2011, മാർച്ച് 29, ചൊവ്വാഴ്ച

ഊര്‍ജത്തിന്‌ കൃത്രിമ ഇലകള്‍

വൈദ്യുതി ചാര്‍ജ്‌ ലാഭിക്കാന്‍ കൃത്രിമ ഇലകള്‍. ഒരു വീട്ടിലെ വൈദ്യുതി ആവശ്യം നിറവേറ്റാന്‍ ചീട്ടിന്റെ വലുപ്പമുളള ഏതാനും ഇലകള്‍ മതിയെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌ . ഇലകള്‍ പ്രകാശസംശ്ലേഷണം ചെയ്യുന്നതിനെ അനുകരിച്ചാണ്‌ കൃത്രിമ ഇലകള്‍ ഊര്‍ജം സൃഷ്‌ടിക്കുന്നത്‌ . എല്ലാ വീടുകളിലും ആവശ്യമായ വൈദ്യുതി ഉണ്ടാക്കുന്ന കാലമാണ്‌ തങ്ങളുടെ പ്രതീക്ഷയെന്ന്‌ മസാച്ചുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ഗവേഷകന്‍ ഡാനിയേല്‍ നൊസേറ വ്യക്‌തമാക്കി. സിലിക്കന്‍, കാറ്റലിസ്‌റ്റുകള്‍, രാസവസ്‌തുക്കള്‍ എന്നിവയാകും ചീട്ടുകളുടെ വലുപ്പമുള്ള കൃത്രിമ ഇലകളിലുണ്ടാകുക. ചെറിയ ജലസംഭരിക്കു മുകളിലാണ്‌ ഈ 'ഇലകള്‍' സ്‌ഥാപിക്കേണ്ടത്‌ . ജലത്തെ ഹൈഡ്രജനും ഓക്‌സിജനുമായി കൃത്രിമ ഇലകള്‍ വേര്‍തിരിക്കും. രണ്ടു വാതകങ്ങളും ഊര്‍ജ അറകളില്‍ സൂക്ഷിക്കും. പിന്നീട്‌ ഊര്‍ജത്തിന്റെ ആവശ്യം ഉണ്ടാകുമ്പോള്‍ ഇവയുടെ സഹായത്താല്‍ ഉല്‍പാദിപ്പിക്കും. ആദ്യ കൃത്രിമ ഇലകള്‍ കൊളറാഡോ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബിലെ ജോണ്‍ ടര്‍നര്‍ ആണ്‌ സൃഷ്‌ടിച്ചത്‌ . എന്നാല്‍ ഉല്‍പാദന ചെലവ്‌ കൂടിയത്‌ തിരിച്ചടിയായി. ചിലവ്‌ കുറഞ്ഞ മാര്‍ഗമാണ്‌ തങ്ങളുടേതെന്നാണ്‌ നൊസേറയും സംഘവും പറയുന്നത്‌ .

വാര്‍ത്ത