2012, ഡിസംബർ 23, ഞായറാഴ്‌ച

ക്രിക്കറ്റ് ദൈവം വിരമിയ്ക്കല്‍ പ്രഖ്യാപിച്ചത്.

മുംബൈ: അതെ, സര്‍വ്വരെയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് ദൈവം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തികച്ചും ഔദ്യോഗികപരമായ രീതിയിലാണ് സച്ചിന്‍ തന്റെ വിരമിയ്ക്കല്‍ പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തിലും താരം മാതൃക കാട്ടി. സാധാരണ ഒരു പത്രസമ്മേളനത്തിലൂടെയാണ് സെലക്ടര്‍മാര്‍ പോലും താരങ്ങളുടെ വിരമിയ്ക്കല്‍ അറിയാറുള്ളൂ. ഔദ്യോഗികമായ കത്തുകള്‍ പിന്നാലെ എന്നനിലപാടാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്ഥനായ സച്ചിന്‍ സെലക്ഷന്‍ കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിരമിയ്ക്കുവാനുള്ള താത്പര്യം വ്യക്തമാക്കിക്കൊണ്ട് ബിസിസിഐയ്ക്ക് കത്തയയ്ക്കുകയായിരുന്നു. സച്ചിന്റെ വിരമിക്കല്‍ തീരുമാനം ബിസിസിഐ  സ്ഥിരീകരിച്ചിട്ടുണ്ട്                                                                                    . ടെസ്റ്റ് മത്സരങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സച്ചിന്‍ യുവതാരങ്ങള്‍ക്കായി വഴിമാറുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ നിലയ്ക്ക് വിമര്‍ശകര്‍ക്ക് ഏകദിന പരമ്പരയിലൂടെ ശക്തമായ മറുപടി നല്‍കി പതിവുപോലെ സച്ചിന്‍ തിരിച്ചെത്തുമെന്ന ആരാധകരുടെ സ്വപ്നമാണ് ഈ പ്രഖ്യാപനത്തിലൂടെ തകര്‍ന്നത്.                                                                                                               
പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കുശേഷം വിരമിയ്ക്കല്‍ സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാമെന്നാണ് സച്ചിന്റെ വിരമിയ്ക്കലിനായി മുറവുളി കൂട്ടിയവര്‍ പോലും പ്രതീക്ഷിച്ചത്. എന്നാല്‍ ആര്‍ക്കും നേരിയ ഒരു സൂചന പോലും നല്‍കാതെയായിരുന്നു താരത്തിന്റെ വിരമിയ്ക്കല്‍. തീരുമാനത്തോട് അനുകൂലിച്ചും പ്രതീകൂലിച്ചും അഭിപ്രായങ്ങള്‍ പറയുന്നവര്‍                                                                                                                                                


ഒരുകാര്യത്തില്‍ഏകഅഭിപ്രായക്കാരാണ്.                                                                                                                                ഞെട്ടിയ്ക്കുന്നതായിരുന്നു ഈ പ്രഖ്യാപനം എന്നത്.
തീര്‍ച്ചയായും ക്രിക്കറ്റിന്റെ ഒരു കാലഘട്ടത്തിന്റെ
അന്ത്യം തന്നെയാകും സച്ചിനെന്ന ഇതിഹാസം
 വിരമിയ്ക്കലിലൂടെ സംഭവിയ്ക്കുക.
1973 ഏപ്രില്‍ 24നു ജനിച്ച സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കര്‍ തന്റെ 15-#ാ#ം വയസ്സിലാണ് രാജ്യത്തിനായി കളിയ്ക്കാനിറങ്ങുന്നത്.463 രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബാറ്റേന്തിയ സച്ചിന്‍ 452 ഇന്നിംഗ്‌സുകളില്‍ നിന്നായി 18,426 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 49 സെഞ്ച്വറികളും 96 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പെടുന്നു. ബാറ്റിങ് ശരാശരി 44.83. സ്‌ട്രൈക്ക് റേറ്റ് 86.23. ഏകദിനങ്ങളില്‍ 2016 ബൗണ്ടറികള്‍ നേടിയ താരം തന്നെയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം ബൗണ്ടറി നേടുന്ന താരം. 195 തവണ ആ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ പിറന്നു. 140 ക്യാച്ചുകളും സച്ചിന്‍ ഏകദിനങ്ങളില്‍ നിന്നു നേടി.


