2011, മാർച്ച് 28, തിങ്കളാഴ്‌ച
നാളെയാണ് നാളെയാണ്
നാളയാണ്... നാളെയാണ്... ലോകക്രിക്കറ്റിലെ ഹൈവോള്‍ട്ടേജ് മത്സരം നാളെയാണ്. 2011 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യയും-പാകിസ്‌താനും തമ്മിലുള്ള ഐതിഹാസിക മത്സരത്തിന് ഒരു ദിനം കൂടി.
നാളെ ഉച്ചയ്‌ക്ക് രണ്ടിന് മത്സരത്തിനു ടോസ് വീഴുന്നതോടെ ആവേശം ഉച്ചസ്‌ഥായിലാകും. മത്സരത്തിനായി മൊഹാലിയും ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു. വി.വി.ഐ.പികള്‍ എത്തുന്ന മത്സരവേദിയും നഗരപരിസരങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.
സ്‌റ്റേഡിയത്തിന്റെയും താരങ്ങളുടെയും സുരക്ഷയ്‌ക്കായി പോലീസിനെയും അര്‍ധ സൈനികരയും നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ എന്‍.എസ്.ജി, എസ്.പി.ജി. എന്നിവരേയും മത്സരത്തിന് സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിട്ടുണ്ട്.
ിന്നലെ ഇരു ടീമുകളും മൊഹാലി സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഉച്ചയ്‌ക്കു നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാന്‍ അനേകം ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ആരേയും സ്‌റ്റേഡിയത്തിലേക്കു കടത്തി വിട്ടിശല്ലന്നു റിപ്പോര്‍ട്ടുണ്ട്.
പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ മൂന്നു സീമര്‍മാരിറങ്ങുമെന്ന സൂചന പരിശീലന സെക്ഷനില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ആശിഷ് നെഹ്‌റയും എസ്. ശ്രീശാന്തും പരിശീലനത്തിനിടെ നെറ്റ്‌സില്‍ ഏറെ നേരം ബൗള്‍ ചെയ്‌തത് ഇതിനെ ബലപ്പെടുത്തുന്നു.
പാകിസ്‌താന്‍ ടീമും ഇന്നലെ ഏറെ നേരം സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. രാവിലെയും വൈകിട്ടുമായിരുന്നു അവരുടെ പരിശീലനം. പരിശീലന ശേഷം ഇന്ത്യന്‍ മുന്‍നിരയെ തകര്‍ക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പാക് പേസര്‍ ഉമര്‍ ഗുല്‍ പറഞ്ഞു.
ചെമ്മരിയാടിനു ജനിച്ചത് നായക്കുട്ടി
ചെമ്മരിയാട് നായയ്‌ക്കു ജന്മം നല്‍കിയിരിക്കുന്നു. ശാസ്‌ത്രലോകത്തെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത് ചൈനയിലാണ്. ചെമ്മരിയാടിനെ വളര്‍ത്തുന്ന ലിയൂ നിയിംഗിന്റെ ഉടമസ്‌ഥതയിലുള്ള ആടാണ് നായക്കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നത്. ശരീരം മുഴുവന്‍ ചെമ്മരിയാടിനെപ്പോലെ വെളുത്ത രോമം നിറഞ്ഞതാണ് ഈ ചെമ്മരിനായക്കൂട്ടി. എന്നാല്‍, വായ്, മൂക്ക്, കണ്ണ്, കാലുകള്‍ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളെല്ലാം നായയുടേതു പോലെയാണ്. ചൈനയിലെ ഷാനിങ് പ്രവശ്യയിലാണ് ലിയുവിന്റെ ഫാം.
ചെമ്മരിയാട് കുഞ്ഞിനു ജന്മം നല്‍കിയ ഉടന്‍തന്നെ ലിയു ഫാമിലെത്തിയിരുന്നു. അപ്പോഴാണ് നായക്കുട്ടിയെക്കാണുന്നത്. നായയുടെയും ചെമ്മരിയാടിന്റെയും സങ്കരയിനമാണ് ഈ കുഞ്ഞെന്നായിരുന്നു ലിയുവിന്റെ സംശയം. എന്നാല്‍, നായയും ചെമ്മരിയാടും രണ്ടു വംശങ്ങളാണെന്നും ഇവയെ തമ്മില്‍ ഒരിക്കലും യോജിപ്പിച്ച് സങ്കരയിനം ഉണ്ടാക്കാന്‍ സാധ്യമല്ലെന്നാണ് ശാസ്‌ത്രലോകം പറയുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
പേജുകള്‍ |