസ്‌ബുക്ക്‌ പ്രവര്‍ത്തിപ്പിക്കുന്നതു മൂലം ട്രാഫിക്‌ കാര്യമായി കൂടില്ല. ഇന്ത്യയിലെ ഒരു സ്വകാര്യ മൊബൈല്‍ സേവന ദാതാവ്‌ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ രംഗത്തുണ്ട്‌ .

2011, മേയ് 20, വെള്ളിയാഴ്‌ച

ബ്രെഡ്‌ ശില്‍പങ്ങള്‍

ജാം തേച്ച്‌ ബ്രെഡ്‌ കഴിക്കുന്നത്‌ രുചികരമാണ്‌. എന്നാല്‍, ഇറ്റലിക്കാരിയായ ബിയാട്രിസ്‌ മില്ലര്‍ക്ക്‌ ബ്രെഡുകള്‍ കണ്ടാല്‍ കഴിക്കാന്‍ തോന്നില്ല. ബ്രെഡുകള്‍ ഇഷ്‌ടപ്പെടാത്തതുകൊണ്ടല്ല. ബ്രെഡുകള്‍ കണ്ടാല്‍ ഒരു ശില്‌പിയായി മാറും ഈ കലാകാരി. ബ്രെഡുകൊണ്ട്‌ ശില്‌പങ്ങള്‍ തീര്‍ക്കുന്നതില്‍ വിരുതയാണ്‌ ഇവര്‍. അതു നല്ല ഒന്നാന്തരം ശില്‌പങ്ങള്‍. തടിയിലും ലോഹത്തിലുമൊക്കെ തീര്‍ക്കുന്ന ശില്‌പങ്ങളെ വെല്ലുന്നതരത്തിലാണ്‌ ബിയാട്രിസിന്റെ ബ്രെഡ്‌ രൂപങ്ങള്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ പരമ്പരാഗതമായ രീതിയുപയോഗിച്ചാണ്‌ ബിയാട്രിസിന്റെ ബ്രെഡ്‌ കൊണ്ടുള്ള ശില്‌പ നിര്‍മാണം. ഇങ്ങനെ ബിയാട്രിസ്‌ നിര്‍മിച്ച ശില്‍പങ്ങളുടെ പ്രദര്‍ശനം ചൈനയിലെ ഷാങ്‌ഹായിലുള്ള ഡ്യൂല്യുങ്‌ മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ആന്‍ഡില്‍ നടന്നുവരികയാണ്‌. നൂറുകണക്കിന്‌ ബ്രെഡ്‌ ശില്‌പങ്ങളാണ്‌ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. സുന്ദരമായ ബ്രെഡ്‌ ശില്‌പങ്ങള്‍ കാണുമ്പോള്‍ സന്ദര്‍ശകര്‍ക്ക്‌ അതൊന്നു കഴിക്കാന്‍ തോന്നിയാലോ എന്നു പേടിച്ച്‌ ബിയാട്രിസ്‌ പ്രദര്‍ശനഹാളില്‍ എപ്പോഴുമുണ്ടാവും.

'കോടതി കനിഞ്ഞില്ല; കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ര്‌ടം കേസില്‍ ഡിഎംകെയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവ്‌ കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. പ്രത്യേക കോടതി തള്ളി. കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി അവരെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു ചെയ്‌തു. പ്രത്യേക കോടതി ജഡ്‌ജി ഒ.പി. സെയ്‌നിയാണ്‌ കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയത്‌. കനിമൊഴിക്കൊപ്പം കലൈഞ്‌ജര്‍ ടിവി എംഡി ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അദ്ദേഹത്തെയും കോടതി റിമാന്‍ഡ്‌ ചെയ്‌തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കനിമൊഴി അറസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന്‌ അപേക്ഷ നല്‍കാനാണ്‌ ശ്രമിക്കുന്നത്‌. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്നാകും കനിമൊഴിയുടെ അഭിഭാഷകന്‍ രാം ജഠ്‌മലാനി അപേക്ഷിക്കുക. ഇത്‌ അംഗീകരിച്ചില്ലെങ്കില്‍ മുന്‍ ടെലികോം മന്ത്രി രാജയുള്‍പ്പെടെയുള്ളവര്‍ കഴിയുന്ന തിഹാര്‍ ജയിലിലേക്കുതന്നെ കനിമൊഴിക്കും പോകേണ്ടിവരും. 2 ജി. സ്‌പെക്ര്‌ടം കേസിലെ 15 പ്രതികളില്‍ മൂന്ന്‌ പേര്‍ ഒഴികെ ബാക്കിയെല്ലാവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. കനിമൊഴി, ശരത്‌കുമാര്‍, സിനിയുഗ്‌ ഫിലിംസിന്റെ കരീം മൊറാനി എന്നിവര്‍ മാത്രമായിരുന്നു പുറത്തുള്ളത്‌. കനിമൊഴിക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്ന്‌ സിബിഐയുടെ അഭിഭാഷകന്‍ വാദിച്ചത്‌ കോടതി അംഗീകരിക്കുകയായിരുന്നു. കനിമൊഴിയെ വിട്ടയയ്‌ച്ചാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതേസമയം കനിമൊഴി ഒരു സ്‌ത്രീയാണെന്ന പരിഗണന നല്‍കണമെന്നും അവര്‍ ഒരു പാര്‍ലമെന്റ്‌ അംഗമാണെന്ന പരിഗണന നല്‍കണമെന്നുമാണ്‌ കനിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്‌. എന്നാല്‍ കനിമൊഴി അഴിമതി നടത്തിയെന്നു തെളിയിക്കുന്ന വ്യക്‌തമായ രേഖകളാണ്‌ സിബിഐ കോടതിയില്‍ ഹാജരാക്കിയത്‌.

2011, മേയ് 19, വ്യാഴാഴ്‌ച

മൂന്നു വീലുള്ള ബൈക്ക്‌

ബൈക്കുകള്‍ സൃഷ്‌ടിക്കുന്ന പരിസ്‌ഥിതി മലിനീകരണത്തിനെതിരേ ഒരു അമേരിക്കന്‍ യുവാവ്‌ പരിഹാരം കണ്ടത്‌ ഇലക്ര്‌ടിക്‌ ബൈക്കുകള്‍ രൂപകല്‌പന ചെയ്‌താണ്‌. രണ്ടു വീലുകളുള്ള ബൈക്കുകള്‍ക്ക്‌ പകരം മൂന്നു വീലുകളുള്ളതാണ്‌ ഈ ബൈക്കുകള്‍. അതും സൂപ്പര്‍ ബൈക്കുകളുടെ മാതൃകയിലാണ്‌ ഒറ്റസീറ്റുള്ള വൈദ്യുതിയിലോടുള്ള ഈ ബൈക്ക്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. പുറകില്‍ രണ്ടു വീലുകളുണ്ട്‌ ഈ ബൈക്കിന്‌. ഈ വീലുകള്‍ക്കിടയില്‍ മറ്റൊരു വീലുകൂടി ഒളിപ്പിച്ചുവച്ചിട്ടുണ്ട്‌ ഈ ബൈക്ക്‌. ഈ രൂപത്തില്‍ 360 ഡിഗ്രിയില്‍ കറങ്ങാന്‍ ഈ ബൈക്കിനാവും. ഗതാഗത കുരുക്കുകളില്‍ യഥേഷ്‌ടം ഏതു ദിശയിലേക്ക്‌ തിരിഞ്ഞും മുന്നേറാമെന്നതാണ്‌ പ്രത്യേകത. ഗതാഗത കുരുക്കൊഴിഞ്ഞ്‌ വിശാലമായ റോഡിലെത്തിയാലോ. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പിന്‍ഭാഗത്ത്‌ ടയറുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച വീല്‍ മുന്‍ഭാഗത്തേക്കു വരികയായി. പിന്നെ സാധാരണ ബൈക്കുകളെ വെല്ലുന്ന വേഗതയില്‍ കുതിച്ചുപായാം. ബെഞ്ചമിന്‍ ഗുലാക്കാണ്‌ ഈ ബൈക്കിന്റെ സൃഷ്‌ടാവ്‌. നാലു മണിക്കൂറോളം ചാര്‍ജ്‌ ചെയ്‌താല്‍ 50 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാനാവും. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിതാവിനൊപ്പം ബെഞ്ചമിന്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ചൈനീസ്‌ മഹാനഗരങ്ങളില്‍ അനുഭവപ്പെട്ട ഗതാഗത കരുക്കും മലിനീകരണങ്ങളുമാണ്‌ ബെഞ്ചമിനെ ഇത്തരമൊരു ബൈക്കിനെക്കുറിച്ച്‌് ചിന്തിപ്പിച്ചത്‌. പക്ഷേ, 3.35 ലക്ഷം മുടക്കണം ഈ സൂപ്പര്‍ ബൈക്ക്‌ സ്വന്തമാക്കാന്‍.