ഏറ്റവും അധികം റണ്‍സ്, ഏറ്റവും അധികം സെഞ്ച്വറി, ആദ്യ ഇരട്ട സെഞ്ച്വറി എന്നിങ്ങനെ ഒരു പിടി റക്കോഡുകള്‍ തന്റെ പേരിലാക്കിയാണ് താരം പടിയിറങ്ങുന്നത്
ബോളിംഗിലും മോശമായിരുന്നില്ല സച്ചിന്‍ 463 ഏകദിന മത്സരങ്ങളില്‍ നിന്നായി 154 വിക്കറ്റുകളാണ് സച്ചിന്റെ സമ്പാദ്യം. അതില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.




 മാസ്മരികത നിറഞ്ഞ സച്ചിന്റെ പ്രകടനം കാണാത്ത ക്രിക്കറ്റ് സ്റ്റേഡിയം ഒന്നുപോലും ലോകത്തുണ്ടാകില്ല. അതില്‍ നമ്മുടെ കൊച്ചി മാത്രം വേറിട്ടു നില്‍ക്കുന്നു. കൊച്ചിയിലെ ഗ്രൗണ്ട് സച്ചിനെന്ന ബാറ്റ്‌സ്മാനെ അകറ്റി നിര്‍ത്തിയപ്പോള്‍ ലോകം കണ്ടത് മികച്ച സ്പിന്നറെയാണ്. രണ്ട് തവണയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സച്ചിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ജീവിയ്ക്കുന്ന ഇതിഹാസം എന്ന് സച്ചിനെ വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. വിശേഷണങ്ങള്‍ക്ക് അതീതനായ വ്യക്തിത്വത്തിന് ഉടമകൂടിയായ സച്ചിന്‍ തിളക്കത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിയ്ക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പേര് എന്നും ഓര്‍ക്കാനിടയാക്കും.
പെട്രോളടിച്ച്‌ കീശ കാലിയാവുന്ന കാറുടമകള്‍ക്ക്‌ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണിത്‌. പെട്രോളിനു പകരം പലവിധ ഇന്ധനങ്ങള്‍ ഉപയോഗിച്ച്‌ ഓടുന്ന കാറുകളെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍, ചൈനയിലെ ടാങ്ങ്‌ ഴെന്‍പിങ്‌ എന്ന കര്‍ഷകന്‍ കണ്ടുപിടിച്ച കാറിനൊപ്പം ഇവയൊന്നും വരില്ല എന്ന്‌ ഉറപ്പാണ്‌. ഴെന്‍പിങിന്റെ കാര്‍ കാറ്റടിച്ചാലും ഓടും!
തന്റെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ 1,600 ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട കാര്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സ്പോ നടക്കുന്ന ചൈനയുടെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്‌ട്രിയുടെ തലവര തന്നെ മാറ്റിയെഴുതിയേക്കാം. ഴെന്‍പിങിന്റെ കാറിന്‌ രണ്ട്‌ സെറ്റ്‌ ബാറ്ററിയും ജനറേറ്ററുമുണ്ട്‌. ഒരു ബാറ്ററിയുടെ ചാര്‍ജ്‌ ഉപയോഗിച്ച്‌ കാര്‍ ഓടുമ്പോള്‍ മുന്നിലെ വലിയ ഫാന്‍ കറങ്ങുകയും അതിലൂടെ അടുത്ത സെറ്റ്‌ ബാറ്ററി ചാര്‍ജാവുകയും ചെയ്യും. പോരാത്തതിന്‌ കാറിന്റെ പിന്നിലെ രണ്ട്‌ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലിലൂടെയും വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടും.
കാറ്റിലോടുന്ന കാറിന്‌ സാധാരണ ഇലക്‌ട്രിക്‌ കാറുകളില്‍ നിന്ന്‌ വളരെയധികം വ്യത്യാസങ്ങളുണ്ട്‌. ഇതിന്‌ മണിക്കൂറില്‍ 140 കി.മീ വേഗതയില്‍ വരെ ഓടാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. മറ്റ്‌ ഇലക്‌ട്രിക്‌ കാറുകളെക്കാള്‍ മൂന്ന്‌ മടങ്ങ്‌ ബാറ്ററി ലൈഫും ഈ കാറിന്‌ ഉണ്ട്‌ എന്ന്‌ ഴെന്‍പിങ്‌ അവകാശപ്പെടുന്നു. ഒരു മീറ്റര്‍ ഉയരവും മൂന്ന്‌ മീറ്റര്‍ നീളവുമാണ്‌ കാറ്റിലോടുന്ന കാറിന്റെ വലിപ്പം.

