2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

അഭയക്രേന്ദത്തില്‍ പെണ്‍വാണിഭം

 കൊച്ചി: സ്‌ത്രീകള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളാകുന്നതായി പരാതി. യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ പെണ്‍വാണിഭ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ്‌ ചൂഷണങ്ങള്‍ക്കും സാഹചര്യമൊരുക്കുന്നതായാണ്‌ പരാതി. പോലീസ്‌ ഉന്നതരുടേയും ഭരണത്തിന്റെ തണലും ഇത്തരക്കാര്‍ക്ക്‌ പിന്തുണയാകുന്നുമുണ്ട്‌. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി അറിയപ്പെടുന്നവരാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. കേന്ദ്രത്തില്‍ നല്ല പിള്ള ചമയുകയും പുറത്തെത്തിച്ച്‌ ഉന്നതര്‍ക്ക്‌ കാഴ്‌ചവയ്‌ക്കുകയും ചെയ്യുന്ന രീതിയാണ്‌ നടക്കുന്നത്‌.

എറണാകുളം കെ.എസ്‌.ആര്‍.ടി.സി ബസ്സ്റ്റാന്റിനു സമീപത്തെ ബില്‍ഡിംഗില്‍ 'ചൈല്‍ഡ്‌ ലൈന്‍' ഓഫീസിനോട്‌ ചേര്‍ന്ന്‌ സ്‌ത്രീകള്‍ക്ക്‌ താമസസൗകര്യമൊരുക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തെ കുറിച്ചും വ്യാപകപരാതി ഉയര്‍ന്നിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ വാടകകൂടാതെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന്‌ സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങളും വിദേശ ഫണ്ടും ലഭിക്കുന്നുണ്ട്‌. കോര്‍പ്പറേഷന്‍ അധികൃതരുടെ യാതൊരുവിധ ഇടപെടലും നിയന്ത്രണവും ഈ സ്‌ഥാപനത്തിനില്ലെങ്കിലും ഔദ്യോഗിക പരിവേഷത്തോടെയാണ്‌ പ്രവര്‍ത്തനം.

രാത്രികാലങ്ങളില്‍ വഴിയോര കച്ചവടക്കാരായ സ്‌ത്രീകള്‍ക്കും നഗരത്തില്‍ എത്തപ്പെടുന്ന വനിതകള്‍ക്കും താമസിക്കാനൊരിടം ഒരുക്കിയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോര്‍പ്പറേഷന്‍ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചത്‌. എന്നാല്‍ വിവാദ ഐ.ജിയുടെയും സംസ്‌ഥാന ഭരണത്തിലെ ഉന്നതന്റേയും 'സ്വന്തമാളായി' സാമൂഹ്യപ്രവര്‍ത്തകയെന്ന്‌ വിശേഷിപ്പിക്കുന്ന മദ്ധ്യവയസ്‌ക ഈ സ്‌ഥാപനം ഹൈജാക്ക്‌ ചെയ്‌ത് തന്റെ അധീനതയിലാക്കുകയായിരുന്നു. ഈ സ്‌ഥാപനത്തില്‍ എത്തിക്കുന്ന പെണ്‍കുട്ടികളില്‍ ചിലരെ മുമ്പ്‌ കാണാതെപോയിട്ടുണ്ട്‌. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ കോടതി പോലീസ്‌ അന്വേഷണത്തിന്‌ ഡി.ജി.പിയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉന്നതഇടപെടലിനെതുടര്‍ന്ന്‌ നടന്നില്ല. നിരാലംബരെന്ന പേരില്‍ പെണ്‍വാണിഭ സംഘത്തില്‍പെട്ട പെണ്‍കുട്ടികളെ കേന്ദ്രത്തിലെത്തിക്കുന്നുവെന്നാണ്‌ വിവരം. കേന്ദ്രത്തില്‍വച്ച്‌ യാതൊരുവിധ പ്രവര്‍ത്തനവും നടത്താതെ ഫ്‌ളാറ്റുകള്‍ അടക്കമുള്ള സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ച്‌ ഉന്നതര്‍ക്ക്‌ കാഴ്‌ചവയ്‌ക്കുന്നതായാണ്‌ പരാതി.