ഫേസ്‌ബുക്ക്‌ പ്രേമികളായ ദമ്പതികള്‍ മകള്‍ക്ക്‌ പേരിട്ടു... ലൈക്ക്‌

സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്‌. ടുണീഷ്യയിലെയും ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയ വിപ്ലവങ്ങളില്‍ ഫേസ്‌ബുക്കിനുള്ള സ്‌ഥാനം തള്ളിക്കളയാനാവില്ല. എന്നാല്‍, ഫേസ്‌ബുക്കിനോടുള്ള പ്രേമം തലയ്‌ക്കു പിടിച്ച്‌ ഈ വെബ്‌സൈറ്റിലെ ഒരു ടാബിന്റെ പേര്‌ മകള്‍ക്കിട്ടാലോ. ഇസ്രേലി ദമ്പതികളായ ലിയോറും വാര്‍ദിത്‌ ആഡ്‌ലറുമാണ്‌ മകള്‍ ലൈക്ക്‌ എന്നു പേരിട്ട്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചത്‌. ഫേസ്‌ബുക്കില്‍ ഓരോ ഫോട്ടോയുടെയും കമന്റിന്റെയും ചുവടെ ലൈക്ക്‌ എന്നൊരു ടാബും കാണും. വലതുകൈ ചുരട്ടി തള്ളവിരല്‍ മാത്രം ഉയര്‍ത്തി പിടിച്ചുള്ള ചിഹ്നത്തോടൊപ്പം ലൈക്ക്‌ എന്ന്‌ എഴുതിയിട്ടുണ്ടാവും. ഫോട്ടോയും കമന്റുമൊക്കെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഈ ലൈക്ക്‌ ടാബില്‍ ക്ലിക്ക്‌ ചെയ്യാം. ഈ ലൈക്ക്‌ ടാബ്‌ ഇഷ്‌ടപ്പെട്ടാണ്‌ ലിയോറും വാര്‍ദിതും തങ്ങളുടെ മൂന്നാമത്തെ പുത്രിക്ക്‌ ലൈക്ക്‌ എന്നു പേരിട്ടത്‌. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക്‌ ഇസ്രേലി പേരുകളാണ്‌ ഇവര്‍ നല്‍കിയത്‌. മൂന്നാമത്തെ കുട്ടി ജനിച്ചപ്പോള്‍ വ്യത്യസ്‌തമായൊരു പേരു നല്‍കണമെന്ന ആഗ്രഹത്താലാണ്‌ ഇവര്‍ ലൈക്ക്‌ എന്നു പേരിട്ടത്‌. ഫേസ്‌ബുക്കിലെ ലൈക്ക്‌ എന്ന ടാബാണ്‌ കുഞ്ഞിന്‌ ഈ പേരു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ ദമ്പതികള്‍ പറയുന്നത്‌.

'സലീംകുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്; മികച്ച ചിത്രം ആദാമിന്റെ മകന്‍ അബു

ന്യുഡല്‍ഹി: 58-ാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളി താരം സലിം കുമാറും തമിഴ് നടന്‍ ധനുഷും പങ്കിട്ടു. ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ആടുകളം ആണ് ധനുഷിനെ മികച്ച നടനാക്കിയത്.മികച്ച ചിത്രം ആദമിന്റെ മകന്‍ അബു. മികച്ച നടിക്കുള്ള പരുസ്കാരം ബംഗാള്‍ നടി മിത്താലി ജെത്തബ്, തമിഴ് നടി ശരണ്യ പ്രിവര്‍ണ്ണയും പങ്കിട്ടു. കലാസംവിധാനത്തിനുള്ള അവാര്‍ഡ് സാബു സിറിളിനാണ്. സഹനടിക്കുള്ള അവാര്‍ഡ് സുകുമാരിയും പങ്കിട്ടു. മികച്ച സംവിധായകന്‍ വെട്രിമാരന്‍(ആടുകളം). മികച്ച സഹനടിയായി മൈനയെ തെരഞ്ഞെടുത്തു. മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം-ദ ജെം, കള്‍ച്ചര്‍ ആന്‍ഡ്‌ ആര്‍ട്ട്‌ ഫിലിം-ലീവിംഗ്‌ ഹോം, എഡ്യുക്കേഷന്‍ ഫിലിം-അദ്വൈതം, സംവിധാനം-അരുണിമ ശര്‍മ്മ. സിനിമാ നിരൂപണത്തിനുള്ള പുരസ്‌കാരം മലയാളി കൂടിയായ ജോഷി ജോസഫ്‌ സ്വന്തമാക്കി. രജതകമലം സ്‌നേഹല്‍ ആര്‍.നായര്‍ക്ക്‌ ലഭിച്ചു. ദേശീയോദ്ഗ്രന്ഥന പുരസ്കാരം നര്‍ഗീസ് ദത്തിന് ലഭിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം മറാട്ടി ചിത്രമായ ചാന്പ്യന്‍സ് സ്വന്തമാക്കി. തവാങ് ആണ് ജനപ്രിയ ചിത്രം

2011, മേയ് 17, ചൊവ്വാഴ്ച

ആഫ്രിക്കന്‍ ദമ്പതികള്‍ക്ക്‌ ജനിച്ചത്‌ വെളുത്ത ശിശു

മാതാപിതാക്കളുടെ വംശസ്വഭാവത്തോടുകൂടിയായിരിക്കും കുട്ടികള്‍ ജനിക്കുക. വെളുത്ത നിറത്തോടു കൂടിയുള്ള ദമ്പതികള്‍ക്ക്‌ ജനിക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായും വെളുത്തിരിക്കും. അതുപോലെ കറുത്ത വര്‍ഗക്കാരായ ദമ്പതികള്‍ക്ക്‌ ജനിക്കുക കറുത്ത നിറത്തോടുകൂടിയുള്ള കുട്ടികളും. കറുത്തതും വെളുത്തനിറത്തോടുകൂടിയുള്ള ദമ്പതികള്‍ക്ക്‌ ജനിക്കുക ഇരുവരുടെയും വംശപ്രത്യേകതയോടെയുള്ള കുഞ്ഞുമായിരിക്കും. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്‌തമായി ഒരു കുഞ്ഞ്‌ ജനിച്ചിരിക്കുകയാണ്‌ ബ്രിട്ടണിലുള്ള ഒരു ആഫ്രിക്കന്‍ ദമ്പതികള്‍ക്ക്‌. ഫ്രാന്‍സിസ്‌ ഷിബാന്‍ഗു-ആര്‍ലെറ്റെ എന്ന കറുത്ത വര്‍ഗത്തിലുള്ള ദമ്പതികള്‍ക്ക്‌ ജനിച്ച കുഞ്ഞാകട്ടെ ഇരുവരുടെയും വംശീയ പ്രത്യേകതകളൊന്നുമില്ലാത്തൊരു കുഞ്ഞും. ഈ ദമ്പതികളില്‍നിന്നു വ്യത്യസ്‌തമായ നിറത്തോടും വംശീയ പ്രത്യേകതകളോടും കൂടിയതാണ്‌ ഈ കുഞ്ഞ്‌. വെളുത്ത നിറത്തില്‍ യൂറോപ്യന്‍ പ്രത്യേകതകളോടുകൂടിയതാണ്‌ ഈ കുഞ്ഞ്‌ ജനിച്ചത്‌. കുഞ്ഞിനെക്കണ്ടാല്‍ ഈ ദമ്പതികളുടേതാണെന്ന്‌ പറയുകയേയില്ല. ഡാനിയല്‍ എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞ്‌ വൈദ്യശാസ്‌ത്രത്തെ അത്ഭുതപ്പെടുത്തിരിക്കുകയാണ്‌. കാരണം, അത്യപൂര്‍വമായി മാത്രമാണ്‌ ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്‌. ജനിതക വ്യത്യാസമാണ്‌ ഡാനിയലിന്റെ ഈ നിറംമാറ്റത്തിന്റെ കാരണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഷിബാന്‍ഗു- ആര്‍ലെറ്റെ ദമ്പതികള്‍ക്ക്‌ രണ്ടു വയസുള്ള മറ്റൊരു പുത്രനുമുണ്ട്‌. കറുത്ത നിറത്തില്‍ ഇരുവരുടെയും വംശീയ പ്രത്യേകതകളോടുകൂടിയതാണ്‌ ഈ കുഞ്ഞ്‌.

മേയ്‌ 21ന്‌ ലോകാവസാനം!

