2011, മാർച്ച് 10, വ്യാഴാഴ്‌ച

ആടു ജീവിതം

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു. ഗള്‍ഫിനു പോകാനുള്ളവര്‍.. പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍.. ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍.. അക്കൂട്ടത്തില്‍ ഞാനും ജയ്സനും.. “എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?” മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി.. എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു.. “ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ് “എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു. “വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. “അപ്പടിയാ” ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും. അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും. സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു. അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്. തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍.. ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും അതെ ആടു മേയ്പ്പന്‍!! ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ.. “എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?” ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല.. ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ.. അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്.. പാവം ശെല്‍‌വം.. ആടു ജീവിതം... ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.! നജീബ്ബ് അങ്ങിനെയല്ലായിരുന്നു. ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന് മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്. ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ

തലമുടിയേക്കാള്‍ ചെറിയ ബാറ്ററി

ലോകത്തിലെ ഏറ്റവും ചെറിയ ബാറ്ററിയുടെ വലുപ്പമെത്ര?. തലമുടിയുടെ ആയിരത്തിലേഴ്‌ എന്നാകും ജിയാന്‍യു ഹുആങിന്റെ മറുപടി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ Sandia National Laboratoriesല്‍ നടത്തിയ ഗവേഷണത്തിലാണ്‌ ലിഥിയം അടിസ്‌ഥാനമാക്കിയുളള ബാറ്ററി കണ്ടുപിടിച്ചത്‌ . ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ്‌ ബാറ്ററി നിര്‍മ്മിച്ചത്‌ . ഈ ബാറ്ററി ചാര്‍ജു ചെയ്യാനും ഡിസ്‌ചാര്‍ജു ചെയ്യാനും കഴിയുമെന്ന്‌ ഹുആങ്‌ വ്യക്‌തമാക്കി. എന്നാല്‍ നിലവിലുളള സാഹചര്യത്തില്‍ വാണിജ്യഅടിസ്‌ഥാനത്തില്‍ ഈ ബാറ്ററികള്‍ നിര്‍മ്മിക്കാനാകില്ല. ഇതിനായി കൂടുതല്‍ ഗവേഷണം വേണ്ടി വരും. നാനോ വസ്‌തുക്കളെയാണ്‌ ബാറ്ററിയുടെ ആനോഡ്‌ തയാറാക്കിയിരിക്കുന്നത്‌ . ഈ പ്രകിയ വന്‍തോതിലുളള ഉത്‌പാദനം തടസപ്പെടുത്തുകയാണ്‌ . ടിന്‍ ഓക്‌സൈഡ്‌ നാനോവൈര്‍ ആണ്‌ ആനോഡിന്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌ . ലിഥിയം കോബാള്‍ട്ട്‌ ഓക്‌സൈഡാണ്‌ കാഥോഡ്‌ . അയോണിക്‌ സ്വഭാവമുളള ദ്രാവകമാണ്‌ ഇലക്‌ട്രോടൈപ്പായി ഉപയോഗിക്കുന്നത്‌ . ബാറ്ററിക്ക്‌ 100 നാനോമീറ്ററാണ്‌ ചുറ്റളവ്‌ . 10 മൈക്രോമീറ്റണാണ്‌ നീളം. ചാര്‍ജ്‌ ചെയ്യുമ്പോള്‍ ബാറ്ററിയുടെ വലുപ്പം ഇരട്ടിയോളം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്‌ .