2012, ഡിസംബർ 19, ബുധനാഴ്‌ച

തലയ്ക്കു പിന്നില്‍ ‘കണ്ണ്’ പൂവണിയും

തലയ്ക്കു പിന്നില്‍ ഒരു കണ്ണ് ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ അധികം വൈകാതെ ആ ആഗ്രഹം പൂവണിയും. 360 ഡിഗ്രി ആംഗിളില്‍ കാഴ്ച്ച സാധ്യമാക്കുന്ന ഒരു കിടിലന്‍ ഹെല്‍മറ്റ് അതിനായി ഒരുങ്ങികഴിഞ്ഞു.
ഫ്രാന്‍സിലെ ഒരുസംഘം ഗവേഷകരാണ് ‘ഫ്‌ളൈവിസ്’ എന്ന പേരിട്ടിരിക്കുന്ന ഈ പുതിയ ‘സംഗതി’യ്ക്ക് പിന്നില്‍. ഈ ഹെല്‍മറ്റ് ധരിച്ചാല്‍ തലയ്ക്ക് ചുറ്റുമുള്ള കാഴ്ച്ചകള്‍ നമ്മുടെ മിഴികള്‍ക്ക് മുന്നില്‍ തെളിയും. ഏകദേശം 1.6 കിലോഗ്രാം വരുന്ന ഈ ഹെല്‍മറ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഒപ്പം ഒരു ലാപ്‌ടോപ്പ് വേണം. ഇമേജ് പ്രൊസസിംഗിനാണ് ലാപ്‌ടോപ്പ്. ഹെല്‍മറ്റിന് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന വിഡിയോ ക്യാമറയുടെ സഹായത്തോടെയാണ് ചുറ്റുമുള്ള കാഴ്ച്ചകള്‍ ഒപ്പിയെടുക്കുന്നത്.
ടൊറന്റോയില്‍ നടന്ന വെര്‍ച്ച്വല്‍ റിയാലിറ്റി സോഫ്റ്റ് വെയര്‍ ആന്റ് ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് ഈ ഹെല്‍മറ്റിന്റെ ആദ്യ പതിപ്പ് അനാവരണം ചെയ്തത്. ഹെല്‍മറ്റ് ധരിച്ച് സഞ്ചരിക്കാനാകുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഭാവിയില്‍ ‘ഫ്‌ളൈവിസ്’ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും വളരെ പ്രയോജനപ്രദമാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

വീട്പണിയാന്‍ ഉദ്യേശിക്കുന്നവര്‍

തലക്കെട്ട് ചേര്‍ക്കുക
വീട്പണിയാന്‍ ഉദ്യേശിക്കുന്നവര്‍ ഏറ്റവും ആദ്യമായി ഭൂമിയേയും വീടിനെയും സംബന്ധിക്കുന്ന അത്യാവശ്യംകാര്യങ്ങള്‍ സ്വയം ആലോചിച്ചും തുടര്‍ന്ന് സ്വന്തം കുടുംബവുമായും നല്ല സ്‌നേഹിതന്മാരുമായോ ബന്ധുക്കളുമായോ ചര്‍ച്ച ചെയ്തു വ്യക്തത ഉണ്ടാക്കാവുന്നതാണ്. വീടു പണി പരിചയമുള്ള പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളു മായി മാത്രം ചര്‍ച്ച ചെയ്യുന്നതാവും നല്ലത്. വീട് വയ്ക്കുന്നത് എവിടെ വാങ്ങുന്നതാണ് സൗകര്യം, എത്ര സെന്റ് വേണം എത്ര ബജറ്റ് വരെ പോകാം എന്നീ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവണം.

ഇനി വീട് എത്ര ഏരിയ വേണം എന്തൊക്കെ സൌകര്യങ്ങള്‍ വേണം എന്നീ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കി പണം എങ്ങിനെ എവിടുന്നു എപ്പോള്‍ ലഭ്യമാകും എന്നുള്ളതും പ്രധാനമാണ് .

വീട് പണിയുടെ ചെലവു ചുരുക്കാനും ഗുണനിലവാരം ഉറപ്പാക്കാനും അനാവശ്യ ചെലവുകളും അറിവില്ലായ്മ ഇവ മൂലമുള്ള കഷ്ട നഷ്ടങ്ങള്‍ ഒഴിവാക്കാനും ചതിയില്‍ പെടാതിരിക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കി ചെയ്യേണ്ടതാണ്.