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകം അവസാനിക്കുമെന്ന്‌ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്‌ അമേരിക്കക്കാരനായ റോബര്‍ട്ട്‌ ഫിറ്റ്‌സ്്‌പാട്രിക്‌ എന്ന അറുപതുകാരന്‍. ഒരു വമ്പന്‍ ഭൂചലനത്തോടെയാണ്‌ ലോകാവസാനമെന്നാണ്‌ റോബര്‍ട്ട്‌ പറയുന്നത്‌. 2011 മേയ്‌ 21ന്‌ ലോകം അവസാനിക്കും. അതായത്‌ ഈ വെള്ളിയാഴ്‌ച. അന്നേദിവസം അമേരിക്കന്‍ സമയം വൈകിട്ട്‌ ആറുമണിയോടെയാണ്‌ ഭൂകമ്പമുണ്ടാകുന്നതെന്നും ലോകത്തുണ്ടായതില്‍വച്ച്‌ ഏറ്റവും വലിയ ഭൂകമ്പമായിരിക്കും ഇതെന്നും റോബര്‍ട്ട്‌ പ്രവചിക്കുന്നു. ലോകാവസാനം പ്രവചിക്കുകമാത്രമല്ല. ഇതിനെക്കുറിച്ച്‌ ലോകാവസാന രേഖകള്‍ എന്നൊരു പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌ ഈ അമേരിക്കക്കാരന്‍. പുസ്‌തകം ചെലവാകുന്നില്ലെന്നു കണ്ടതോടെ തന്റെ സമ്പാദ്യം മുഴുവന്‍ മുടക്കി പരസ്യം ചെയ്യുകയാണ്‌ റോബര്‍ട്ട്‌. ജീവിതകാലത്ത്‌ താന്‍ സമ്പാദിച്ച 6.3 കോടിയോളം രൂപയാണ്‌ ന്യൂയോര്‍ക്കില്‍ ലോകാവസാനത്തെക്കുറിച്ചുള്ള പരസ്യം ചെയ്യാനായി റോബര്‍ട്ട്‌ വിനിയോഗിച്ചത്‌. കൂറ്റന്‍ പരസ്യബോര്‍ഡുകളിലൂടെയാണ്‌ റോബര്‍ട്ടിന്റെ ലോകാവസാന മുന്നറിയിപ്പുകള്‍. 2011 മേയ്‌ 21ന്‌ ലോകം അവസാനിക്കുമെന്നതിനെക്കുറിച്ച്‌ ബൈബിളില്‍ സൂചനയുണ്ടെന്നാണ്‌ റോബര്‍ട്ട്‌ അവകാശപ്പെടുന്നത്‌.

മദ്യപിച്ചാല്‍ ഡ്രൈവര്‍ വാഹനത്തിനു പുറത്ത്‌

മദ്യപിച്ച്‌ വാഹനമോടിക്കുന്നതാണ്‌ റോഡപകടങ്ങളുടെ പ്രധാനകാരണം. ഇത്തരം അപകടങ്ങള്‍ തടയാന്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വാഹനത്തോടൊപ്പം സംവിധാനമുണ്ടെങ്കിലോ. ഇത്തരമൊരു സംവിധാനം എര്‍പ്പെടുത്തിയിരിക്കുകയാണ്‌ ബ്രിട്ടണ്‍. അവിടെ യാത്രാ ബസുകളില്‍ മദ്യപിച്ച്‌ ഡ്രൈവര്‍ പ്രവേശിച്ചാല്‍ വാഹനം സ്‌റ്റാര്‍ട്ടാവില്ല. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത്‌ അനലൈസറുകള്‍ ഈ ബസുകളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ഡ്രൈവിംഗ്‌ സീറ്റില്‍ കയറിയിരുന്നാല്‍ ഡ്രൈവര്‍ ആദ്യം ചെയ്യേണ്ടത്‌ ഈ ബ്രീത്ത്‌ അനലൈസറില്‍ ഊതുകയെന്നതാണ്‌. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ ബസ്‌ സ്‌റ്റാര്‍ട്ടാവും. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ബ്രീത്ത്‌ അനലൈസറില്‍നിന്ന്‌ പ്രത്യേക കേന്ദ്രത്തിലേക്ക്‌ സന്ദേശം പോവും. ബസ്‌ സ്‌റ്റാര്‍ട്ടാവുകയില്ലെന്നു മാത്രമല്ല ഏതാനും നിമിഷങ്ങള്‍ക്കകം പോലീസ്‌ സ്‌ഥലത്തെത്തി ഡ്രൈവറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്യും. ഈ സംവിധാനം മറ്റു വാഹനങ്ങളിലും ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ്‌ ബ്രിട്ടണ്‍.

ശവമഞ്ചം ഓടിച്ച്‌ റെക്കോഡിട്ട വൈദികന്‍

റേ ബിദ്ദിസ്‌ ഇംഗ്ലണ്ടിലെ ഒരു വൈദികനാണ്‌. മോട്ടോര്‍ ബൈക്കുകള്‍ വേഗത്തില്‍ ഓടിക്കുകയെന്നതാണ്‌ ഈ വൈദികന്റെ പ്രിയപ്പെട്ടവിനോദം. വേഗതയോടുള്ള ഈ ഇഷ്‌ടം തന്റെ വൈദികവൃത്തിയോട്‌ ബന്ധിപ്പിച്ചിരിക്കുകയാണ്‌ റേ. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചാണ്‌ ഈ വൈദികന്‍ തന്റെ ബൈക്കുപ്രേമം തെളിയിച്ചിരിക്കുന്നത്‌. മോട്ടോര്‍ബൈക്കില്‍ ഘടിപ്പിച്ച ശവമഞ്ചം മണിക്കൂറില്‍ 182.5 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ്‌ റേ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം പിടിച്ചത്‌. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചതിന്റെ റേക്കോഡാണ്‌ റേ സ്വന്തമാക്കിയത്‌. ട്രയഫ്‌ അമേരിക്ക എന്ന ബൈക്കാണ്‌ റെ ഉപയോഗിച്ചത്‌. ഈ വാഹനത്തില്‍ രണ്ടു ചക്രങ്ങളോടു കൂടിയുള്ള ശവമഞ്ചം ഘടിപ്പിച്ചു. ഇതില്‍ ശവപ്പെട്ടിയും റേ വച്ചിരുന്നു. യോര്‍ക്ക്‌ ഷെയറിലുള്ള ഹാലിഫാക്‌സിലുള്ള ഒരു വിമാനത്താവളത്തിന്റെ റണ്‍വേയിലാണ്‌ റേ തന്റെ ബൈക്കില്‍ റെക്കോഡ്‌ പ്രകടനം നടത്തിയത്‌. സംസ്‌കാര ചടങ്ങില്‍ മൃതദേഹ പേടകം വഹിക്കുന്ന ശവമഞ്ചം ഓടിച്ചാണ്‌ റെക്കോഡിട്ടതെന്നാണ്‌ ഈ വൈദികന്റെ അവകാശവാദം. പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്‌തമായി ചിന്തിക്കുന്നവരാണ്‌ ഈ ശവമഞ്ചത്തില്‍ അത്യയാത്രയ്‌ക്കിഷ്‌ടപ്പെടുന്നതെന്നും റേ ചൂണ്ടിക്കാട്ടുന്നു. റോക്കറ്റെന്നാണ്‌ റേ ഈ പായുന്ന ശവമഞ്ചത്തിനിട്ടിരിക്കുന്ന പേര്‌.

ചന്ദ്രനിലേക്കൊരു വിനോദയാത്ര

ആകാശത്ത്‌ വിളങ്ങിനില്‍ക്കുന്ന ചന്ദ്രനിലേക്കൊരു യാത്ര നടത്താന്‍ ആഗ്രഹിക്കാത്താവരായി ആരുണ്ട്‌. ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങള്‍ നിധിപോലെ സൂക്ഷിച്ചുവച്ചായിരിക്കും ഇത്തരക്കാര്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നത്‌. എന്നാല്‍, ചന്ദ്രയാത്രയെന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒരു കമ്പനി രംഗത്തെത്തിയിരിക്കുകയാണ്‌. 17 ദിവസം നീളുന്നൊരു ബഹിരാകാശ യാത്ര. ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സെന്ററിലെ താമസവും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ ചുറ്റക്കറക്കവും ഉള്‍പ്പെടുന്നതാണ്‌ ഈ ട്രിപ്പ്‌. ചെലവ്‌ അല്‌പം കൂടുമെന്നുമാത്രം. 675 കോടി രൂപ മുടക്കാന്‍ തയാറാകുന്ന ഏതൊരാള്‍ക്കും ചന്ദ്രനെ ചുറ്റിയടിച്ച്‌ ഭൂമിയിലെത്താം. സ്‌പേസ്‌ അഡ്‌വെഞ്ചര്‍ എന്ന കമ്പനിയാണ്‌ ട്രാവല്‍ ഏജന്റുമാര്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. റഷ്യന്‍ ബഹിരാകാശ വാഹത്തിലായിരിക്കും ചന്ദ്രനെ ചുറ്റിയടിച്ചുവരാന്‍ ബഹിരാകാശ വിനോദസഞ്ചാരികള്‍ യാത്രയാവുക. 2015 മുതല്‍ വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്‌ ഇവര്‍. നിലവില്‍ ഒരാള്‍ ചാന്ദ്രയാത്രയ്‌ക്കായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു കഴിഞ്ഞു. 2020തോടെ 140 വിനോദയാത്രക്കാരെയെങ്കിലും ചന്ദ്രന്‍ ചുറ്റിയടിച്ച്‌ കാണിക്കാനാണ്‌ കമ്പനിയുടെ പദ്ധതി.