രഹസ്യങ്ങളില്ലാത്ത വെബ്‌സൈറ്റ്‌

താങ്കള്‍ക്ക്‌ രഹസ്യങ്ങളൊന്നും സൂക്ഷിക്കണമെന്നില്ലേ?. ഓരോ നീക്കങ്ങളെയും ലോകത്തെ അറിയിക്കാന്‍ വെബ്‌സൈറ്റുകള്‍ വരുന്നു. ഓര്‍ക്കുട്ട്‌ , ഫേസ്‌ബുക്ക്‌ , ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ നേടിയ വളര്‍ച്ചയെ മറികടക്കുകയാണ്‌ പ്രഥമ ലക്ഷ്യം. Dscover.me, Sitesimon.com ,Voyurl.com എന്നിവയാണ്‌ ഇപ്പോള്‍ അണിയറയിലുള്ളത്‌ . ഉപയോക്‌താക്കളുടെ രഹസ്യങ്ങളെല്ലാം ഇവയിലൂടെ പങ്കിടാം. ബ്രൗസിംഗ്‌ ഹിസ്‌റ്ററി, ഷോപ്പിംഗ്‌ താല്‍പര്യങ്ങള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം പങ്കുവയ്‌ക്കപ്പെടും. 'നമ്മള്‍ എന്താണ്‌ വായിക്കുന്നത്‌ ,കാണാന്‍ ഇഷ്‌ടപ്പെടുന്നത്‌, വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നത്‌ ...ഇവയെല്ലാം ലോകത്തിന്‌ പങ്കുവയ്‌ക്കാം'- Dscover.me സ്‌ഥാപകന്‍ പോള്‍ ജോണ്‍സ്‌ അറിയിച്ചു. പുതുതലമുറ രഹസ്യങ്ങളെ വെറുക്കുന്നവരാണ്‌ . അവര്‍ക്കായി നവംബറില്‍ Dscover.me തുറക്കാനാണ്‌ പദ്ധതി. ആര്‍ക്കും ഈ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കാനാകും. എന്നാല്‍ ഏതാനും മാസം നിരീക്ഷിച്ച ശേഷമെ എല്ലാവര്‍ക്കായും ജാലകം തുറക്കുകയുള്ളൂവെന്നാണ്‌ മറ്റു സൈറ്റുകളുടെ നിലപാട്‌ . രഹസ്യമില്ലാത്ത ലോകമെന്ന സങ്കല്‍പ്പത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഒരാളുടെ പേരില്‍ വ്യാജമായി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യതയാണ്‌ പ്രധാന പ്രശ്‌നം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആരെയും അപകീര്‍ത്തിപ്പെടുത്താനാകും. ഓണ്‍ലൈന്‍ ഡേറ്റിംഗ്‌ , ബാങ്കിംഗ്‌ വിവരങ്ങള്‍ പുറത്താകുന്നത്‌ അപകടകരമാകും. ചാരപ്രവര്‍ത്തനത്തിനായി ഇത്തരം വെബ്‌ സൈറ്റുകളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. എന്നാല്‍ രഹസ്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ അവ സൂക്ഷിച്ചുകൊള്ളുകയെന്നാണ്‌ പുതിയ കൂട്ടായ്‌മക്കാര്‍ നല്‍കുന്ന മറുപടി. കച്ചവട താല്‍പര്യക്കാര്‍ക്ക്‌ ഇത്തരം കൂട്ടായ്‌മകള്‍ കൂടുതല്‍ സാധ്യത നല്‍കുമെന്ന വിമര്‍ശനവുമുണ്ട്‌ . സൂപ്പര്‍ താരങ്ങളെ ആരാധകര്‍ ഷോപ്പിംഗിനായി അനുകരിക്കാനുള്ള സാധ്യത ഇവര്‍ കാണുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ വില്‍പന കൂട്ടാന്‍ പ്രശസ്‌തരെ ഇത്തരം സൈറ്റുകളില്‍ നിയോഗിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകും. എതിരാളികളെ തകര്‍ക്കാനും ഈ ആയുധം ഉപയോഗിച്ചേക്കാം. നമുക്ക്‌ കാത്തിരുന്നു കാണാം.