കേന്ദ്രത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആലപ്പുഴ സ്വദേശി മനുഷ്യാവകാശ കമീഷന്‌ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2006- ല്‍ നല്‍കിയ പരാതി പൊടിപിടിച്ചുകിടന്നതോടെ 6 മാസം മുമ്പ്‌ വീണ്ടും പരിഗണിച്ച കമ്മീഷന്‍, കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ സമഗ്രമായി അന്വേഷിച്ച്‌ റിപ്പോട്ട്‌ സമര്‍പ്പിക്കാന്‍ സി.ഐ പ്രദീപിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായി അന്വേഷണം തുടങ്ങിയിട്ടില്ല. പോലീസിനെ ഉന്നതരുടെ ഇടപെടലിനെതുടര്‍ന്ന്‌ ഇത്തരത്തിലുള്ള അന്വേഷണങ്ങളെല്ലാം തുടക്കത്തിലെ മരവിപ്പിക്കപ്പെടുന്നത്‌ പതിവുമാണ്‌. പരാതിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ളതുകൊണ്ട്‌ പരാതിയെകുറിച്ച്‌ അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നും അതിനാല്‍തന്നെ കേന്ദ്രത്തെ കുറിച്ച്‌ ഇതുവരെ അന്വേഷിച്ച്‌ തുടങ്ങിയിട്ടില്ലെന്നുമാണ്‌ സി.ഐ പ്രദീപ്‌ 'മംഗളം പ്ലസി'നോട്‌ പറഞ്ഞത്‌.

ഏതു സ്‌ത്രീയേയും എപ്പോള്‍ വേണമെങ്കിലും എതു 'പിമ്പി'നും ഈ കേന്ദ്രത്തിലെത്തിക്കാം. എത്തിക്കുന്നയാളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തില്ല. ഇവരെ കുറിച്ച്‌ പിന്നെ അന്വേഷിക്കേണ്ടതുമില്ല. 60 വയസുവരെയുള്ള സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ പ്രവേശനം നല്‍കുന്നത്‌. ഇതേതുടര്‍ന്ന്‌ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണെന്ന്‌ പരിചയപ്പെടുത്തി ഫോണില്‍ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയോട്‌ സംസാരിച്ചു. വിദേശസന്ദര്‍ശനം പതിവാക്കിയ കേന്ദ്രത്തിന്റെ അധിപയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍, സ്വീഡനിലായിരുന്നു. ഓഫീസ്‌ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കൗണ്‍സിലര്‍ എന്നു പരിചയപ്പെടുത്തിയ യുവതിയാണ്‌ സംസാരിച്ചത്‌.

പ്ലസ്‌: 'മാഡം' പറഞ്ഞിട്ടാണ്‌ ഓഫീസ്‌ നമ്പറില്‍ വിളിച്ചത്‌. നാട്ടിലെ 17 വയസുള്ള പെണ്‍കുട്ടിയുടെ കാര്യം സംസാരിക്കാനാണ്‌ വിളിച്ചത്‌....

കൗണ്‍സിലര്‍: സംസാരിച്ചോളൂ.

പ്ലസ്‌: അവള്‍ക്ക്‌ അമ്മയും അഛനുമില്ല. ചിറ്റപ്പനൊപ്പമാണ്‌ കഴിയുന്നത്‌. അവളെ നിങ്ങളുടെ കേന്ദ്രത്തില്‍ എത്തിക്കുന്നതിനെ കുറിച്ച്‌ അറിയാനാണ്‌...

കൗണ്‍സിലര്‍: ഇവിടെ എത്തിച്ചാല്‍മതി. കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം.

പ്ലസ്‌: നമ്മളാണ്‌ കൊണ്ടുവന്നതെന്നൊന്നും രേഖപ്പെടുത്തരുത്‌. പേപ്പറില്‍ ഒപ്പിട്ടുതരികയൊന്നുമില്ല. നാളെ നമുക്കൊരു പ്രശ്‌നമുണ്ടാകരുത്‌.

