2011, മേയ് 13, വെള്ളിയാഴ്‌ച

സംസാരിച്ചാല്‍ ചാര്‍ജ്‌ ചെയ്യുന്ന മൊബൈല്‍

ബാറ്ററിയുടെ ചാര്‍ജാണ്‌ മൊബൈല്‍ ഫോണുകളുടെ ജീവന്‍. ചാര്‍ജ്‌ തീര്‍ന്നാല്‍ വീണ്ടും ചാര്‍ജ്‌ ചെയ്‌താല്‍ മാത്രമേ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കൂ. യാത്രയിലും മറ്റും ചാര്‍ജ്‌ ചെയ്യാന്‍ സാധിക്കാതെ മൊബൈലുകള്‍ സ്വിച്ച്‌ ഓഫാകുന്നത്‌ പതിവാണ്‌. ഈ അവസ്‌ഥയ്‌ക്കൊരു പരിഹാരമായി പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ്‌ ഉത്തരകൊറിയയിലെ ഒരു സംഘം ശാസ്‌ത്രജ്‌ഞര്‍. സംസാരത്തില്‍നിന്നു ഊര്‍ജം സ്വീകരിച്ച്‌ റീചാര്‍ജാവുന്ന സാങ്കേതിക വിദ്യയാണ്‌ ഇവര്‍ വികസിപ്പിച്ചത്‌. സംസാരിക്കുന്നതിനനുസരിച്ച്‌ ഈ മൊബൈല്‍ഫോണ്‍ ചാര്‍ജായിക്കൊണ്ടിരിക്കും. അതിനാല്‍ ബാറ്ററി ചാര്‍ജ്‌ തീര്‍ന്ന്‌ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ ഓഫാകുമെന്ന പേടിയേ വേണ്ട. ശബ്‌ദത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌ ഉത്തര കൊറിയന്‍ തലസ്‌ഥാനമായാ സിയോളിലെ സുങ്‌്ക്വാങ്‌വാന്‍ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണ്‌. ഡോ. സാങ്‌ വൂവിന്റെ നേതൃത്വത്തിലായിരുന്നു ഇത്‌ിന്റെ ഗവേഷണങ്ങള്‍ നടന്നത്‌. സംസാരം മാത്രമല്ല, സംഗീതവും മറ്റു ശബ്‌ദങ്ങളും ഈ സാങ്കേതിക വിദ്യപ്രകാരം വൈദ്യുതിയാക്കി മൊബൈല്‍ ഫോണിനെ റീചാര്‍ജ്‌ ചെയ്യിക്കാമെന്നാണ്‌ ഡോ. സാങ്‌ വൂ പറയുന്നത്‌. സംസാരിച്ചില്ലെങ്കില്‍ പോലും നഗരത്തിലൂടെ ഫോണ്‍ കൈയില്‍ പിടിച്ചു നടന്നാല്‍ മതിയാകും. ഇത്തരം മൊബൈല്‍ ഫോണുകളുടെ പ്രാഥമിക രൂപമാണ്‌ ഇപ്പോള്‍ ശാസ്‌ത്രജ്‌ഞര്‍ തയാറാക്കിയിട്ടുള്ളത്‌.

ലാദനെ വിറ്റു കാശാക്കിയ വിരുതന്‍

ഒസാമ ബിന്‍ ലാദനെ വിറ്റു കാശാക്കിയിരിക്കുകയാണ്‌ ഒരു അമേരിക്കക്കാരന്‍. ലാദനെ വധിച്ച വാര്‍ത്തയറിഞ്ഞ്‌ ന്യൂയോര്‍ക്കുകാരനായ ഈ ഇരുപത്തിമൂന്നുകാരന്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിച്ചു. ലാദന്റെ ചിത്രവും അതില്‍ മരിച്ചെന്ന്‌ പ്രിന്റ്‌ ചെയ്‌തതുമായി ടീഷര്‍ട്ടുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിനുവേണ്ടിയാണ്‌ മൗറിസ്‌ ഹറാരിയെന്ന യുവാവ്‌ വെബ്‌സൈറ്റ്‌ തയാറാക്കിയത്‌. രണ്ടു ദിവസത്തിനിടെ പതിനായിരം പേരാണ്‌ ലാദന്‍ ടീ ഷര്‍ട്ടുകള്‍ക്കായി മൗറിയുടെ വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ കൊടുത്തത്‌. 54 ലക്ഷത്തിന്റെ ബിസിനസാണ്‌ രണ്ടു ദിവസംകൊണ്ട്‌ ഇയാള്‍ നടത്തിയത്‌. പണിയൊന്നുമില്ലാതെ ഈച്ചപിടിച്ചിരുന്ന തന്നെ ലക്ഷപ്രഭുവാക്കിയിരിക്കുകയാണ്‌ ലാദനെന്നാണ്‌ ഈ യുവാവ്‌ നന്ദിയോടെ പറയുന്നത്‌

വാര്‍ത്ത