വിമാനമോ അതോ ട്രെയിനോ?

വിമാനത്തിന്റെ രൂപത്തില്‍ പറക്കുന്ന ട്രെയിന്‍ വികസിപ്പിച്ചിരിക്കുകയാണ്‌ ജപ്പാനീസ്‌ വാഹനവിദഗ്‌ധര്‍. കാഴ്‌ചയില്‍ ഈ വാഹനം വിമാനത്തെപ്പോലെയിരിക്കും. ചിറകുകളും പ്രൊപ്പല്ലറുകളുമൊക്കെയുള്ള ഒരു യഥാര്‍ഥ വിമാനം. എന്നാല്‍, ഇവന്‌ സഞ്ചരിക്കാന്‍ ട്രെയിനിന്റെ മാതൃകയില്‍ പ്രത്യേക ട്രാക്ക്‌ വേണം. ഭൂമിയില്‍ തൊടാതെ ആകാശത്ത്‌ ഏതാനും ഇഞ്ച്‌ ഉയര്‍ന്നാണ്‌ ഈ വിമാനട്രെയിനിന്റെ സഞ്ചാരം. ജപ്പാനിലെ തൊഹൊകു സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്‌ധരാണ്‌ ഈ വിമാനട്രെയിനിന്റെ മാതൃക വികസിപ്പിച്ചെടുത്തത്‌. ഭൂമിയില്‍ തൊടാതെ സഞ്ചരിക്കുന്നതിനാല്‍ ഘര്‍ഷണം ഇല്ലാതെ വളരെ വേഗത്തില്‍ കുതിക്കാന്‍ ഈ വാഹനത്തിനു സാധിക്കും. അതോടൊപ്പം കുറഞ്ഞ ഊര്‍ജത്തില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍, ഈ വിമാനട്രെയിനില്‍ സഞ്ചരിക്കണമെന്ന്‌ മോഹമുള്ളവര്‍ വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

മോഷണം പോയകാര്‍ തിരികെ ലഭിച്ചത്‌ 36 വര്‍ഷത്തിനുശേഷം

മോഷണം പോകുന്ന കാറുകള്‍ തിരികെ ലഭിക്കുന്നതു തന്നെ മഹാഭാഗ്യമാണ്‌. കാറിന്റെ എന്‍ജിനുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഴിച്ചുമാറ്റി വില്‍ക്കുന്നതാണ്‌ സാധാരണ മോഷ്‌ടാക്കളുടെ രീതി. അല്ലെങ്കില്‍ വ്യാജരജിസ്‌ട്രേഷനില്‍ വാഹനത്തെ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കാനും മോഷ്‌ടാക്കള്‍ തയാറാണ്‌. ഇങ്ങനെ നഷ്‌ടപ്പെടുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. എന്നാല്‍, അമേരിക്കയില്‍ മോഷണം പോയ ഒരു കാര്‍ കണ്ടെത്തിയത്‌ 36 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. 1975 ജൂലൈ 8ന്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയ കാറാണ്‌ കഴിഞ്ഞ ദിവസം ന്യൂജഴ്‌സിയില്‍നിന്നു കണ്ടെത്തിയത്‌. 1969 മോഡല്‍ ഷെവി കമറോ എസ്‌എസ്‌ എന്ന കാറാണ്‌ തിരികെ ലഭിച്ചത്‌. ജാനിസ്‌ മഫുസി എന്ന സ്‌ത്രീയുടെ പേരിലുള്ളതാണ്‌ ഈ കാര്‍. ഇവരുടെ പിതാവ്‌ ജോലി ചെയ്‌തിരുന്ന ഓഫീസിന്റെ മുമ്പില്‍നിന്നായിരുന്നു കാര്‍ 1975ല്‍ മോഷണം പോയത്‌. കഴിഞ്ഞ മാസം ഈ കാര്‍ ഇന്റര്‍നെറ്റിലൂടെ സാന്‍ത മരിയ എന്നയാള്‍ വാങ്ങുകയായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നതില്‍നിന്നു വ്യത്യസ്‌തമായ കാര്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ സാന്‍ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയതാണെന്ന്‌ പോലീസ്‌ കണ്ടെത്തിയത്‌.

അപ ഷേര്‍പ്പയ്‌ക്കുമുമ്പില്‍ എവറസ്‌റ്റ് തലകുനിച്ചത്‌ 21ാം തവണ

ലോകത്തെ ഏറ്റവും ഉയരും കൂടിയ കൊടുമുടിയാണ്‌ എവറസ്‌റ്റ്. എവറസ്‌റ്റ് കീഴടക്കുകയെന്നത്‌ ലോകത്തെ ഏതൊരു പര്‍വതാരോഹകന്റെയും സ്വപ്‌നമാണ്‌. ഒരു തവണ എവറസ്‌റ്റ് കീഴടക്കുന്നവരെപ്പോലും മാധ്യമങ്ങള്‍ ധീരരായാണ്‌ വാഴ്‌ത്തുന്നത്‌. എന്നാല്‍, 8850 മീറ്റര്‍ 8848 മീറ്റര്‍ ഉയരമുള്ള ഈ വമ്പനെ 21 തവണ കീഴടക്കി ലോകറെക്കോഡിട്ടിരിക്കുകയാണ്‌ അപ ഷേര്‍പയെന്ന നേപ്പാളുകാരന്‍. തന്റെ തന്നെ മുന്‍ റെക്കോഡാണ്‌ അപ ഷേര്‍പ തിരുത്തിയത്‌. 1990ലാണ്‌ അപ ഷേര്‍പ ആദ്യമായി എവറസ്‌റ്റ് കീഴടക്കുന്നത്‌. പിന്നീട്‌ ഓരോ വര്‍ഷവും എന്ന കണക്കില്‍ അപ ഷേര്‍പ എവറസ്‌റ്റ് കീഴടക്കിവരുന്നു. 51-ാം വയസിലാണ്‌ അമേരിക്കയില്‍ താമസമാക്കിയ അപ ഷേര്‍പയുടെ ഈ നേട്ടമെന്ന പ്രത്യേകതയുമുണ്ട്‌.

2011, മേയ് 16, തിങ്കളാഴ്‌ച

തലയില്‍കൂടി ഇരുമ്പ്‌ ദണ്ഡ്‌ തുളഞ്ഞുകയറിയയാള്‍ രക്ഷപ്പെട്ടു

അമേരിക്കക്കാരനായ ആന്‍ഡ്രു ലിന്‍ മഹാഭാഗ്യവാനാണ്‌. വായില്‍ക്കൂടി തുളച്ചുകയറിയ ഇരുമ്പ്‌ ദണ്ഡ്‌ തലയോട്ടി തുളച്ച്‌ പുറത്തുവന്നെങ്കിലും ജീവന്‍ നഷ്‌ടപ്പെടാതെ രക്ഷപ്പെട്ട ഭാഗ്യവാനാണ്‌ ആന്‍ഡ്രു. അമേരിക്കയിലെ ലാസ്‌ വേഗസുകാരനാണ്‌ ആന്‍ഡ്രു. രാത്രിയില്‍ കാറോടിച്ച്‌ വീട്ടിലേക്കു പോകവേ ആന്‍ഡ്രു ഉറങ്ങിപ്പോവുകയായിരുന്നു. ആന്‍ഡ്രു ഉറങ്ങിയതോടെ നിയന്ത്രണംവിട്ട കാര്‍ ഒരു ഇരുമ്പുവേലിയില്‍ ഇടിച്ചു. രണ്ടിഞ്ച്‌ വ്യാസമുള്ള ഇരുമ്പ്‌ ദണ്ഡുകള്‍ കൊണ്ട്‌ നിര്‍മിച്ചതായിരുന്നു ഈ ഇരുമ്പുവേലി. കാര്‍ ഇരുമ്പുവേലിയില്‍ ഇടിച്ചതോടെ രണ്ടിഞ്ച്‌ വ്യാസമുള്ള ഇരുമ്പ്‌ ദണ്ഡ്‌ ആന്‍ഡ്രുവിന്റെ തലയിലൂടെ തുളഞ്ഞുകയറുകയായിരുന്നു. വായിലൂടെ കയറിയ ഇരുമ്പ്‌ ദണ്ഡ്‌ തലയോട്ടി തുളച്ചാണ്‌ പുറത്തുവന്നത്‌. ഇരുമ്പുദണ്ഡ്‌ തുളഞ്ഞുകയറി പുറത്തുവന്നത്‌ അല്‌പം മാറിയിരുന്നെങ്കില്‍ ആന്‍ഡ്രുവിന്റെ ജീവന്‍ നഷ്‌ടപ്പെടുമായിരുന്നു. അപകടം നടന്ന്‌ ഉടനെ ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ ആന്‍ഡ്രുവിന്റെ ജീവന്‍ രക്ഷപെടുകയായിരുന്നു.