കൗണ്‍സിലര്‍: അതൊന്നുമില്ല. നിങ്ങള്‍ ഒപ്പിട്ടുതരേണ്ട ആവശ്യമോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യേണ്ടതില്ല. പെണ്‍കുട്ടിക്ക്‌ ഇവിടെ കഴിയാന്‍ സമ്മതമാണെന്ന്‌ എഴുതിതന്നാല്‍ മാത്രം മതി.

പ്ലസ്‌: ഇനി പോലീസെങ്ങാനും പ്രശ്‌നമുണ്ടാക്കുമോ..? പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കിയേ ഇത്തരം കേന്ദ്രങ്ങളിലേക്ക്‌ മാറ്റാവൂ എന്നൊക്കെയല്ലെ ചട്ടം...?

കൗണ്‍സിലര്‍: പോലീസിന്റെ കാര്യമൊന്നും പ്രശ്‌നമല്ല. നിങ്ങളെ ആരും അന്വേഷിക്കുകയൊന്നുമില്ല. പെണ്‍കുട്ടി ഇവിടെയെത്തി ഒപ്പിട്ടുതന്നാല്‍ പിന്നെ ഞങ്ങള്‍ക്കാകും പൂര്‍ണ്ണ അധികാരം. നിങ്ങളാണ്‌ കൊണ്ടുവന്നതെന്നൊന്നും ആരും അറിയുകയോ രേഖപ്പെടുത്തുകയോ ഇല്ലെന്ന്‌ പറഞ്ഞില്ലെ...

പ്ലസ്‌: കോര്‍പ്പറേഷന്‍ ബില്‍ഡിംഗിലല്ലെ പ്രവര്‍ത്തിക്കുന്നത്‌. അപ്പോള്‍ അവരുടെ ഇടപെടലുണ്ടാകുമോ..?

കൗണ്‍സിലര്‍: അവരുടെ യാതൊരുവിധ ഇടപെടലും ഉണ്ടാവില്ല. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ 'മാഡ'ത്തിന്റേത്‌ മാത്രമാണ്‌ തീരുമാനം. കോര്‍പ്പറേഷന്റെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ മാത്രമേയുള്ളൂ. കോര്‍പ്പറേഷന്റെ യാതൊരു നിയന്ത്രണവുമില്ല. അക്കാര്യത്തിലൊന്നും നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചുതന്നാല്‍ മാത്രംമതി. അപ്പോള്‍തന്നെ നിങ്ങള്‍ക്ക്‌ തിരികെ പോകാം. പിന്നെ നിങ്ങള്‍ക്ക്‌ യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാകില്ല.

സംസ്‌ഥാന ഭരണത്തിലെ ഉന്നതനുമായുമുള്ള അടുത്തബന്ധവും ഇവര്‍ പറഞ്ഞുനടക്കാറുണ്ട്‌. പോലീസ്‌ കണ്ടെത്തുന്ന അനാഥരായ പെണ്‍കുട്ടികളും ഈ കേന്ദ്രത്തിലെത്താറുണ്ട്‌. ആരോരുമില്ലാത്ത ഇത്തരക്കാരെ അന്വേഷിച്ചും പിന്നീടാരും എത്താറില്ല. ഇവര്‍ക്ക്‌ എന്തു സംഭവിച്ചെന്നും ആരും തിരക്കാറില്ല. 'മാഡ'ത്തിന്റെ ഭര്‍ത്താവ്‌ ഫ്‌ളാറ്റ്‌ നിര്‍മാണത്തിന്‌ സ്‌ഥലം വാങ്ങി ഒപ്പംനിന്നവരെ കബളിപ്പിച്ച്‌ പണം കൊടുക്കാതെ മുങ്ങുകയായിരുന്നു. പിന്നീട്‌ തിരിച്ചുകൊടുക്കാനുള്ള പണം ലഭിച്ചതെവിടെനിന്നെന്നതും വ്യക്‌തമല്ല. ഇവര്‍ സാമ്പത്തികമായി പൊടുന്നനെ വളര്‍ന്നതും ദുരൂഹം. ക്രൈം സിറ്റിയായ കൊച്ചിയില്‍ ഇത്തരക്കാരെകുറിച്ച്‌ പക്ഷെ, അന്വേഷണവും എങ്ങുമെത്താറില്ല.

