2011, മേയ് 12, വ്യാഴാഴ്ച
ലോകത്തെ ഏറ്റവും വലിയ പുഞ്ചിരി ചിഹ്നം
ലോകത്തെ ഏറ്റവും വലിയ പുഞ്ചിരി ചിഹ്നം(സ്മൈലി) തീര്‍ത്തു ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ക്രോയേഷ്യക്കാര്‍. 768 ആളുകള്‍ വൃത്തത്തില്‍ ഒന്നിച്ചുനിന്നാണ് പുഞ്ചിരിച്ചു നില്ക്കുന്ന ഈ വമ്പന്‍ രൂപം തീര്‍ത്തത്. ക്രോയേഷ്യയിലെ സഗ്രെബ് നഗരത്തിലായിരുന്നു ഈ ഭീമന് രൂപം തീര്‍ത്തത്. മഞ്ഞ വസ്ത്രമണിഞ്ഞവര്ക്കിടയില് കണ്ണിന്റെയും ചുണ്ടിന്റെയും സ്ഥാനത്ത് കറുത്ത വസ്ത്രമണിഞ്ഞവര്‍ അണിനിരന്നാണ് പുഞ്ചിരി രൂപം തീര്‍ത്തത്.
ലാത്വവിയന്‍ തലസ്ഥാനമായ റിഗയില് 551 ആളുകള്‍ ചേര്‍ന്നു തീര്‍ത്ത് പുഞ്ചിരി രൂപമാണ് ക്രോയേഷ്യക്കാര്‍ തകര്‍ത്തത്.
പുരുഷ ചിന്തകളില്‍ നിറയുന്നത് ഭക്ഷണവും ഉറക്കവും
പുരുഷന്മാര് ഓരോ ഏഴു സെക്കന്‍ഡിലും ലൈംഗികതയെക്കുറിച്ചു ചിന്തിക്കുമെന്നാണ് ഫെമിനിസ്റ്റുകളുടെ വാദം. ഫെമിനിസ്റ്റുകള്‍ മാത്രമല്ല പുരുഷന്മാരെക്കുറിച്ച് ലോകം കരുതിയിരിക്കുന്നതും ഈ രീതിയിലാണ്. എന്നാല്‍, പുരുഷന്മാരെക്കുറിച്ചുള്ള ഈ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഓഹിയോ സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍. പുരുഷന് ലൈംഗികതയേക്കാള്‍ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തേക്കുറിച്ചുമാണ് ചിന്തിക്കുന്നതെന്നാണ് ഇവര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
മനശാസ്ത്രജ്ഞയായ പ്രഫസര്‍ ടെറി ഫിഷര്‍ നടത്തിയ പഠനങ്ങളിലാണ് പുരുഷന്മാര് ലോകം ആരോപിക്കുന്നതുപോലെ ലൈംഗിക ജീവികളെല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പ്രത്യേകം തയാറാക്കിയ ഒരു ചാര്‍ട്ട്് ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കു നല്കി. എപ്പോഴൊക്കെ ലൈംഗികതയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തകള്‍ വരുന്നുവോ അപ്പോള്‍ ഈ ചാര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നു നിര്‍ദേശവും നല്കി. ഇങ്ങനെ വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ് ടെറി തന്റെ പഠനം നടത്തിയത്.
വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി നല്കിയ ചാര്‍ട്ടുപ്രകാരം പരുഷന്മാര് ഭക്ഷണം, ഉറക്കം എന്നിവയെക്കുറിച്ചാണ് ലൈംഗികതയേക്കാള്‍ ഏറെ ചിന്തിക്കുന്നതെന്നാണ് കണ്ടെത്തിയത്. ആരോഗ്യത്തെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും പുരുഷന്മാര് കൂടുതല്‍ ബോധവാന്മാരായതിനാലാണ് ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും കൂടുതലായി ചിന്തിക്കാന്‍ കാരണമെന്നാണ് പ്രഫസര്‍ ടെറി പറയുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ സംസാരം വിദേശഉച്ചാരണത്തില്‍
തിരുവനന്തപുരത്തും കാസര്‍ഗോഡും സംസാരിക്കുന്നത് മലയാളമാണെങ്കിലും ഇരു ദേശങ്ങളിലുള്ളവരുടെയും ഉച്ചാരണത്തില്‍ പരസ്പരം മനസിലാകാത്തവിധമുള്ള വ്യത്യാസമുണ്ട്. അമേരിക്കയിലും ബ്രിട്ടണിലും സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലും ഈ വ്യത്യാസം പ്രകടമാണ്.