ആത്മഹത്യ തടയാന്‍ Facebook

താങ്കളുടെ കൂട്ടുകാര്‍ ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന്‌ കരുതുന്നുണ്ടോ?. Facebook പരിഹാരം കണ്ടെത്തിക്കൊളളും. സമരിറ്റന്‍സുമായി ചേര്‍ന്നാണ്‌ Facebookപുതിയ സംവിധാനമൊരുക്കുന്നത്‌ . Facebookല്‍ കൂടി വിവരം കൈമാറിയ ശേഷം പലരും ആത്മഹത്യ ചെയ്‌തതാണ്‌ മാറ്റത്തിന്‌ പ്രേരിപ്പിച്ചത്‌ . ആത്മഹത്യ പ്രവണതയുള്ളവരുടെ വിവരങ്ങള്‍ Facebook മോഡറേറ്റര്‍ക്ക്‌ നല്‍കാം. കൂടെ സന്ദേശമുള്ള പേജും സമര്‍പ്പിക്കണം. കൂട്ടുകാരനെക്കുറിച്ചുളള മറ്റു വിവരങ്ങളും നല്‍കുന്നത്‌ നല്ലത്‌ . വിവരങ്ങള്‍ ലഭിച്ചാലുടന്‍ പോലീസിനെ വിവരമറിയിക്കും. സമരിറ്റന്‍സ്‌ എന്ന സന്നദ്ധ സംഘടനയ്‌ക്കും വിവരം ലഭിക്കും. കഴിഞ്ഞ മൂന്നു മാസമായി പരീക്ഷണ അടിസ്‌ഥാനത്തില്‍ നല്‍കിയ സൗകര്യം വിജയമായിരുന്നെന്ന്‌ സമരിറ്റന്‍സ്‌ വക്‌താവ്‌ നിക്കോള പെക്കെറ്റ്‌ വ്യക്‌തമാക്കി. വ്യാജ പരാതികള്‍ ലഭിച്ചില്ല. എന്നാല്‍ ഈ സൗകര്യം തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുമെന്ന ഭീഷണി വ്യാപകമായുണ്ട്‌

'ബഹിരാകാശത്ത്‌ ജീവനില്ല'

അന്യഗ്രഹജീവികള്‍ ഇപ്പോഴും കഥകളില്‍ മാത്രമെന്ന്‌ നാസ. ബഹിരകാശ ജീവികളെ കണ്ടെത്തിയെന്ന ഗവേഷകന്‍ റിച്ചാര്‍ഡ്‌ ഹൂവറുടെ വാദമാണ്‌ നാസ തള്ളിയത്‌ . 'നാസയ്‌ക്ക് മാധ്യമങ്ങളില്‍ നിന്നോ ജനങ്ങളില്‍ നിന്നോ ഒളിക്കാനൊന്നുമില്ല. ഏത്‌ അവകാശവാദവും തെളിയിക്കപ്പെട്ടാലെ നാസ അംഗീകരിക്കൂ'- വാഷിംഗ്‌ടണിലെ സയന്‍സ്‌ മിഷന്‍ ഡയറക്‌ടറേറ്റിലെ മുഖ്യ ശാസ്‌ത്രജ്‌ഞന്‍ പോള്‍ ഹെട്‌സ് പറഞ്ഞു. ജേര്‍ണല്‍ ഓഫ്‌ കോസ്‌മോളജിയിലാണ്‌ ഹൂവര്‍ ബഹിരാകാശ ജീവികളെക്കുറിച്ചുള്ള അവകാശവാദം ഉന്നയിച്ചത്‌ . ഉല്‍ക്കയില്‍ ബാക്‌ടീരയുടെ ഫോസില്‍ കണ്ടെത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇലക്‌ട്രോണ്‍ സ്‌കാനിംഗ്‌ മൈക്രോസ്‌കോപ്പ്‌ ഉപയോഗിച്ചാണ്‌ ഗവേഷണം നടത്തിയത്‌ . നാസയിലെ തന്നെ ഗവേഷകനാണ്‌ ഹൂവര്‍.