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

വില കുടിയ കാര്‍ ബുഗട്ടി

ലോകത്തില്‍ വില കുടിയ കാര്‍ ബുഗട്ടി ഇന്ത്യയില്‍ എത്തി ,16  കോടി   ആണ് വില, മണിക്കൂര്‍ 400 കിലോമിറ്റര്   വേഗാതയിൽ ഓടൂന്ന ഈ കർ 1000 കുതിര ശക്ദി ആണ് ,400 കിലോമിറ്റര്   വേഗാതയിൽആകന്‍  7 കിലോമിറ്റര്  ദുരം  വേണം 
  

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

റാസല്‍ഖൈമ രാജാവ്‌ ഷെയ്‌ഖ് സഖര്‍ അന്തരിച്ചു

 ദുബായ്‌: യു.എ.ഇയിലെ ഏഴു പ്രവിശ്യകളിലൊന്നായ റാസല്‍ഖൈമയിലെ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്‌ഖ് സഖര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ക്വാസിമി (92) ഇന്നലെ പുലര്‍ച്ചെ അന്തരിച്ചു. കബറടക്കം നടത്തി. അധികാരത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാജാവായിരുന്നു ഇദ്ദേഹം. റാസല്‍ഖൈമയുടെ പുതിയ ഭരണാധികാരിയായി നാലാമത്തെ മകന്‍ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖര്‍ അല്‍ ക്വാസിമി (54) അധികാരമേറ്റു.

ഷെയ്‌ഖ് സഖറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ റേഡിയോ നിലയങ്ങളും ഔദ്യോഗിക ടെലിവിഷന്‍ ചാനലുകളും ആദരസൂചകമായി സംപ്രേഷണം നിര്‍ത്തിവച്ചു. ദുബായ്‌, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ, അജ്‌മാന്‍, ഫുജൈറ, ഉമ്മല്‍ഖ്വയിന്‍ എന്നീ എമിറേറ്റുകള്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കു റാസല്‍ഖൈമയില്‍ ഏഴു ദിവസത്തെയും ഷാര്‍ജ, അജ്‌മാന്‍, ഉമ്മല്‍ഖ്വയിന്‍ എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തെയും അവധി പ്രഖ്യാപിച്ചു. ഒമാനിലെ വടക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന അല്‍ ക്വാസിമി രാജകുടുംബാംഗമായ ഷെയ്‌ഖ് സഖര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ക്വാസിമി 1918 ഏപ്രില്‍ ഒമ്പതിനാണു ജനിച്ചത്‌. 1948 ജൂലൈ 17 ന്‌ റാസല്‍ഖൈമ എമിറേറ്റിന്റെ ഭരണം അമ്മാവനും ഭാര്യാപിതാവുമായ ഷെ്‌യ്ഖ്‌ ബിന്‍ സലീമില്‍നിന്ന്‌ ഏറ്റെടുത്തു.

ഏറെ നാളായി അസുഖബാധിതനായിരുന്നു. മകന്‍ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖര്‍ ആയിരുന്നു ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌. 2003 ഏപ്രില്‍ 28 നാണ്‌ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖറിനെ റാസല്‍ഖൈമയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്‌. 1971 ഡിസംബര്‍ രണ്ടിനു യു.എ.ഇ. രൂപം കൊണ്ടെങ്കിലും 1972 ഫെബ്രുവരി 24 നു മാത്രമാണ്‌ റാസല്‍ഖൈമ എമിറേറ്റ്‌ യു.എ.ഇ യോടൊപ്പം ചേര്‍ന്നത്‌.