92 കിലോ ഭാരമുള്ള ആറു വയസുകാരി

സുമന്‍ ഖാടനെന്ന പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു കച്ചിത്തുറൂ ഉരുണ്ടുവരികയാണെന്നേ തോന്നൂ. മൂന്നടി അഞ്ചിഞ്ച്‌ പൊക്കമുള്ള സുമന്റെ ഭാരം 92 കിലോയാണ്‌. ലോകത്തെ ഏറ്റവും ഭാരമുള്ള ബാലികയാണ്‌ സുമന്‍. എന്തുകഴിച്ചാലും മതിവരാത്ത വിശപ്പാണ്‌ സുമന്റെ പ്രശ്‌നം. രാവിലെ ഏഴുമണിക്ക്‌ 20 ബിസ്‌ക്കറ്റും 12 ഏത്തപ്പഴവും കഴിക്കുന്ന സുമന്‍ 9.30 ആകുമ്പോള്‍ രണ്ടു പ്ലേറ്റ്‌ ചോറും 5 മുട്ടയും കഴിക്കും. പിന്നെ ഉച്ചഭക്ഷണത്തിനുമുമ്പ്‌ 15 ബിസ്‌ക്കറ്റും രണ്ടു പായ്‌ക്കറ്റ്‌ ചിപ്‌സും 10 ഏത്തപ്പഴവും കഴിക്കും. 12-നാണ്‌ ഉച്ചഭക്ഷണം. രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ടു പ്ലേറ്റ്‌ മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌കറിയും രണ്ട്‌ ഓംലൈറ്റുമാണ്‌ ഉച്ചയ്‌ക്ക് സുമന്‍ അകത്താക്കുന്നത്‌. വൈകുന്നേരം മധുരപലഹാരങ്ങളാണ്‌ സുമന്‌ പ്രിയം ഇതോടൊപ്പം 15 ബിസ്‌ക്കറ്റും 10 ഏത്തപ്പഴവും രണ്ട്‌ പായ്‌ക്കറ്റ്‌ ചിപ്‌സും സുമന്‍ കഴിക്കും. രാത്രി ഭക്ഷണത്തിന്‌ രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ട്‌ പാത്രം മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌ കറിയും സുമനു വേണം. ചില ദിവസങ്ങളില്‍ ഇത്രയൊക്കെക്കഴിച്ചാലും സുമന്റെ വിശപ്പ്‌ അടങ്ങില്ല. ഭക്ഷണം ചോദിച്ച്‌ വീട്ടുകാരോട്‌ അവള്‍ വഴക്കു തുടങ്ങും. വിശന്നാല്‍ അയല്‍വീടുകളില്‍പ്പോയി ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിക്കാനും ഈ ആറു വയസുകാരിക്കു മടിയില്ല. ആരും ഭക്ഷണം തന്നില്ലെങ്കില്‍ മണ്ണുവാരിത്തിന്നായിരിക്കും സുമന്‍ വിശപ്പടക്കുക. ആഴ്‌ചയില്‍ 14 കിലോ അരി, 8 കിലോ ഉരുളന്‍കിഴങ്ങ്‌, 8 കിലോ മീന്‍, 140 ഏത്തപ്പഴം എന്നിവ വേണ്ടിവരും. അതോടൊപ്പം മധുരപലഹാരങ്ങളും ചിപ്‌സുമൊക്കെ വേറെയും. ദിവസക്കൂലിക്കാരനായ സുമന്റെ പിതാവിനു ലഭിക്കുന്ന വേതനം മുഴുവന്‍ മകളുടെ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ്‌. കുട്ടികള്‍ കളിയാക്കുന്നതിനാല്‍ സുമന്‍ സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ ചെന്നാലും ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാന്‍ തനിക്കു സാധിക്കില്ലെന്നാണ്‌ സുമന്‍ പറയുന്നത്‌. ആറു വസയുപ്രായമുള്ള സാധാരണകുട്ടികളേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്‌ സുമന്റെ ഭാരം. അമിതഭാരമുള്ളതിനാല്‍ അധികനേരം നടക്കാന്‍ സുമനു സാധിക്കില്ല. ഏതാനും മിനിട്ടുകള്‍ നടന്നാല്‍ സുമന്‍ കുഴഞ്ഞു വീഴും. എന്തുകൊണ്ടാണ്‌ സുമന്‌ അമിതമായ വിശപ്പ്‌ വരുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ കണ്ടെത്തനായില്ല. സുമന്‍ ഇങ്ങനെ അമിതവണ്ണം വച്ചാല്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

2011, മേയ് 15, ഞായറാഴ്‌ച

യേശുവാണെന്ന്‌ അവകാശപ്പെട്ട്‌ ഓസ്‌ട്രേലിയക്കാരന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആള്‍ ദൈവം വിവാദത്തിലേക്ക്‌ . അലന്‍ ജോണ്‍ മില്ലര്‍ - മേരി സൂസെയ്‌ന്‍ ലക്ക്‌ എന്നിവരാണ്‌ തങ്ങള്‍ യേശുക്രിസ്‌തുവും മര്‍ദ്ദല മറിയവുമാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌ . ഇതു വരെ 40 തോളം അനുയായികളെയും സംഘടിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ . 2007 മുതല്‍ വില്‍കേസ്‌ഡേലിലാണ്‌ ഇരുവരുടേയും താമസം. അനുയായികള്‍ മില്ലറിന്റെ വീടിനടുത്തുള്ള സ്‌ഥലം വാങ്ങിക്കുന്ന തിരക്കിലാണ്‌ . ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളാണ്‌ മില്ലര്‍ക്കുള്ളത്‌ . മുന്‍ ജന്മത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോഴാണ്‌ ആദ്യ ഭാര്യയില്‍ നിന്ന്‌ വിവാഹ മോചനം തേടിയത്‌ .