ഓരോ ദേശങ്ങളുടെ പ്രത്യേകതയാണ് ഈ ഉച്ചാരണവ്യതിയാനത്തിനു കാരണം. എന്നാല്‍, അമേരിക്കക്കാരിയായ കാരെന് ബട്ട്ലര്‍ എന്ന യുവതി ശസ്ത്രക്രിയ കഴിഞ്ഞതോടെ സംസാരിച്ചു തുടങ്ങിയതോ ബ്രിട്ടീഷ് ഇംഗ്ലീഷിലും
വായില്‍ നടത്തിയ ഒരു ശസ്ത്രക്രിയയെത്തുടര്‍ന്നാണ് കാരെന് അമേരിക്കന്‍ ഉച്ചാരണത്തില്‍നിന്നുമാറി ബ്രിട്ടീഷ് ഉച്ചാരണത്തില്‍ സംസാരിച്ചു തുടങ്ങിയത്. എന്താണ് കാരന്റെ ഉച്ചാരണ വ്യതിയാനത്തിന്റെ കാരണമെന്നു വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാനായിട്ടില്ല. 1900നുശേഷം ഇത്തരം 60 കേസുകള്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വേദനയറിയാത്ത ബാലന്
ഒലിവര്‍ ജേബ്സണിനു പ്രായം മൂന്നു വയസുകഴിഞ്ഞു. പക്ഷേ, കാഴ്ചയില്‍ പ്രായമേറെ തോന്നും ഈ ബാലന്. ജന്മനാലുള്ള അസുഖമാണ് ഒലിവറിന്റെ രൂപത്തെപ്പോലും വ്യത്യാസപ്പെടുത്തിയത്. ഒലിവറിനു ശാരീരികമായി വേദനിക്കില്ലെന്ന പ്രത്യേകതയുണ്ട്. ഇതും ഈ രോഗത്തിന്റെ ഭാഗമാണ്. സ്വന്തം ചുണ്ട് കടിച്ചുപൊട്ടിച്ച് ചോരയൊലിപ്പിച്ചാലോ, കനല്‍ക്കട്ട കൈകൊണ്ടു വാരിയെടുത്താലോ, വീഴ്ച്ചയില്‍ എല്ലുകള്‍ പൊട്ടിയാലോ ഒന്നും ഒലിവര്‍ക്ക് വേദനിക്കില്ല.
ഒലിവറിനു വേദനയനുഭവിക്കാത്തതിനാല് ഏറെ ബുദ്ധിമുട്ടുന്നത് മാതാപിതാക്കളായ ഹേയ്ലിയും ഡെനയുമാണ്. കാരണം, ആരെങ്കിലും എപ്പോഴും ഒലിവര്‍ക്ക് കൂട്ടായി ഒപ്പമുണ്ടാവണം. അല്ലെങ്കില്‍ ഒലിവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് അറിയില്ലല്ലോ. വേദനയില്ലാത്തതിനാല്‍ ഒലിവര്‍ക്ക് സ്വാതന്ത്രത്തോടെ എന്തും ചെയ്യാമല്ലോ.
കോര്നെലിയ ഡി ലാങ് സിന്‍ഡ്രോം എന്ന അപൂര്‍വരോഗമാണ് ഒലിവറെ ബാധിച്ചിരിക്കുന്നത്. ഒലിവര്‍ രണ്ടുവയസില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയത്. എന്നാല്‍, വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയാണ് ഒലിവറുടെ വളര്‍ച്ച.
