2011, നവംബർ 16, ബുധനാഴ്‌ച

190 രൂപ മുടക്കൂ; യൂടൂബില്‍ സിനിമ കാണാം

തീയറ്ററില്‍ പോകേണ്ട , വ്യാജ സിഡി വാങ്ങേണ്ട. 190 രൂപ മുടക്കിയാല്‍ മതി. പുതിയ സിനിമകള്‍ വീട്ടിലിരുന്നു കാണാം. യൂടൂബാണ്‌ പദ്ധതിക്കു പിന്നില്‍ ആദ്യഘട്ടത്തില്‍ ബ്രിട്ടനിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌ . സിനിമകള്‍ക്കായി വാര്‍ണര്‍ ബ്രദേഴ്‌സുമായി യുടൂബ്‌ കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌ . ആദ്യഘട്ടത്തില്‍ 1,000 സിനിമകളാകും ലഭ്യമാക്കുക. അമേരിക്കയിലും കാനഡയിലും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ട്‌ നാളുകളായി. ഇന്ത്യയില്‍ യാഹൂവും ഇതേ മാര്‍ഗം പിന്തുടരുന്നുണ്ട്‌ .

ഇനി ശബ്‌ദവും Search ചെയ്യാം

ഈ ശബ്‌ദം എവിടയോ കേട്ടപോലെ... ഗൂഗിളില്‍ ടൈപ്പ്‌ ചെയ്യുന്ന അക്ഷരങ്ങള്‍ വഴികാട്ടും പോലെ ശബ്‌ദവും തിരയാന്‍ സംവിധാനം വരുന്നു. സാന്‍സ്‌ഫ്രാന്‍സിസ്‌കോയുടെ MediaMinedTM ആണ്‌ പുതിയ സോഫ്‌റ്റ്‌വേര്‍ അവതരിപ്പിക്കുന്നത്‌ . National Science Foundation's Small Business Innovation Research programന്റെ പിന്തുണയും ഗവേഷകര്‍ക്കുണ്ട്‌ . ശബ്‌ദ ഫയലുകള്‍ സ്‌കാന്‍ ചെയ്‌ത് ലേബല്‍ നല്‍കാന്‍ സോഫ്‌റ്റ്‌വേറിനാകും. സോഫ്‌റ്റ്‌വേര്‍ വെര്‍ച്യുല്‍ സ്‌റ്റുഡിയോ എഞ്ചിനിയറെപ്പോലെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ MediaMinedTM സിഇഒ ജേ ലീബോഫ്‌ അറിയിച്ചു. ഉദാഹരണമായി മണിക്കൂറുകള്‍ നീണ്ട സിനിമയില്‍ നിന്ന്‌ ബോംബ്‌ സ്‌ഫോടനത്തിന്റെ ശബ്‌ദം ആവശ്യമെങ്കില്‍ സോഫ്‌റ്റ്‌വേര്‍ നിമിഷങ്ങള്‍ക്കുളളില്‍ തിരഞ്ഞുതരും. ഓഡിയോ ഫയലുകള്‍ സ്‌കാന്‍ ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കുകയാണ്‌ സോഫ്‌റ്റ്‌വേറിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. ശബ്‌ദ സാദൃശ്യം പരിശോധിക്കുകയായും രണ്ടാം ഘട്ടം. ശബ്‌ദ തീവ്രത, താളം എന്നിവയും നിരീക്ഷണ വിധേയമാക്കും. സേര്‍വറുകളിലുളള ഓഡിയോ ഫയലുകള്‍ പരിശോധിച്ച്‌ സോഫ്‌റ്റ്‌വേര്‍ XML ഫയല്‍ തയാറാക്കും. ശബ്‌ദം തെരയുന്നവര്‍ക്ക്‌ ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറും. മൊബൈല്‍ ഫോണുകളിലും , ആശുപത്രികളിലും ശബ്‌ദം തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്‌റ്റ്‌വേറിന്‌ സാധ്യതയേറെയുണ്ടെന്നാണ്‌ MediaMinedTM ഗവേഷകരുടെ വിശ്വാസം

അന്യഗ്രഹ ജീവിയെ ഫ്രീസറില്‍ സൂക്ഷിച്ചു!

അന്യഗ്രഹ ജീവികളെ കുറിച്ചുളള പല കഥകളും നാം ഇതിനോടകം കേട്ടുകഴിഞ്ഞു എങ്കിലും ഇത്രയും വിശ്വാസയോഗ്യമായ ഒന്ന്‌ അക്കൂട്ടത്തില്‍ ഉണ്ടായിരിക്കാനിടയില്ല. ഒരു അന്യഗ്രഹ ജീവിയുടെ മൃതദേഹം താന്‍ രണ്ട്‌ വര്‍ഷക്കാലം സ്വന്തം ഫ്രീസറില്‍ സൂക്ഷിച്ചു എന്നും അത്‌ പിന്നീട്‌ അധികൃതര്‍ ഏറ്റെടുത്തു എന്നും ഒരു റഷ്യന്‍ സ്‌ത്രീ അവകാശപ്പെടുന്നു. ഇതിന്‌ തെളിവായി അവര്‍ ഫ്രീസറില്‍ വച്ച നിലയിലുളള അന്യഗ്രഹ ജീവിയുടെ അഞ്ച്‌ ചിത്രങ്ങളും പുറത്തുവിട്ടു! പെത്രോസവോദ്‌സ്കില്‍ നിന്നുളള മാര്‍ത്ത യെഗരോവ്‌നം എന്ന സ്‌ത്രീയാണ്‌ ഈ അവകാശവാദമുന്നയിക്കുന്നത്‌. 2009 ല്‍ ഒരു പറക്കും തളിക തകര്‍ന്നയിടത്തു നിന്നാണ്‌ തനിക്ക്‌ അന്യഗ്രഹ ജീവിയുടെ മൃതദേഹം ലഭിച്ചതെന്ന്‌ മാര്‍ത്ത അവകാശപ്പെടുന്നു. പറക്കും തളിക കത്തിയമര്‍ന്നപ്പോള്‍ ആ പ്രദേശമാകെ കടുത്ത ചൂട്‌ അനുഭവപ്പെട്ടു എന്നും അപകടത്തിനു ശേഷം നടത്തിയ തെരച്ചിലിലാണ്‌ തനിക്ക്‌ മൃതദേഹം ലഭിച്ചതെന്നും മാര്‍ത്ത പറയുന്നു. ചിത്രത്തില്‍ കാണുന്ന ജീവിക്ക്‌ ഉടലിന്‌ ആനുപാതികമല്ലാത്ത രീതിയിലുളള വലിയ തലയും വലിയ കണ്ണുകളുമാണുളളത്‌. രണ്ട്‌ അടിയില്‍ കൂടുതല്‍ ഉയരമുളള ഇതിന്‌ കൂടുതലും ഒരു കടല്‍ ജീവിയുമായാണ്‌ സാമ്യം. കാര്യമിതൊക്കെയാണെങ്കിലും മാര്‍ത്തയുടെ പക്കല്‍ നിന്ന്‌ മൃതദേഹം ഏറ്റെടുത്തത്‌ ആരെന്ന്‌ വ്യക്‌തമല്ല. സംഭവം സത്യമാണെന്ന്‌ പറയാന്‍ ശക്‌തമായ തെളിവുകളൊന്നുമില്ല എന്നാണ്‌ ഗവേഷകരും പറയുന്നത്‌.

വാര്‍ത്ത