വീട് പ്ലാന്‍ ചെയ്യുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ കടന്നു പോവേണ്ട വഴികള്‍ പ്രധാനമായും താഴെ പറയുന്നവയാണ്

1. ഭൂമി തെരഞ്ഞെടുക്കല്‍
2. സേവന ദാതാക്കളെ തീരുമാനിക്കല്‍
a. ആര്‍ക്കിടെക്റ്റ്
b. വിശ്വാസമുണ്ടെങ്കില്‍ വസ്തു വിദഗ്ദന്‍
c. സ്ട്രക്ച്ചരല്‍ എഞ്ചിനീയര്‍
d. കണ്‍സ്ട്രക്ഷന്‍ കൊണ്ട്രാക്റ്റ്
e. ഇന്റീരിയര്‍ ഡിസൈനര്‍ കോണ്ട്രാക്ടര്‍
3. ലോണുകള്‍
4. കെട്ടിടനിയമാപ്രകാരമുള്ള അംഗീകാരം /പ്ലാന്‍ പാസ്സാക്കുക
5. ഭൂമി ശരിപ്പെടുത്തല്‍
6. താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍
7. സാമഗ്രികള്‍ ശേഖരിക്കല്‍
8. വീടിന്റെ സൈറ്റിംഗ് ഔട്ട് ചെയ്യല്‍
9. കല്ലിടല്‍
10. അസ്ഥിവാരം
11. തറ പണി
12. തടിപണി ആരംഭിക്കല്‍
13. ഭിത്തി, ലിന്റല്‍, റൂഫ് സ്ലാബ് പണികള്‍
14. ക്യൂറിംഗ്
15. കട്ടിള ,കതകു വയ്ക്കല്‍
16. കപ് ബോര്‍ഡുകള്‍
17. ഭിത്തി തേപ്പ്
18. വയറിംഗ് ജോലികള്‍
19. പ്ലംബിംഗ് സാനിട്ടറി ജോലികള്‍
20. പേസ്റ്റ് കണ്ട്രോള്‍ ട്രീട്‌മെന്റ്‌സ്
21. വാട്ടര്‍ പ്രൂഫിംഗ്
22. അടുക്കള മോഡുലാര്‍ കിച്ചന്‍ ,കാബിനറ്റുകള്‍ ..തുടങ്ങിയ ജോലികള്‍
23. ബാ ത്ത് റൂം ഫിറ്റിംഗ് സ് ജോലികള്‍
24. ഫ്‌ലോറിംഗ്
25. ഭിത്തി പുട്ടിയിട്ടു പെയിന്റു ചെയ്യല്‍
26. തടി ഉരുപ്പിടികള്‍ പെയിന്റു ചെയ്യല്‍
27. അകത്തളം മോടി പിടിപ്പിക്കല്‍
28. ഫര്‍ണിച്ചര്‍
29. കോമ്പൌണ്ട് വാള്‍ ഗേറ്റ്
30. ഫിട്ടിങ്ങ്‌സ്
31. കമ്പ്‌ലീഷന്‍ ഡ്രോയിംഗ് അപ്രൂവല്‍
32. വീടിനു നമ്പറിടല്‍
33. വൈദ്യുതി/ വെള്ളം കണക്ഷന്‍
34. പുതിയ മേല്‍ വിലാസം.

2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

കരുത്തിന്റെ പ്രതീകമായി തണ്ടര്‍ബേഡ് 500

ഇരുചക്രവാഹന പ്രേമികള്‍ക്കിടയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഇന്ത്യയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആയി അറിയപ്പെടുന്ന ബുള്ളറ്റ് 12 വര്‍ഷമായി ഉപയോഗിക്കുന്ന ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍.

1958 മോഡല്‍ ഉപയോഗിക്കുന്ന എനിക്ക് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിനോടാണ് പ്രിയം. 1995ലാണ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിന്റെ പരമ്പരാഗത രൂപത്തില്‍ നിന്ന് പരിവര്‍ത്തനം തുടങ്ങിയത്. അങ്ങനെ ആദ്യമായി തണ്ടര്‍ബേഡ് പുറത്തുവന്നു. തണ്ടര്‍ബേഡിന്റെ പുതിയ ആവിഷ്‌കാരത്തില്‍ രണ്ട് വേരിയന്റുകളാണുള്ളത്. തണ്ടര്‍ബേഡ് 350ഉം 500ഉം