വിവാഹദിനത്തില്‍ ഒളിച്ചോടിയ വധു 3.35 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വരന്
പണം വാരിക്കോരി ചെലവഴിച്ച വിവാഹത്തില്‍ അള്‍ത്താരയില്‍വച്ച് വഞ്ചിക്കപ്പെട്ട ഇറ്റലിക്കാരന് വരന് തന്റെ പ്രതിശ്രുതവധുവിനെതിരെ 3.34 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പരാതി നല്‍കിയിരിക്കുകയാണ്. വിവാഹത്തിനായി വമ്പന്‍ ബംഗ്ലാവ് ബുക്ക് ചെയ്തതും വധുവിന്റെ ആഗ്രഹപ്രകാരം തന്റെ അപ്പാര്‍ട്ട്മെന്റ് മോടി കൂട്ടിയതും പസിഫിക്ക് ദ്വീപിലേക്ക് മധുവിധു പോകാന്‍ തീരുമാനിച്ചതുമായ വകയില്‍ തനിക്ക് ധനനഷ്ടവും മാനഹാനിയും ഉണ്ടായി എന്നാണ് ഈ മുപ്പത്തിരണ്ടുകാരന് പറയുന്നത്.
വധുവിന്റെ സഹോദരന് പള്ളിയിലെത്തി വധുവിനു വിവാഹത്തിനു വരാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. തന്റെ കാമുകനുമൊത്താണ് വധുവിന്റെ ഒളിച്ചോട്ടം. വിവാഹവേദിയില്‍വച്ച് തന്നെ അപമാനിതനാക്കിയവളെ വെറുതെ വിടില്ലെന്ന നിലപാടിലാണ് ഈ യുവാവ്.
വിദ്യാര്‍ഥിനി കന്യകാത്വം വിറ്റത് 32 ലക്ഷം രൂപയ്ക്ക്
ഇന്റര്‍നെറ്റിലൂടെ ബല്‍ജിയം വിദ്യാര്‍ഥിനി നടത്തിയ കന്യകാത്വലേലത്തില്‍ ലഭിച്ചത് 32 ലക്ഷം രൂപ. 21 വയസുള്ള വിദ്യാര്‍ഥിനിയാണ് തന്റെ കന്യകാത്വം ഇന്റര്‍നെറ്റിലൂടെ വില്‍പ്പനക്കുവച്ചത്. നൊല്ലെ എന്ന പേരിലാണ് യുവതിയുടെ കന്യകാത്വ വില്‍പ്പന. ആംസ്റ്റര്‍ഡാമിലുള്ള യന്ത്രഎക്സകോര്‍ട്ട് എന്ന വെബ്സൈറ്റ് വഴിയായിരുന്നു കന്യകാത്വലേലം. മാര്‍ച്ചിലാണ് നൊല്ലെ കന്യകാത്വം വില്‍പ്പനക്കുവച്ചത്. മുഖം മറച്ച ഫോട്ടോകളും വെബ്സൈറ്റില്‍ നൊല്ലെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ നടന്ന ലേലത്തിലാണ് 32 ലക്ഷം രൂപയ്ക്ക് നൊല്ലെയുടെ കന്യകാത്വം വിറ്റുപോയത്.
പണം മുടക്കിയയാളോടൊപ്പം നൊല്ലെ 24 മണിക്കൂര്‍ ചെലവഴിക്കും. ഷോപ്പിംഗിനും റെസേ്റ്റാറന്റിലുമൊക്കെ ഈ പങ്കാളി നൊല്ലെയെ കൊണ്ടുപോകണമെന്നുമാത്രം. ശാരീരികമായി ബന്ധപ്പെടുമ്പോള്‍ ഗര്‍ഭനിരോധനഉറ ഉപയോഗിക്കണമെന്ന നിബന്ധനയും നൊല്ലെയ്ക്കുണ്ട്.