പെണ്‍വേഷം കെട്ടിയ ജെയിംസ്‌ ബോണ്ട്‌

ആഗോളപുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ജെയിംസ്‌ ബോണ്ട്‌ സ്‌ത്രീവേഷത്തില്‍. സ്‌ത്രീദിനത്തില്‍ പുറത്തിറക്കിയ ഒരു വീഡിയോ ചിത്രത്തിനുവേണ്ടിയാണ്‌ ജെയിംസ്‌ ബോണ്ട്‌ പെണ്‍വേഷം ധരിച്ചത്‌. സിനിമകളില്‍ ജെയിംസ്‌ ബോണ്ടായി അഭിനയിക്കുന്ന ഡാനിയല്‍ ക്രെയ്‌ഗാണ്‌ പെണ്‍വേഷത്തില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്‌. ലിംഗ സമത്വമെന്ന ആശയത്തിനുവേണ്ടിയായിരുന്നു ഡാനിയല്‍ ക്രെയ്‌ഗിന്റെ ഈ വേഷപ്പകര്‍ച്ച. സ്‌ത്രീകളെ വസ്‌ത്രങ്ങള്‍ മാറ്റുന്ന ലാഘവത്തോടെ ഉപയോഗിക്കുന്ന കഥാപാത്രമായാണ്‌ ജെയിംസ്‌ ബോണ്ടിനെ അവതരിപ്പിച്ചിട്ടുള്ളത്‌. ജെയിംസ്‌ ബോണ്ട്‌ ചിത്രത്തില്‍ ബ്രിട്ടീഷ്‌ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയായ എം എന്ന സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡെമി ജൂഡി ഡെഞ്ചിന്റെ ശബ്‌ദവും ഈ വീഡിയോ ചിത്രത്തിലുണ്ട്‌. രണ്ടു മിനിട്ടു നീണ്ടു നില്‍ക്കുന്ന ചിത്രത്തില്‍ ആദ്യം ജെയിംസ്‌ ബോണ്ടായി വേഷമിട്ടു വരുന്ന ഡാനിയല്‍ ക്രെയ്‌്ഗിനോട്‌ ജൂഡി ഡെഞ്ച്‌ ചോദിക്കുന്നു നമ്മള്‍ ഇരുവരും തുല്യരായാലോ എന്ന്‌. ഇതിനുശേഷം സ്‌ത്രീ വേഷത്തില്‍ ഡാനിയല്‍ ക്രെയ്‌ഗ് എത്തുന്നു. സ്‌ത്രീയും പുരുഷനും തുല്യരാണെന്ന ആശയം പ്രചരിപ്പിക്കാനാണ്‌ വീഡിയോ തയാറാക്കിയതെന്നാണ്‌ ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നത്‌.

ബര്‍ഗര്‍ കഴിക്കൂ; 14,000 രൂപ സ്വന്തമാക്കൂ‍

ഭക്ഷണം കഴിക്കാന്‍ കാശ്‌ ഹോട്ടലുകാര്‍ക്കു കൊടുക്കുന്നതാണ്‌ പതിവ്‌. എന്നാല്‍, ഭക്ഷണം കഴിച്ചാല്‍ പണം നല്‍കാമെന്നാണ്‌ ഒരു ഹോട്ടലുടമ പറയുന്നത്‌. ബ്രിട്ടണിലുള്ള ഇന്ത്യന്‍ വംശജനാണ്‌ ഉപഭോക്‌താക്കള്‍ക്കു കാശു വാഗ്‌ദാനംചെയ്‌തിരിക്കുന്നത്‌. സുദീപ്‌ ദീ എന്ന റെസേ്‌റ്റാറന്റ്‌ ഉടമ ഒരു ബര്‍ഗര്‍ ഉണ്ടാക്കി. 30 സെന്‍ീമീറ്റര്‍ വലുപ്പമുള്ള ഈ ബര്‍ഗര്‍ മുഴുവനും തിന്നുതീര്‍ത്താല്‍ 14,000 രൂപ നല്‍കാമെന്നാണ്‌ സുദീപിന്റെ വാഗ്‌ദാനം. 2100 രൂപയാണ്‌ ഈ ഭീമന്‍ ബര്‍ഗറിന്റെ വില. വീട്ടില്‍ ഭാര്യയ്‌ക്കും കുട്ടികള്‍ക്കും കഴിക്കാനായാണ്‌ സുദീപ്‌ ഈ ഭീമന്‍ ബര്‍ഗര്‍ തയാറാക്കിയത്‌. സുദീപും ഭാര്യയും രണ്ടുകുട്ടികളും കഴിച്ചിട്ടും ബര്‍ഗറിന്റെ പകുതിപോലും തീര്‍ക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ സൂദീപ്‌ തന്റെ റെസേ്‌റ്റാറന്റിന്റെ പ്രചരണാര്‍ഥം ഈ ഭീമന്‍ വാഗ്‌ദാനം നല്‍കിയത്‌. ഒരാള്‍ക്ക്‌ ഒരു ആഴ്‌ച ജീവിക്കാനുള്ള കലോറി അടങ്ങിയതാണ്‌ സുദീപ്‌ തയാറാക്കിയ ഈ ഭീമന്‍ ബര്‍ഗര്‍. മൂന്നു കിലോ ഇറച്ചി, 30 ബണ്ണുകള്‍, ചീസ്‌, തക്കാളി, സവാള തുടങ്ങിയവയാണ്‌ ഈ ഭീമന്‍ ബര്‍ഗറിലുള്ളത്‌. രണ്ടു മണിക്കൂര്‍ കൊണ്ടു ബര്‍ഗര്‍ തിന്നു തീര്‍ത്താല്‍ മതിയെന്നാണ്‌ സുദീപ്‌ പറയുന്നത്‌.