 ക്രൂസര്‍ ബൈക്കുകളുടെ രാജാവായ ഹാര്‍ലി ഡേവിഡ്‌സണിന്റെ രൂപഭാവമാണ് തണ്ടര്‍ബേഡിലൂടെ ബുള്ളറ്റ് അവതരിപ്പിച്ചത്. പുതിയ തണ്ടര്‍ബേഡിന് അതേ രൂപകല്‍പന നിലനിര്‍ത്തിയിരിക്കുന്നു. മുന്‍വശത്ത് ആദ്യം ശ്രദ്ധ കിട്ടുന്ന രീതിയില്‍ പ്രൊജക്ടര്‍ ലെന്‍സോടുകൂടിയ പുതിയ ക്ലിയര്‍ലെന്‍സ് ഹെഡ്‌ലൈറ്റാണ് തണ്ടര്‍ബേര്‍ഡ് 500ല്‍ വരുന്നത്. ഇതിന്റെ തൊട്ടുമുകളിലായി ക്രോം ഫിനിഷിലുള്ള ഇരട്ട മീറ്റര്‍ കണ്‍സോളും ഹെഡ്‌ലൈറ്റിന്റെ ചുറ്റുമുള്ള ക്രോം ഫിനിഷും വലിയ ഹാന്‍ഡിലും കൂടിച്ചേരുമ്പോള്‍ ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവമാണ് ലഭിക്കുന്നത്.

20 ലിറ്റര്‍ പെട്രോള്‍ ടാങ്കാണ് പുതിയ തണ്ടര്‍ബേര്‍ഡിന്. ഫ്യുവല്‍ ക്യാപ് നടുവില്‍ നിന്ന് മാറി വലത് വശത്താണ് കൊടുത്തിരിക്കുന്നത്. ടാങ്കിനോട് ചേര്‍ന്നുനില്‍ക്കുന്ന സീറ്റ് രണ്ട് ഉയരത്തിലാണ് - മുന്നില്‍ താഴ്ന്നിട്ടും, പിന്നില്‍ പൊങ്ങിയും. ക്രൂസര്‍ ബൈക്കിന്റെ തനതായ ഭാവമാണ് ഈ സീറ്റുകള്‍ നല്‍കുന്നത്. പുതിയ മുന്‍-പിന്‍ വീല്‍ ആര്‍ച്ചുകളും പുതിയ സൈലന്‍സറും പുതിയ ബുള്ളറ്റിന് ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവം നല്‍കുന്നു.

499 സിസി സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5250 ആര്‍പിഎമ്മില്‍ 27.2 എച്ച്.പി. കരുത്തും 4000 ആര്‍.പി.എമ്മില്‍ 41.3 എന്‍.എം. ടോര്‍ക്കുമാണ് ലഭിക്കുന്നത്. ഡിജിറ്റല്‍ ഇലക്‌ട്രോണിക് ഇഗ്‌നീഷനും ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷനുമാണ് ഇതിലുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തിന്. തണ്ടര്‍ബോഡ് 350 ല്‍ ഘടിപ്പിച്ചിരിക്കുന്നത് സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍കൂള്‍ഡ് 346 സിസി പെട്രോള്‍ എന്‍ജിനാണ്. ഇത് 5250 ആര്‍പിഎമ്മില്‍ 19.8 എച്ച്.പി. കരുത്തും 4000 ആര്‍പിഎമ്മില്‍ 28 എന്‍.എം. ടോര്‍ക്കുമാണ്. ട്രാന്‍സിസ്റ്ററൈസ്ഡ് കോയില്‍ ഇഗ്‌നീഷനും കാര്‍ബറേറ്റര്‍ ഫ്യുവല്‍ സപ്ലൈയുമാണ് ഈ എന്‍ജിനുള്ളത്. 500 ലെ പോലെ ഇലക്ട്രിക് സ്റ്റാര്‍ട്ടും 5 സ്പീഡ് ഗിയര്‍ ബോക്‌സുമാണ് 350 ലും വരുന്നത്.

നീലനിറത്തിലുള്ള വാഹനത്തിന് യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈനാണ് ശ്രദ്ധേയമാക്കുന്നത്. ബുള്ളറ്റിന്റെ തനതായ സ്‌പോക്ക്‌വീലാണ് മുന്നിലും പിന്നിലും. ടെസ്റ്റ് റൈഡിനായി തയ്യാറെടുത്ത് ഇലക്ട്രിക് സ്റ്റാര്‍ട്ടില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഫസ്റ്റ് ഗിയറിടാന്‍ പോകുമ്പോഴാണ് ആധുനിക ബുള്ളറ്റിന്റെ മറ്റൊരു രുചിയറിഞ്ഞത്, ഗിയര്‍ലിവര്‍ ഇടതുകാലിലാണ്, ബുള്ളറ്റിന്റെ പരമ്പരാഗത വലത് കാലിലുള്ള ഗിയര്‍ലിവറാണ് എനിക്കിഷ്ടം.