വീട്ടുകാരറിയാതെയാണ് ഈ വിദ്യാര്‍ഥിനിയുടെ കന്യകാത്വവില്‍പ്പന. അതിനാല്‍ യഥാര്‍ഥ പേര് നൊല്ലെ വെളിപ്പെടുത്തിയിട്ടില്ല. തനിക്കു ലഭിച്ച തുകയുടെ അഞ്ചു ശതമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഈ വിദ്യാര്‍ഥിനി സംഭാവന നല്‍കിയിട്ടുണ്ട്.
ബ്രിട്ടീഷ് വനിതകള്‍ക്ക് മുട്ടപുഴുങ്ങാന്‍ അറിയില്ല
പാചകം സ്ത്രീകളുടെ ജോലിയാണെന്നാണ് പൊതുധാരണ. എന്നാല്‍, ബ്രിട്ടീഷ് വനിതകള്‍ക്ക് ഇതു ബാധകമല്ല. കാരണം, തങ്ങളേക്കാള്‍ മികച്ച പാചകക്കാര്‍ ഭര്ത്താക്കന്മാരാണെന്നാണ് പകുതിയിലേറെ ബ്രിട്ടീഷ് സ്ത്രീരത്നങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷ് വനിതകളില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്്. ഭൂരിഭാഗം ബ്രിട്ടീഷ് യുവതികള്‍ക്കും ഏഴു വിഭവങ്ങളില്ക്കൂടുതലുണ്ടാക്കാന് അറിയില്ലെന്നും സര്‍വേഫലങ്ങള്‍ പറയുന്നു.
ഇരുപതിലൊന്ന് ബ്രിട്ടീഷ് യുവതികള്‍ക്ക് മുട്ട പുഴുങ്ങാന്പോലും അറിയില്ലെന്നാണ് ഗുഡ് ഫുഡ് ചാനല്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞത്. രണ്ടായിരം പുരുഷന്മാരിലും സ്ത്രീകളിലുമായിരുന്നു സര്‍വേ നടത്തിയത്. പാചകപുസ്തങ്ങളുടെ സഹായത്തോടെയാണ് ബ്രിട്ടീഷ് യുവതികളുടെ പാചക പരീക്ഷണങ്ങളിലേറെയുമെന്നും സര്‍വേ പറയുന്നു. വീടും തൊഴിലും കൈകാര്യം ചെയ്യാന്‍ ബ്രിട്ടീഷ് യുവതികള്ക്കാവാത്തതാണ് ഇതിനുകാരണമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
-
▼
11
(157)
-
▼
മേയ്
(67)
-
▼
മേയ് 12
(7)
- ലോകത്തെ ഏറ്റവും വലിയ പുഞ്ചിരി ചിഹ്നം
- പുരുഷ ചിന്തകളില്‍ നിറയുന്നത് ഭക്ഷണവും ഉറക്കവും
- ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ സംസാരം വിദേശഉച്ചാരണത്ത...
- വേദനയറിയാത്ത ബാലന്
- വിവാഹദിനത്തില്‍ ഒളിച്ചോടിയ വധു 3.35 കോടി നഷ്ടപര...
- വിദ്യാര്‍ഥിനി കന്യകാത്വം വിറ്റത് 32 ലക്ഷം രൂപയ്ക്ക്
- ബ്രിട്ടീഷ് വനിതകള്‍ക്ക് മുട്ടപുഴുങ്ങാന്‍ അറിയില്ല
-
▼
മേയ് 12
(7)
-
▼
മേയ്
(67)
-
►
10
(55)
-
►
സെപ്റ്റംബർ
(2)
- ► സെപ്റ്റം 30 (1)
- ► സെപ്റ്റം 29 (1)
-
►
സെപ്റ്റംബർ
(2)
web visitors live
all visitors
|
പേജുകള്‍ |