2011, മേയ് 14, ശനിയാഴ്‌ച

ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്‌; ഭാര്യ വിവാഹമോചനത്തിന്‌

ബ്രിട്ടീഷ്‌ ദമ്പതികളുടെ ജീവിതത്തിലെ വില്ലനായി മാറിയിരിക്കുകയാണ്‌ റേഡിയോ. ബിബിസിയുടെ കീഴിലുള്ള റേഡിയോ 5 എന്ന റേഡിയോ സ്‌റ്റേഷനാണ്‌ ഈ ദമ്പതികളുടെ കഥയിലെ വില്ലന്‍. ടോണി എന്നു പേരുള്ളയാള്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ റേഡിയോ 5 കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്‌. എന്നാല്‍, ഭാര്യയോ റേഡിയോയുടെ ശബ്‌ദം കേള്‍ക്കുന്നതു തന്നെ ഇഷ്‌ടപ്പെടാത്ത വ്യക്‌തിയും. ടോണി ഉണര്‍ന്നാല്‍ ഉടനെ റേഡിയോ 5 ഓണ്‍ ചെയ്യുകയായി. സ്വന്തമായി ഒരു ഷോപ്പ്‌ നടത്തി വരികയാണ്‌ ടോണി. അവിടെയും റേഡിയോ 5 കേട്ടുകൊണ്ടാണ്‌ ടോണിയുടെ ബിസിനസ്‌. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയാലോ വീണ്ടും റേഡിയോ ഓണ്‍ ചെയ്യുകയായി. ഭര്‍ത്താവിന്റെ റേഡിയോ പ്രേമം സഹിക്കവയ്യാതെ ഭാര്യ പലപ്പോഴും വീട്ടിലെ റേഡിയോകള്‍ വലിച്ചെറിഞ്ഞ്‌ നശിപ്പിക്കാറുണ്ട്‌. എന്നാല്‍, വീണ്ടും പുതിയ റേഡിയോ വാങ്ങിവരുന്ന ടോണി ഭാര്യയെ ശരിക്കും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്‌. 14 വര്‍ഷത്തോളം ഒന്നിച്ചു കഴിഞ്ഞ ദമ്പതികളാണിവര്‍. ഓര്‍മവച്ച നാള്‍ മുതല്‍ റേഡിയോ കേള്‍ക്കുന്നത്‌ ടോണിയുടെ ശീലമാണ്‌. എന്നാല്‍, ടോണിയുടെ ഈ ശീലത്തെ മനസിലാക്കാന്‍ ഭാര്യയ്‌ക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമമായി ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ്‌ കഴിയുന്നത്‌. മധ്യസ്‌ഥര്‍ പലരും ഇവരുടെ പിണക്കം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടില്‍ റേഡിയോ ഓണ്‍ ചെയ്യരുതെന്ന നിര്‍ബന്ധം മാത്രമേ തനിക്കുള്ളെന്നാണ്‌ ടോണിയുടെ ഭാര്യ പറയുന്നത്‌. എന്നാല്‍, റേഡിയോ ഉപക്ഷിച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ്‌ ടോണി. ഒടുവില്‍ ടോണിയുടെ ഭാര്യ വിവാഹമോചന കേസ്‌ നല്‍കുകയായിരുന്നു. റേഡിയോ 5വുമായുള്ള ഭര്‍ത്താവിന്റെ അഭിനിവേശം തങ്ങളുടെ ആശയവിനിമയത്തെ തകര്‍ത്തിരിക്കുകയാണെന്നും അതിനാല്‍ ഒന്നിച്ചു ജീവിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ടോണിക്കെതിരേ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന്‌ പരസ്യം: നരഭോജി അറസ്‌റ്റില്‍

പാചകം ചെയ്‌തു കഴിക്കാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്നു ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്‌ത സ്‌ളോവാക്യക്കാരനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. താന്‍ നരഭോജിയാണെന്നും തനിക്കു പാചകം ചെയ്‌തു കഴിക്കാന്‍ ജീവനുള്ള മനുഷ്യനെ ആവശ്യമുണ്ടെന്നും കാട്ടിയാണ്‌ സ്‌ളോവാക്യക്കാരന്‍ പരസ്യം ചെയ്‌തത്‌. ഈ പരസ്യം കണ്ട ഒരു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ താന്‍ തയാറാണെന്നു പറഞ്ഞ്‌ സ്‌ളോവോക്യന്‍ നരഭോജിയെ ഫോണ്‍വിളിക്കുകയായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു താമാശയായിരിക്കും ഇതെന്നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ കരുതിയത്‌. എന്നാല്‍, ഫോണ്‍സംഭാഷണങ്ങള്‍ അതിരുകടന്നതോടെ കളികാര്യമാണെന്ന്‌ ഇയാള്‍ക്കു മനസിലായി. ഉടനെ ഈ വിവരം ഇയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസിനെ അറിയിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസ്‌ സ്‌ളോവാക്യന്‍ പോലീസിനു വിവരം കൈമാറി. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സ്‌ളോവാക്യന്‍ പോലീസ്‌ നരഭോജിയെ കുടുക്കാന്‍ പദ്ധതിയിട്ടു. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ ആകൃഷ്‌ടനായി എത്തിയയാളെന്ന്‌ നടിച്ച്‌ ഒരു പോലീസ്‌ ഓഫീസര്‍ നാല്‍പ്പത്തിമൂന്നു വയസുള്ള നരഭോജിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസുകാരനെ കൊല്ലാനായി നരഭോജി കത്തിയെടുത്തോടെ വീട്‌ വളഞ്ഞിരുന്ന മറ്റു പോലീസുകാര്‍ ഉള്ളിലേക്ക്‌ ഇരച്ചുകയറി ഇയാളെ അറസ്‌റ്റു ചെയ്യുകയായിരുന്നു

13 കോടിയുടെ സൂപ്പര്‍ കാര്‍

സ്‌റ്റാര്‍ട്ട്‌ ചെയ്‌താലുടന്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന കാറുകള്‍ ഹോളിവുഡ്‌ ശാസ്‌ത്രസിനിമകളിലെ മാത്രം യാഥാര്‍ഥ്യമാണ്‌. എന്നാല്‍, ഈ ഭാവനകള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്‌ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഭാവിയുടെ കാര്‍ ഡിസൈനെന്ന്‌ വിലയിരുത്തുന്ന രൂപക്ലപനയോടെയാണ്‌ ലംബോര്‍ഗിനി ലോകത്തെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സെസ്‌റ്റോ എലിമെന്റോ എന്ന പേരിട്ടിരിക്കുന്ന ഈ കാര്‍ സ്വന്തമാക്കാന്‍ 13 കോടി രൂപയാണ്‌ മുടക്കേണ്ടത്‌. കാര്‍ബണ്‍ ഫബറിലാണ്‌ ഈ സൂപ്പര്‍ കാറിന്റെ ഷാസി നിര്‍മിച്ചിരിക്കുന്നത്‌. നിലവില്‍ കാര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍വച്ച്‌ ഏറ്റവും ശക്‌തിയേറിയതാണ്‌ കാര്‍ബണ്‍ ഫൈബറുകള്‍. ഈ സൂപ്പര്‍ കാറിനു 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ വെറും 2.5 സെക്കന്‍ഡുകള്‍ മതി. അതായത്‌ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയാല്‍ ഉടന്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഇസെസ്‌റ്റോ എലിമെന്റോയ്‌ക്കാവും. മണിക്കൂറില്‍ 320 കിലോമീറ്ററാണ്‌ പരമാവധി വേഗം. വളരെ സുരക്ഷാ മുന്‍കരുതലോടും ആഢംബരത്തോടുമാണ്‌ ലംബോര്‍ഗിനി ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്‌. വെറും 20 എണ്ണം മാത്രമാണ്‌ ലംബോര്‍ഗിനി വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍, കാര്‍ പുറത്തിറക്കിയ ഉടനെ നൂറുകണക്കിനു കോടീശ്വരന്മാണ്‌ ഈ കാര്‍ വാങ്ങാനായി ക്യൂ നില്‍പ്പാരംഭിച്ചത്‌.

സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്ച്‌ പ്രതിഷേധം

വേനല്‍ക്കാലത്ത്‌ സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിക്കാത്ത നടപടിക്കെതിരേ ബ്രിട്ടണില്‍ ഒരു വിദ്യാര്‍ഥി പ്രതിഷേധിച്ചത്‌ വ്യത്യസ്‌തരീതിയിലായിരുന്നു. വിദ്യാര്‍ഥിനികളെപ്പോലെ പാവാടയുടുത്തു സ്‌കൂളില്‍ എത്തിയാണ്‌ 12 വയസുകാരനായ ക്രിസ്‌ വൈറ്റ്‌ഹെഡ്‌ പ്രതിഷേധിച്ചത്‌. ബ്രിട്ടണില്‍ ഇപ്പോള്‍ കടുത്ത വേനലാണ്‌. എന്നാല്‍, ഈ വേനല്‍ക്കാലത്ത്‌ വിദ്യാര്‍ഥികള്‍ പാന്റ്‌ ധരിച്ച്‌ എത്തണമെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ കേംബ്രിഡ്‌ജിലെ ഇംപിംഗ്‌ടണ്‍ വില്ലേജ്‌ കോളജ്‌ അധികൃതര്‍ തയാറായില്ല. വിദ്യാര്‍ഥിനികള്‍ക്ക്‌ സ്‌കൂളില്‍ പാവാട ധരിച്ച്‌ എത്താമെങ്കില്‍ തങ്ങളെ നിക്കറിട്ട്‌ സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്ന ക്രിസിന്റെയും സഹപാഠികളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ക്രിസ്‌ പാവാട ധരിച്ച്‌ സ്‌കൂളിലെത്തിയത്‌. ആണ്‍കുട്ടികള്‍ക്കെതിരായ വിവേചനത്തിനെതിരേ പ്രതിഷേധിക്കാനാണ്‌ താന്‍ പാവാട ധരിച്ചതെന്നാണ്‌ ക്രിസ്‌ പറയുന്നത്‌. എന്നാല്‍, ക്രിസ്‌ പാവാട ധരിച്ചു വരുന്നതില്‍ അപാകതയില്ലെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ നിലപാട്‌. ക്രിസ്‌ പ്രതിഷേധിച്ചാലും നിക്കര്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നാണ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്‌.

തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്‌

91 വയസായെങ്കിലും ജോണ്‍ ബ്രേയ്‌ ഇപ്പോഴും ന്യൂസിലാന്‍ഡിലെ വൈപാവയില്‍ രാത്രിയില്‍ റോന്തു ചുറ്റാറുണ്ട്‌. വയസും പ്രായവുമൊക്കെയായപ്പോള്‍ ഉറക്കം കിട്ടാത്തതിനാല്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നതാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. നഗരത്തിലെ കുറ്റവാളികളെ തെരഞ്ഞ്‌ നടക്കുകയാണ്‌ ഈ വൃദ്ധന്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ ജോണ്‍ ബ്രോയ്‌. സൈന്യത്തില്‍നിന്നു റിട്ടയറായി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ മുതലാണ്‌ കുറ്റവാളികള്‍ക്കെതിരേ ജോണ്‍ കുരിശുയുദ്ധവുമായി തെരുവുകളില്‍ രാത്രി റോന്ത്‌ ചുറ്റല്‍ ആരംഭിച്ചത്‌. അഭിനവ ബാറ്റ്‌്മാനാണ്‌ താനെന്നാണ്‌ ജോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. രാത്രിയില്‍ ടോര്‍ച്ചും ആയുധങ്ങളുമൊക്കെയായിട്ടാണ്‌ ജോണിന്റെ റോന്തുചുറ്റല്‍. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പോലീസിനെ അറിയിക്കുകയാണ്‌ ജോണ്‍ ചെയ്യുന്നത്‌. അതോടൊപ്പം അക്രമികളില്‍നിന്നു നിരപരാധികളെ രക്ഷിക്കാനും ജോണ്‍ തന്റെ കായികശേഷി പ്രകടിപ്പിക്കാറുണ്ട്‌. പ്രായമായതോടെ ഒരു സഹായിക്കൊപ്പമായിരുന്നു ജോണിന്റെ റോന്ത്‌ ചുറ്റല്‍. എന്നാല്‍, രാത്രിയിലുള്ള ഈ റോന്തു ചുറ്റല്‍ ജോണ്‍ അവസാനിപ്പിക്കണമെന്നാണ്‌ പോലീസ്‌ ആവശ്യപ്പെടുന്നത്‌. കാരണം, കുറ്റവാളികള്‍ ജോണിനെ കൈകാര്യം ചെയ്‌താല്‍ തങ്ങള്‍ ഉത്തരം പറയേണ്ടിവരുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ

വായ്‌നാറ്റമില്ലാതെ ചുംബിക്കണോ. എങ്കില്‍ ഒരു ആപ്പിള്‍ കഴിക്കൂ എന്നാണ്‌ ഉത്തര കൊറിയയിലെ ഗവേഷകര്‍ പറയുന്നത്‌. വായ്‌നാറ്റം ഒഴിവാക്കുന്ന ആപ്പിള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്‌ ഉത്തരകൊറിയയിലെ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍. ടേബിള്‍ ടെന്നീസ്‌ പന്തിന്റെ വലുപ്പമുള്ള ഈ ചെറുആപ്പിള്‍ കഴിച്ചാല്‍ വായ്‌നാറ്റം ഇല്ലാതാക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. വസ്‌ത്രത്തിന്റെ പോക്കറ്റില്‍ ഈ ചെറുആപ്പിള്‍ കൊണ്ടുനടക്കാം. സുന്ദരികളെയോ സുന്ദരന്മാരെയോ കാണുമ്പോള്‍ ഈ ആപ്പിള്‍ കഴിക്കുക. പിന്നെ വായ്‌നാറ്റം പേടിക്കാതെ ഇവരോട്‌ സംസാരിക്കാമല്ലോ. കാമുകീകാമുകന്മാരാണെങ്കില്‍ ഇതിനിടെ പരസ്‌പരം ചുംബനവുമാകാം.

ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'

ചിമ്പാന്‍സികളുടെ ഭാഷ പഠിക്കണോ? മനസുവച്ചാല്‍ സാദ്ധ്യമാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. സ്‌കോട്ട്‌ലന്‍ഡിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ സര്‍വകലാശാലയിലെ ഗവേഷരുടെ വാദം അംഗീകരിച്ചാല്‍ വെറും 66 ആംഗ്യങ്ങള്‍ പഠിച്ചാല്‍ അവയുടെ സന്ദേശങ്ങള്‍ നമുക്ക്‌ മനസിലാക്കാം. 120 മണിക്കൂര്‍ നീളുന്ന വീഡിയോ ചിത്രവും ഇവരുടെ പക്കലുണ്ട്‌ . നേരത്തെ കൂട്ടിലടച്ച ചിമ്പാന്‍സികളെയാണ്‌ ഗവേഷകര്‍ നിരീക്ഷിച്ചിരുന്നത്‌. സ്വതന്ത്രരായ ചിമ്പാന്‍സികളെ നിരീക്ഷിച്ചപ്പോഴാണ്‌ തങ്ങള്‍ക്ക്‌ ഫലം ലഭിച്ചതെന്ന്‌ ഗവേഷകയായ കാതറൈന്‍ ഹൊബെയ്‌റ്റര്‍ അറിയിച്ചു. ഉഗാണ്ടയിലാണ്‌ കാതറൈന്‍ 266 ദിവസം നീണ്ട പഠനം നടത്തിയത്‌ . ചിമ്പാന്‍സി ഭാഷയിലെ ഓരോ ആംഗ്യങ്ങളും ഇവര്‍ വേര്‍ തിരിച്ചുകാട്ടുന്നുണ്ട്‌ . എതിര്‍ലിംഗത്തില്‍പ്പെട്ട ചിമ്പാന്‍സികള്‍ക്കു നല്‍കുന്ന ആംഗ്യങ്ങളും പൊതുവായി നല്‍കുന്ന സൂചനകളും ഏറെ വ്യത്യാസമുണ്ട്‌ . ഓരോ ആംഗ്യത്തിന്റെയും വ്യക്‌തമായ അര്‍ത്ഥം കണ്ടെത്താനുളള രണ്ടാം ഘട്ട പഠനങ്ങള്‍ സംഘം തുടങ്ങിക്കഴിഞ്ഞു. മനുഷ്യരുടെ ആംഗ്യങ്ങള്‍ക്കും ചിമ്പാന്‍സികളുടെ ആംഗ്യങ്ങള്‍ക്കും സാമ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്‌

ഭിത്തിയോട്‌ 'സംസാരിക്കാം'

റിമോട്ട്‌ കണ്‍ട്രോളുകളുടെ കാലം കഴിയാറായി. ടിവി ഓണ്‍ ചെയ്യാനും ,ലൈറ്റിടാനും ഭിത്തി 'നിര്‍ദ്ദേശം' നല്‍കിയാല്‍ മതി. വീടുകളെ കൂടുതല്‍ ഹൈടെക്‌ ആക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ മൈക്രോസോഫ്‌റ്റ് ആണ്‌ . മനുഷ്യ ശരീരത്തെ തന്നെ ആന്റീനകളാക്കിയുള്ള സാങ്കേതിക വിദ്യയാണ്‌ പുരോഗമിക്കുന്നത്‌ . ' വീടുപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ പുറത്തുവിടുന്ന ഇലക്‌ട്രോമാഗ്‌്നെറ്റിക്‌ വീട്ടിനുള്ളില്‍ ഉണ്ടാകും. റേഡിയോ ആന്റീനകള്‍ ഇവയില്‍ ചില തരംഗങ്ങള്‍ പിടിച്ചെടുക്കും. മനുഷ്യശരീരവും തരംഗങ്ങളെ ആഗിരണം ചെയ്യും.' - മൈക്രോസോഫ്‌റ്റിലെ ഗവേഷകനായ ഡെസ്‌നി ടാന്‍ പറയുന്നു. ഇലക്‌ട്രോണിക്‌ വയാറിംഗ്‌ ഉള്ള ഭിത്തിയില്‍ തൊടുമ്പോള്‍ ഭിത്തിയുമായുള്ള അകലമനുസരിച്ച്‌ ഇലക്‌ട്രിക്കല്‍ സിഗ്നലുകള്‍ ഉണ്ടാകും. മനുഷ്യന്റെ സാന്നിധ്യം മൂലം ഉണ്ടാകുന്ന ഇത്തരം സിഗ്നലുകളെ സ്വീകരിക്കുന്ന ഉപകരണങ്ങളാണ്‌ തയാറാക്കേണ്ടത്‌ . ശരീര ചലനങ്ങള്‍ അനുസരിച്ച്‌ സ്‌റ്റീരിയോയുടെ ശബ്‌ദം കൂട്ടുക, വിളക്ക്‌ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാനാകും. പ്രത്യേക തരം ബ്രേസ്ലറ്റുകള്‍ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ഗവേഷകര്‍ ശരീരവും ഭിത്തിയുമായുളള അകലം കണക്കാക്കുന്നത്‌ . ഇപ്പോള്‍ ശരീരത്തില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നത്‌ ലാപ്‌ടോപ്പുകളാണ്‌ . എന്നാല്‍ മൊബൈല്‍ ഫോണിന്റെ വലുപ്പമുള്ള ഡേറ്റാ പ്രോസസിംഗ്‌ സംവിധാനത്തിനായി ഗവേഷണം തുടരുകയാണെന്ന്‌ ശ്വേതക്‌ പട്ടേല്‍ അറിയിച്ചു.