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

പാരിജാതം നായികയും അച്‌ഛനെതിരേ

 മലപ്പുറം: പാരിജാതം എന്ന സീരിയലില്‍ നായിക കഥാപാത്രങ്ങളായ അരുണയ്‌ക്കും സീമയ്‌ക്കും ഒരേ സമയം ജീവന്‍ നല്‍കുന്ന നടി രസ്‌ത പിതാവിനെതിരേ മൊഴി നല്‍കാന്‍ കോടതിയില്‍. അമ്മയെ അച്‌ഛന്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ തെളിവ്‌ നല്‍കാനാണ്‌ നടി കോടതിയിലെത്തിയത്‌. പെരിന്തല്‍മണ്ണ കോടതിയിലാണ്‌ രസ്‌ന സാക്ഷി പറയാന്‍ എത്തിയത്‌. വെട്ടത്തൂര്‍ സ്വദേശി അബ്‌ദുല്‍ നാസറിനെതിരെ രസ്‌നയുടെ അമ്മ താഴെക്കോട്‌ സ്വദേശിനി സാജിതയാണ്‌ പരാതി നല്‍കിയത്‌.

ഭര്‍ത്താവ്‌ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ്‌ സാജിതയുടെ പരാതി. അമ്മയെ വളരെ ക്രൂരമായി അച്‌ഛന്‍ ഉപദ്രവിക്കുന്നുണ്ട്‌ എന്നായിരുന്നു രസ്‌നയുടെ മൊഴി. എന്നാല്‍ പണവും പ്രശസ്‌തിയും ആയപ്പോള്‍ രസ്‌നയും അമ്മയും നാസറിനെ ഉപേക്ഷിച്ച്‌ സ്വതന്ത്രരാകാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ ബലിയാടാണ്‌ നാസറെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. സാജിതയുടെ പരാതിയില്‍ വാദം കേട്ട മജിസ്‌ട്രേറ്റ്‌ കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേക്ക്‌ മാറ്റി.

മലയാളത്തിലെ പ്രമുഖ നടിമാരില്‍ പിതാവിനെതിരേ പരാതിയുമായി വന്നിട്ടുള്ളവരുടെ ഗണത്തില്‍ അവസാനയാളാണ്‌ രസ്‌ന. മുന്‍പ്‌ ജോമോള്‍ അടക്കമുള്ളവര്‍ മാതാപിതാക്കള്‍ക്കെതിരേ രംഗത്തുവന്നിരുന്നു. നടി മുക്‌തയാണ്‌ ഏറ്റവും ഒടുവിലായി അച്‌ഛനെതിരേ പരസ്യമായി രംഗത്തുവന്ന നടി. ഇവരുടെ ഗണത്തിലേക്കാണ്‌ ഇപ്പോള്‍ രസ്‌നയും ചേര്‍ന്നിരിക്കുന്നത്‌.

സൗദിയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്കും പാസ്‌പോര്‍ട്ട്‌

 സൗദി അറേബ്യയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്ക്‌ ഇനി ഒരു തടസ്സവുമില്ലാതെ വിമാനത്തില്‍ യാത്ര ചെയ്യാം. ഉടമയ്‌ക്കൊപ്പം വിമാനത്തില്‍ കയറാനെത്തിയാല്‍ സുരക്ഷാ വിഭാഗം തടഞ്ഞുവെക്കുമെന്ന ഭയം വേണ്ട.

സൗദി അറേബ്യയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്ക്‌ പ്രത്യേക പാസ്‌പോര്‍ട്ട്‌ അനുവദിക്കുന്നതു സംബന്ധിച്ച്‌ സൗദി അധികൃതരും അപൂര്‍വ ജന്തുജാലങ്ങളെയും സസ്യങ്ങളെയും വില്‍പന നടത്തുന്നത്‌ തടയുന്നത്‌ സംബന്ധിച്ച യു.എന്‍ സമിതിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.

ഇതിന്റെ അടിസ്‌ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള ഫാല്‍ക്കനുകള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ അനുവദിക്കും. മൂന്നു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി. ഫാല്‍ക്കന്‍ ഉടമയെ സംബന്ധിച്ച വിവരങ്ങളും പാസ്‌പോര്‍ട്ടിലുണ്ടാകും.

നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ഫാല്‍ക്കന്‍ പക്ഷികളുമായി വിദേശത്തേക്ക്‌, പ്രത്യേകിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല.