യഥാര്‍ത്ഥ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്ന കരുത്ത് 500 ന്റെ എന്‍ജിനുണ്ട്. സിറ്റി ട്രാഫിക്കില്‍ ഇതിന്റെ 41.3 എന്‍.എം. ടോര്‍ക്കും ഹൈവേയില്‍ 27.2 എച്ച്.പി. കരുത്തും ശരിക്കും ആസ്വദിക്കാന്‍ പാകത്തിലാണ് ട്യൂണിങ്. ഗിയര്‍ റേഷ്യോയും വളരെ അനായാസം ഉപയോഗിക്കാവുന്ന തരത്തിലാണുള്ളത്. മുമ്പുണ്ടായിരുന്ന തണ്ടര്‍ബേഡിന്റെ 'വൈബ്രേഷന്‍' പുതിയ 500 ല്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉത്തേജകമായ റൈഡ് ലഭിക്കുന്നുണ്ട്.മുന്നിലുള്ള ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നിലുള്ള ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക് അബ്‌സോര്‍ബറും കൂടിച്ചേരുമ്പോള്‍ യാത്രാസുഖം ഇരട്ടിയാവുന്നു. മുന്നിലുള്ള ഡിസ്‌ക്‌ബ്രേക് എത്രവേഗത്തില്‍ പോകുമ്പോഴും തണ്ടര്‍ബേഡിനെ തളയ്ക്കാന്‍ പാകത്തിലുള്ളതാണ്.

കേരളത്തില്‍ തണ്ടര്‍ബേര്‍ഡ് 350 ന് 1.35 ലക്ഷം രൂപയും 500 ന് 1.74 ലക്ഷം രൂപയുമാണ് വില. ഒരു ഹാര്‍ലിയെടുക്കാന്‍ ആഗ്രഹിച്ച് അത്രയും പണം കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തണ്ടര്‍ബേഡ് 500 വലിയ ആശ്വാസമാണ്.

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

മരിച്ചവരുമായി ബന്ധപ്പെടാന്‍ സ്‌മാര്‍ട്ട്‌ ഫോണ്‍

മരിച്ചവര്‍ മരിച്ചു എന്ന്‌ പറഞ്ഞ്‌ വിസ്‌മൃതിയുടെ ചെപ്പിലടയ്‌ക്കാന്‍ വരട്ടെ. ഇനിമുതല്‍ ശവപ്പറമ്പുകളില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചുളള ഓര്‍മ്മകള്‍ കൂടുതല്‍ വ്യക്‌തമാവും, ഒരു ബാര്‍കോഡിലൂടെ!

ബ്രിട്ടണിലെ ഡോര്‍സെറ്റിലാണ്‌ ഇത്തരമൊരു 'ഇന്ററാക്‌ടീവ്‌' ശവക്കല്ലറ വരുന്നത്‌. കല്ലറയില്‍ പരേതന്റെ വിവരങ്ങള്‍ കൊത്തി വച്ചിരിക്കുന്ന ഫലകത്തിലാണ്‌ ബാര്‍കോഡ്‌ പതിക്കുക. കല്ലറ സന്ദര്‍ശിക്കുന്നവര്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച്‌ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'ക്വിക്‌ റെസ്‌പോണ്‍സ്‌' കോഡില്‍ സ്വയ്‌പ് ചെയ്‌താല്‍ മാത്രം മതി. സ്‌മാര്‍ട്ട്‌ ഫോണില്‍ പരേതനെ കുറിച്ചുളള ഒരു വെബ്‌സൈറ്റ്‌ പ്രത്യക്ഷമാവും. പരേതന്റെ ജീവചരിത്രം, സംസ്‌കാര ചടങ്ങുകള്‍, ശ്രദ്ധാഞ്‌ജലികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സൈറ്റില്‍ ഉള്‍പ്പെടുത്താനാവും.