ലോകകപ്പ്‌ മത്സരങ്ങള്‍ക്കിടെ മുംബൈ മാതൃകയില്‍ ആക്രമണത്തിനു സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കിടെ അല്‍ ക്വയ്‌ദയും ലഷ്‌കറെ തോയ്‌ബയും 26/11 മാതൃകയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ സമയക്രമം അല്‍ക്വയ്‌ദയും ലഷ്‌കറും ശേഖരിക്കുകയാണെന്ന്‌ രഹസ്യാന്വേഷണ വിഭാഗം ഡയറക്‌ടര്‍ എല്ലാ ഡി.ജി.പിമാര്‍ക്കും തീരസംസ്‌ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാര്‍ക്കും കത്തയച്ചുകഴിഞ്ഞു. ഉറുദു സംസാരിക്കുന്ന ലഷ്‌കറെ അംഗങ്ങള്‍ വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നു കത്തില്‍ പറയുന്നു. ജര്‍മന്‍ ബേക്കറി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സബിയുദ്ദീന്‍ അന്‍സാരിയും അനുയായികളുമാണു ലോകകപ്പ്‌ മത്സരങ്ങളുടെ സമയക്രമം ശേഖരിക്കാന്‍ ശ്രമിക്കുന്നത്‌. മുംബൈ ആക്രമണത്തില്‍ പങ്കെടുത്തയത്ര ആളുകളാവും പുതിയ ആക്രമണസംഘത്തിലും ഉണ്ടാകുക. ഇതില്‍ ചില അംഗങ്ങള്‍ ഇന്ത്യയില്‍ തന്നെ സജ്‌ജരായിട്ടുണ്ട്‌. മറ്റുള്ളവര്‍ അടുത്തുതന്നെ എത്തിച്ചേരും. കര്‍ശനമായ പരിശോധന നടത്തി ഇത്തരം സംഭവങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നാണു കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടതായി ബി.സി.സി.ഐ. മാധ്യമവിഭാഗം ചെയര്‍മാര്‍ രാജീവ്‌ ശുക്ല പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്‌ത് എല്ലാവിധ മുന്‍കരുതലും സ്വീകരിക്കുമെന്നും രാജീവ്‌ ശുക്ല അറിയിച്ചു.

ലോകകപ്പില്‍ സച്ചിന്‍ 2000

ന്യൂഡല്‍ഹി: ലോകകപ്പ്‌ ക്രിക്കറ്റില്‍ 2000 റണ്‍സ്‌ നേടുന്ന ആദ്യ താരമെന്ന റെക്കോഡ്‌ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. ന്യൂഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ല ഗ്രൗണ്ടില്‍ നടന്ന ഹോളണ്ടിനെതിരായ ഗ്രൂപ്പ്‌ ബി മത്സരത്തില്‍ 18 റണ്‍സ്‌ നേടിയാണ്‌ സച്ചിന്‍ റെക്കോഡ്‌ പിന്നിട്ടത്‌. 40 മത്സരങ്ങളില്‍നിന്നാണ്‌ ഈ ചരിത്ര നേട്ടം. സച്ചിന്റെ ആറാം ലോകകപ്പ്‌ കൂടിയാണിത്‌. 22 പന്തുകളില്‍ 27 റണ്‍സെടുത്ത സച്ചിനെ പീറ്റര്‍ സീലാര്‍ പുറത്താക്കുകയായിരുന്നു. 42 മല്‍സരങ്ങളില്‍ നിന്നും 1577 റണ്‍സ്‌ നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണു രണ്ടാമത്‌. വെസ്‌റ്റിന്‍ഡീസ്‌ മുന്‍ നായകന്‍ ബ്രയാന്‍ ലാറയാണ്‌ മൂന്നാമത്‌. 34 മത്സരങ്ങളില്‍നിന്ന്‌ 1225 റണ്‍സാണു ലാറ നേടിയത്‌. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയടിച്ച താരമെന്ന റെക്കോഡും സച്ചിന്‍ സ്വന്തം പേരിലാക്കിയിരുന്നു. 13 അര്‍ധ സെഞ്ചുറികളും അദ്ദേഹം കുറിച്ചിട്ടുണ്ട്‌.

വാര്‍ത്ത