ഓരോ യാത്രക്കും ഇറക്കുമതി ലൈസന്‍സ്‌ നേടേണ്ട അവസ്‌ഥയാണ്‌. കായിക ആവശ്യങ്ങള്‍ക്കും മല്‍സരത്തിനുമായി ഫാല്‍ക്കനുകളെ കൊണ്ടുപോകുന്നവര്‍ക്ക്‌ ഇത്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

എന്നാല്‍, പാസ്‌പോര്‍ട്ട്‌ ലഭിക്കുന്നതോടെ ഇനി ഫാല്‍ക്കനും വിമാനത്തില്‍ കയറാം.

ലോകത്തെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച്‌ അറബ്‌ രാജ്യങ്ങളില്‍ ഏറെ പ്രിയപ്പെട്ട പക്ഷിയാണ്‌ ഫാല്‍ക്കന്‍. വന്‍ വില കൊടുത്ത്‌ ഇതിനെ വാങ്ങുന്നവരുണ്ട്‌. രണ്ടു കോടി രൂപയും അതില്‍ കൂടുതലും വിലയുള്ള ഫാല്‍ക്കനുകളുണ്ട്‌

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

ദി ലിറ്റില്‍ ഹള്‍ക്ക്‌

 അസാമാന്യ ശക്‌തിയുള്ള ഒരു കോമിക്ക്‌ കഥാപാത്രമാണ്‌ ഹള്‍ക്ക്‌. എന്നാല്‍, ഹള്‍ക്ക്‌ ഒരു ഭാവനാ സൃഷ്‌ടിമാത്രമാണ്‌. പക്ഷേ, ഹള്‍ക്കിനെ വെല്ലുന്നരീതിയില്‍ ശക്‌തിമാനായി അവതരിച്ചിരിക്കുകയാണ്‌ ആറു വയസുകാരനായ ജൂലിയാനോ സ്‌ട്രോ. സിക്‌സ്പായ്‌ക്ക് മസിലുകളുമായി ലോകത്തിന്റെ മുമ്പില്‍ നെഞ്ചുവിരിച്ചാണ്‌ ജൂലിയാനോയുടെ നടപ്പ്‌. ഏതൊരു അഭ്യാസിയേയും വെല്ലുന്ന ശാരീരിക മികവാണ്‌ ഈ കുഞ്ഞുപ്രായത്തിലേ ജൂലിയാനോ സ്വന്തമാക്കിയിരിക്കുന്നത്‌.

ഈ കരുത്തിന്റെ തെളിവായി രണ്ടു ലോകറിക്കാര്‍ഡുകളാണ്‌ കൊച്ചു ജൂലിയാനോയുടെ കൈയിലുള്ളത്‌. കാലുകള്‍ക്കിടയില്‍ ബോള്‍വച്ച്‌ തലകുത്തി പത്തു മീറ്റര്‍ ദൂരം ഏറ്റവും വേഗത്തില്‍ നടന്നുതീര്‍ക്കുക, കാലുകള്‍ തറയില്‍ തൊടാതെ കൈകള്‍മാത്രം തറയില്‍കുത്തിയുള്ള എയര്‍ പുഷ്‌ അപ്‌സ് ഏറ്റവും കൂടുതല്‍ നടത്തുക എന്നിവയാണ്‌ ജൂലിയാനോ സ്വന്തമാക്കിയ ഗിന്നസ്‌ റിക്കോര്‍ഡുകള്‍.

ബോഡിബിള്‍ഡിംഗിലും ജിംനാസ്‌റ്റിക്കിലുമാണ്‌ ഈ ആറു വയസുകാരന്‍ തന്റെ കഴിവ്‌ തെളിയിച്ചിരിക്കുന്നത്‌. റുമേനിയന്‍ സ്വദേശികളാണ്‌ ജൂലിയാനോയുടെ കുടുംബം. ലുലിയനാണ്‌ ജൂലിയാനോയുടെ പിതാവും പരിശീലകനും. ദിവസവും ശരാശരി രണ്ടു മണിക്കൂറാണ്‌ ജൂലിയാനോ ജിമ്മില്‍ പരിശീലിക്കുന്നത്‌. മകനെ കൊണ്ട്‌ നിര്‍ബന്ധിച്ച്‌ പരിശീലിപ്പിക്കാറില്ലെന്നും ജൂലിയാനോയ്‌ക്കു മടുക്കുമ്പോള്‍ കളിക്കാന്‍ പോകാറുണ്ടെന്നും പിതാവ്‌ പറയുന്നു.