ബാര്‍കോഡ്‌ ഉള്‍പ്പെടുത്തുന്നതിനായി ബന്ധപ്പെട്ടവര്‍ നിശ്‌ചിത തുക അടയ്‌ക്കണം. സൈറ്റ്‌ നിര്‍മ്മിച്ച്‌ കോടും പതിച്ച ശേഷം ബന്ധുക്കള്‍ക്ക്‌ അധികൃതര്‍ ഒരു രഹസ്യകോഡ്‌ നല്‍കും. ഇതുപയോഗിച്ച്‌ സൈറ്റില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

ലണ്ടന്‍: അന്തരീക്ഷവായുവും വെള്ളവുമുപയോഗിച്ച് പെട്രോളുണ്ടാക്കുന്ന വിദ്യ ആവിഷ്‌കരിച്ചതായി ബ്രിട്ടനിലെ ഒരു ചെറുകിടകമ്പനി അവകാശപ്പെട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ എന്നെല്ലാമാണ് അവകാശവാദമെങ്കിലും ഇന്ധനനിര്‍മാണത്തിന് വന്‍തോതില്‍ വൈദ്യുതി ആവശ്യമുള്ളതുകൊണ്ട് ഈ വിദ്യകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡും വെള്ളം വിഘടിച്ചുണ്ടാക്കുന്ന ഹൈഡ്രജനും ചേര്‍ത്ത് നിര്‍മിക്കുന്ന മെഥനോള്‍ ആണ് പുതിയ ഇന്ധനത്തിന്റെ അടിസ്ഥാനം. വടക്കന്‍ ഇംഗ്ലണ്ടിലെ എയര്‍ ഫ്യുവല്‍ സിന്‍ഡിക്കേഷന്‍ എന്ന കമ്പനി ലണ്ടന്‍ എന്‍ജിനീയറിങ് കോണ്‍ഫറന്‍സിലാണ് ഈ വിദ്യ അവതരിപ്പിച്ചത്. ലളിതമായൊരു രാസപ്രവര്‍ത്തനത്തിലൂടെ അന്തരീക്ഷ വായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡിനെ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വൈദ്യുതി ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുകയാണ് അടുത്ത പടി. ഇങ്ങനെ കിട്ടുന്ന ഹൈഡ്രജനും കാര്‍ബണ്‍ ഡയോകൈ്‌സഡും സംയോജിപ്പിച്ച് മെഥനോളുണ്ടാക്കും. മെഥനോളിനെ ഒരു ഗ്യാസലിന്‍ ഫ്യുവല്‍ റിയാക്ടറിലൂടെ കടത്തിവിട്ടാല്‍ ഏറെക്കുറെ പെട്രോളിന് സമാനമായ ഇന്ധനം കിട്ടും. ഇത് വാഹനങ്ങളുടെ പെട്രോള്‍ടാങ്കില്‍ നേരിട്ട് ഉപയോഗിക്കാം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറയ്ക്കും, ഓക്‌സിജന്റെ അളവ് കൂട്ടും, എണ്ണക്ഷാമത്തിന് പരിഹാരമാവും തുടങ്ങിയ മേന്മകള്‍ ഈ സാങ്കേതികവിദ്യക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ചെറിയൊരു റിയാക്ടറുപയോഗിച്ച് രണ്ടുമാസംകൊണ്ട് അഞ്ചുലിറ്റര്‍ ഇന്ധനം ഇങ്ങനെ ഉത്പാദിപ്പിച്ചതായും അവര്‍ അറിയിച്ചു. എന്നാല്‍, ഈ വിദ്യയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ അളവും അതിനുവേണ്ടി ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ചെലവും താരതമ്യംചെയ്താലേ ഇതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാവുമോ എന്ന് പറയാനാവൂ എന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുന്നതിന് വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കണം. വൈദ്യുതിയുണ്ടാക്കാന്‍ എണ്ണ കത്തിക്കണം. അങ്ങനെ കത്തിക്കുന്ന എണ്ണയെക്കാള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനായാലേ പുതിയ വിദ്യ ലാഭകരമാവൂ. പുതിയവിദ്യയുടെ സാമ്പത്തികവശത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് അതിന്റെ വക്താക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ നിലയ്ക്കും മലിനീകരണം കുറയ്ക്കാമെന്ന് അവര്‍ പറയുന്നു. വായുവില്‍നിന്ന് പെട്രോള്‍ എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഈ വിദ്യ അത്ര പുതുതൊന്നുമല്ല. ഫാക്ടറികളില്‍നിന്ന് പുറംതള്ളുന്ന പുകയില്‍നിന്ന് കാര്‍ബണ്‍ ഡയോകൈ്‌സഡ് വേര്‍തിരിച്ച് ഹൈഡ്രജനുമായി ചേര്‍ത്ത് മെഥനോളുണ്ടാക്കുന്ന വിദ്യ ചില രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. എണ്ണ നിര്‍മാണത്തെക്കാള്‍ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള സങ്കേതം എന്ന നിലയിലാണ് അത് പ്രയോജനപ്പെടുത്തുന്നത്.