വിരലോളമുള്ള പിസി

വില ആയിരം രൂപയോളം. വലുപ്പം വിരലിനോളം. Raspberry Pi അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ്‌ . ഇംഗ്ലണ്ടിലെ ഗെയിം പ്രോഗ്രാമര്‍ ഡേവിഡ്‌ ബ്രബെന്‍ ആണ്‌ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പുതിയ കമ്പ്യൂട്ടറിന്റെ പിന്നില്‍. യുഎസ്‌ബി സ്‌റ്റിക്കിലാണ്‌ വിവരങ്ങള്‍ ശേഖരിക്കുക. കീബോര്‍ഡും മോണിറ്ററും ഉപയോഗിക്കാനാവശ്യമായ പോര്‍ട്ടുകള്‍ ഇതിലുണ്ട്‌ . 700 മെഗാ ഹെട്‌സ് വേഗമുള്ള ARM11 പ്രോസസറാണ്‌ ഈ കമ്പ്യൂട്ടറിലുള്ളത്‌ . 128 റാമും OpenGL ഗ്രാഫിക്‌സും കമ്പ്യൂട്ടറിലുണ്ട്‌ . അത്യാവശ്യം വേഗത്തില്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ്‌ ചെയ്യാനാകും. Ubuntu , അല്ലെങ്കില്‍ മറ്റ്‌ ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം ഉപയോഗിക്കാം. വേര്‍ഡ്‌ പ്രോസസറും അനായാസം പ്രവര്‍ത്തിപ്പിക്കാം. അല്‍പം വിലകൂടിയ മോഡലില്‍ 12 മെഗാ പിക്‌സല്‍ കാമറയുമുണ്ടാകും. ഒരു വര്‍ഷത്തിനകം തന്റെ കമ്പ്യൂട്ടര്‍ വ്യാപകമാക്കാനുളള ശ്രമത്തിലാണ്‌ ബ്രബെന്‍.

കണ്‍ചിമ്മുക, ലോഗ്‌ ഇന്‍ ചെയ്യുക

പാസ്‌വേര്‍ഡുകള്‍ മറന്നാലുള്ള പൊല്ലാപ്പിന്‌ വിട. കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുക, കണ്ണുകള്‍ ചലിപ്പിക്കുക. ഇ- മെയില്‍ , നെറ്റ്‌ ബാങ്കിംഗ്‌ അക്കൗണ്ടുകളിലേക്ക്‌ ലോഗ്‌ ഇന്‍ ചെയ്യാന്‍ ഇത്രമാത്രം മതി. ന്യൂയോര്‍ക്കിലെ Hoyos Group ആണ്‌ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്‌. കൃഷ്‌ണമണിയെ സ്‌കാന്‍ ചെയ്‌ത ശേഷമാണ്‌ പ്രോഗ്രാം ഉപയോക്‌താവിനെ കണ്ടെത്തുന്നത്‌ . ബിസിനസ്‌ കാര്‍ഡിന്റെ വലുപ്പമാകും സ്‌കാനറിനുളളത്‌ . നാല്‌ ഔണ്‍സാണ്‌ ഭാരം. സ്‌കാനര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സോഫ്‌റ്റ്വേറും Hoyos Group നല്‍കും. പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്ന ഏതു പ്രോഗ്രാമിനും സ്‌കാനര്‍ അനുയോജ്യമാണ്‌ . കൃഷ്‌ണമണിയുടെ പ്രത്യേകത അനുസരിച്ചാകും പാസ്‌വേര്‍ഡുകള്‍ തയാറാകുക. വിരലടയാളത്തെക്കാള്‍ മികച്ചതാണ്‌ കൃഷ്‌ണമണിയടിസ്‌ഥാനമാക്കിയുളള സംവിധാനം. വിരലടയാളം അടിസ്‌ഥാനമാക്കിയുളള പ്രോഗ്രാമുകള്‍ 18 പരിശോധനകളാണ്‌ നടത്തുക. എന്നാല്‍ കൃഷ്‌ണമണി ഉപയോഗിക്കുമ്പോള്‍ 2,000 കേന്ദ്രങ്ങളാകും പരിഗണിക്കുക. സ്വഭാവികമായും സുരക്ഷയേറും. വിപണിയിലെത്തുമ്പോള്‍ ഉപകരണത്തിന്‌ 4,500 രൂപയോളം വിലയാകും.

ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്‌ചയിലേക്ക്‌'

ഐസക്ക്‌ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തിന്‌ കാരണമായ ആപ്പിള്‍ മരം വീഴ്‌ചയിലേക്ക്‌ . 1665 ല്‍ ന്യൂട്ടണ്‍ ഈ മരത്തിന്റെ ചുവട്ടിരിരുന്നപ്പോഴാണത്രേ ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ കാരണമായ ആപ്പിള്‍ പതിച്ചത്‌ . ന്യൂട്ടണ്‍ പ്രശസ്‌തനായതോടെ ലിങ്കണ്‍ഷേറിലുളള മരവും പ്രശസ്‌തമായി. ഇപ്പോഴാകട്ടേ ഏറെ വിനോദ സഞ്ചാരികളെയാണ്‌ ഈ മരം ആകര്‍ഷിക്കുന്നത്‌ . മരം കാണാനെത്തുന്നവര്‍ വേരിന്റെ ഒരംശമെങ്കിലും മുറിച്ചുകൊണ്ടാകും മടങ്ങുക. ഈയടുത്ത കാലത്ത്‌ സന്ദര്‍ശകരുടെ എണ്ണത്തില്‍ 50% വര്‍ധനയാണ്‌ ഉണ്ടായത്‌ . കൊടുങ്കാറ്റിനെ വരെ നേരിട്ട ചരിത്രം ഈ മരത്തിനുണ്ട്‌ . ഇപ്പോള്‍ 'ട' ആകൃതിയിലാണ്‌ മരം. മരത്തിന്‌ ചുറ്റും വേലി കൊട്ടി സംരക്ഷിക്കാനാണ്‌ ശ്രമം. 400 വര്‍ഷം കൂടിയെങ്കിലും മരത്തെ നിലനിര്‍ത്തണമെന്നാണ്‌ സംരക്ഷകരുടെ മോഹം.

റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്‌

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും മാതൃകയിലൊരു ലോകകപ്പിന്‌ ന്യൂസിലന്‍ഡ്‌ വേദിയാവുകയാണ്‌. എന്നാല്‍, ഏതെങ്കിലുമൊരു കായിക ഇനത്തിനുവേണ്ടിയുള്ളതല്ല ഈ ലോകകപ്പ്‌. ഏറ്റവും മികച്ച റോബോട്ടിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ്‌ ഈ ലോകമത്സരം നടത്തുന്നത്‌. ന്യൂസിലന്‍ഡില്‍ ഒകേ്‌ടാബര്‍ 11 മുതല്‍ 13 വരെയാണ്‌ മത്സരം. ന്യൂസിലന്‍ഡിലെ ഓക്‌്ലാന്‍ഡില്‍ നടക്കുന്ന റഗ്‌ബി ലോകകപ്പിനോടനുബന്ധിച്ചാണ്‌ റോബോട്ട്‌ മത്സരവും അരങ്ങേറുന്നത്‌. ന്യൂസിലന്‍ഡ്‌, അമേരിക്ക, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ തന്നെ മത്സരത്തില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു കഴിഞ്ഞു. റോബോട്ടിക്‌ വേള്‍ഡ്‌ കപ്പെന്നാണ്‌ മത്സരത്തിന്റെ പേര്‌. റോബോട്ടുകളുടെ രൂപകല്‌്പന, നിര്‍മാണം, പ്രവര്‍ത്തനം, വേഗത, കഴിവ്‌ തുടങ്ങിയവയാണ്‌ മത്സരത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്‌

വാര്‍ത്ത