എന്നാല്‍, ഈ ചെറുപ്രായത്തിലേ ജൂലിയാനോ പ്രകടിപ്പിക്കുന്ന മികവ്‌ ലോകത്തിനുതന്നെ അത്ഭുതമാണ്‌. പ്രഫഷണല്‍ ജിംനാസ്‌റ്റിക്ക്‌ താരങ്ങളോട്‌ കിടപിടിക്കുന്ന അഭ്യാസങ്ങളാണ്‌ ജൂലിയാനോ നടത്തുന്നത്‌. ജൂലിയാനോയ്‌ക്കൊപ്പം ജിമ്മില്‍ പരിശീലിക്കാന്‍ സഹോദരന്‍ ക്ലൗഡിയയുമുണ്ട്‌. നാലുവയസേ ആയുള്ളൂ എങ്കിലും സഹോദരനോട്‌ മത്സരിച്ചാണ്‌ ക്ലൗഡിയയുടെ പരിശീലനം.

ഇത്ര കഠിനമായി ചെറുപ്രായത്തിലേ പരിശീലിക്കുന്നത്‌ ജൂലിയാനോയുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ്‌ ചില ആരോഗ്യവിദഗ്‌ധരുടെ പക്ഷം. എന്നാല്‍, ലുലിയാന്‍ ഇതെല്ലാം തള്ളിക്കളയുന്നു. ചെടികള്‍ക്ക്‌ നല്ലതുപോലെ വളമിട്ട്‌ പരിചരിക്കുമ്പോഴാണ്‌ അവ കൂടുതല്‍ പുഷ്‌ടിപ്പെടുന്നതെന്നും ജൂലിയാനോയ്‌ക്കു ഇപ്പോള്‍ നല്‍കുന്ന പരിശീലനം ഇതുപോലെയാണെന്നുമാണ്‌ ലുലിയന്റെ വാദം.

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

വാവസുരേഷിന്‌ മുമ്പില്‍ രാജവെമ്പാലയും പത്തി താഴ്‌ത്തും

 കോന്നി: വാവസുരേഷിനെ കണ്ടാല്‍ ഏത്‌ രാജവെമ്പാലയും പത്തിതാഴ്‌ത്തും. കേരളത്തിലെ പ്രശസ്‌തനായ പാമ്പുപിടുത്തക്കാരന്‍ വാവസുരേഷിന്‌ പാമ്പുകളോടുള്ള പ്രണയം തന്റെ 12-ാമത്തെ വയസില്‍ തുടങ്ങിയതാണ്‌. ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വീടിന്‌ സമീപത്തെ വയലിലൂടെ നടന്നുപോകുമ്പോഴാണ്‌ മാളത്തിലൊളിക്കുന്ന മൂര്‍ഖന്‍ വാവയുടെ ദൃഷ്‌ടിയില്‍പ്പെടുന്നത്‌. പിന്നിട്‌ ഒട്ടും വൈകിയില്ല. സാഹസികമായി മൂര്‍ഖനെ പിടികൂടി. വീട്ടില്‍ കൊണ്ടുപോകണമെന്ന്‌ അതിയായ ആഗ്രഹം മനസിലുണ്ടായിരുന്നെങ്കിലും വീട്ടുകാരെ ഭയന്ന്‌ പിന്നീട്‌ മൂര്‍ഖനെ ഉപേക്ഷിച്ച വാവ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പാമ്പുപിടുത്തം തുടരുകയാണ്‌.