ലണ്ടന്‍: അന്തരീക്ഷവായുവും വെള്ളവുമുപയോഗിച്ച് പെട്രോളുണ്ടാക്കുന്ന വിദ്യ ആവിഷ്‌കരിച്ചതായി ബ്രിട്ടനിലെ ഒരു ചെറുകിടകമ്പനി അവകാശപ്പെട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ എന്നെല്ലാമാണ് അവകാശവാദമെങ്കിലും ഇന്ധനനിര്‍മാണത്തിന് വന്‍തോതില്‍ വൈദ്യുതി ആവശ്യമുള്ളതുകൊണ്ട് ഈ വിദ്യകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.


അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡും വെള്ളം വിഘടിച്ചുണ്ടാക്കുന്ന ഹൈഡ്രജനും ചേര്‍ത്ത് നിര്‍മിക്കുന്ന മെഥനോള്‍ ആണ് പുതിയ ഇന്ധനത്തിന്റെ അടിസ്ഥാനം. വടക്കന്‍ ഇംഗ്ലണ്ടിലെ എയര്‍ ഫ്യുവല്‍ സിന്‍ഡിക്കേഷന്‍ എന്ന കമ്പനി ലണ്ടന്‍ എന്‍ജിനീയറിങ് കോണ്‍ഫറന്‍സിലാണ് ഈ വിദ്യ അവതരിപ്പിച്ചത്.


ലളിതമായൊരു രാസപ്രവര്‍ത്തനത്തിലൂടെ അന്തരീക്ഷ വായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡിനെ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വൈദ്യുതി ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുകയാണ് അടുത്ത പടി. ഇങ്ങനെ കിട്ടുന്ന ഹൈഡ്രജനും കാര്‍ബണ്‍ ഡയോകൈ്‌സഡും സംയോജിപ്പിച്ച് മെഥനോളുണ്ടാക്കും. മെഥനോളിനെ ഒരു ഗ്യാസലിന്‍ ഫ്യുവല്‍ റിയാക്ടറിലൂടെ കടത്തിവിട്ടാല്‍ ഏറെക്കുറെ പെട്രോളിന് സമാനമായ ഇന്ധനം കിട്ടും. ഇത് വാഹനങ്ങളുടെ പെട്രോള്‍ടാങ്കില്‍ നേരിട്ട് ഉപയോഗിക്കാം.


അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറയ്ക്കും, ഓക്‌സിജന്റെ അളവ് കൂട്ടും, എണ്ണക്ഷാമത്തിന് പരിഹാരമാവും തുടങ്ങിയ മേന്മകള്‍ ഈ സാങ്കേതികവിദ്യക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ചെറിയൊരു റിയാക്ടറുപയോഗിച്ച് രണ്ടുമാസംകൊണ്ട് അഞ്ചുലിറ്റര്‍ ഇന്ധനം ഇങ്ങനെ ഉത്പാദിപ്പിച്ചതായും അവര്‍ അറിയിച്ചു.


എന്നാല്‍, ഈ വിദ്യയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ അളവും അതിനുവേണ്ടി ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ചെലവും താരതമ്യംചെയ്താലേ ഇതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാവുമോ എന്ന് പറയാനാവൂ എന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുന്നതിന് വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കണം.


വൈദ്യുതിയുണ്ടാക്കാന്‍ എണ്ണ കത്തിക്കണം. അങ്ങനെ കത്തിക്കുന്ന എണ്ണയെക്കാള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനായാലേ പുതിയ വിദ്യ ലാഭകരമാവൂ. പുതിയവിദ്യയുടെ സാമ്പത്തികവശത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് അതിന്റെ വക്താക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ നിലയ്ക്കും മലിനീകരണം കുറയ്ക്കാമെന്ന് അവര്‍ പറയുന്നു.


വായുവില്‍നിന്ന് പെട്രോള്‍ എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഈ വിദ്യ അത്ര പുതുതൊന്നുമല്ല. ഫാക്ടറികളില്‍നിന്ന് പുറംതള്ളുന്ന പുകയില്‍നിന്ന് കാര്‍ബണ്‍ ഡയോകൈ്‌സഡ് വേര്‍തിരിച്ച് ഹൈഡ്രജനുമായി ചേര്‍ത്ത് മെഥനോളുണ്ടാക്കുന്ന വിദ്യ ചില രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. എണ്ണ നിര്‍മാണത്തെക്കാള്‍ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള സങ്കേതം എന്ന നിലയിലാണ് അത് പ്രയോജനപ്പെടുത്തുന്നത്.

വാര്‍ത്ത