ഇതുവരെ 10,500 ഓളം പാമ്പുകളെയാണ്‌ വാവ പിടികൂടി വിട്ടയച്ചിട്ടുള്ളത്‌. കഴിഞ്ഞ ഡിസംബര്‍- ജനുവരി മാസങ്ങളില്‍ 450ലേറെ മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും 90 അണലികളെയും അടക്കം 650 ഓളം പാമ്പുകളെ വനപാലകരുടെ നിര്‍ദ്ദേശപ്രകാരം നെയ്യാര്‍ഡാം വനത്തില്‍ വിട്ടയച്ചു. എല്ലാ മാസവും ഇത്‌ തുടരുന്നുണ്ട്‌. എന്നാല്‍ 25 വര്‍ഷത്തിനിടെ എട്ട്‌ രാജവെമ്പാലകളെ മാത്രമാണ്‌ വാവയ്‌ക്ക് പിടികൂടാനായത്‌. ഇതില്‍ 5 എണ്ണവും പത്തനംതിട്ട ജില്ലയില്‍നിന്നുമാണ്‌. മൂഴിയാറില്‍നിന്ന്‌ രണ്ടും, കോന്നി പെരിഞ്ഞോട്ടയ്‌ക്കല്‍, കോന്നി താവളപ്പാറ, കോന്നി, കുമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്‌ അഞ്ച്‌ രാജവെമ്പാലകളെ പിടികൂടുന്നത്‌.

രാജവെമ്പാലകളില്‍ ഏറ്റവും വലിയ രാജവെമ്പാലയെ പിടികൂടുന്നത്‌ കുളത്തൂപ്പുഴ മടത്തറയില്‍നിന്നുമാണ്‌. പതനഞ്ചരയടി നീളമായിരുന്നു ഇതിന്‌. ഏറ്റവും പ്രായം കുറഞ്ഞ രാജവെമ്പാലയെ പിടിക്കുന്നത്‌ ഇന്നലെ കുമ്മണ്ണൂരില്‍നിന്നുമാണ്‌. മൂന്ന്‌ വയസ്‌ മാത്രമായിരുന്നു ഇതിന്‌ പ്രായം. ഇരുപത്തിയൊന്നാമത്തെ വയസിലാണ്‌ ആദ്യമായി പാമ്പുകടിയേല്‍ക്കുന്നത്‌് ഇതുള്‍പ്പെടെ നൂറിലധികം പാമ്പുകള്‍ വാവയെ കടിച്ചിട്ടുണ്ടെങ്കിലും അഞ്ചുതവണ മാത്രമാണ്‌ നില ഗുരുതരമായ ഘട്ടം ഉണ്ടായിട്ടുള്ളത്‌. നാലുതവണ മൂര്‍ഖന്റെയും, ഒരു തവണ അണലിയുടെയും കടിയാണ്‌. മൂന്നുതവണ വെന്റിലേറ്ററിലും, രണ്ട്‌ തവണ ഐ.സി.യുവിലും വാവയെ കിടത്തിയത്‌.

മറ്റ്‌ ജോലികള്‍ ഒന്നും ചെയ്യാന്‍ വാവയ്‌ക്ക് സമയം കിട്ടാറില്ല. ദിവസവും 15 ല്‍ കുറയാത്ത ഫോണ്‍ കോളുകളാണ്‌ പാമ്പുകളെ പിടിക്കാനായി വാവയ്‌ക്ക് എത്തുന്നത്‌. എല്ലായിടത്തും എത്തിച്ചേരാന്‍പോലും സമയം തികയാറില്ലെങ്കിലും പരമാവധി എത്താന്‍ ശ്രമിക്കാറുണ്ടെന്ന്‌ വാവ പറയുന്നു. തന്റെ വിയര്‍പ്പിന്റെ ഗന്ധം നാക്കുകൊണ്ട്‌ പാമ്പുകള്‍ തിരിച്ചറിയുന്നുണ്ടെന്ന്‌ വാവ അവകാശപ്പെടുന്നു.

25 വര്‍ഷത്തെ പാമ്പുപിടിത്ത ജീവിതത്തില്‍ മറക്കാനാവാത്ത സംഭവം മൂന്നുമാസം മുമ്പാണുണ്ടായത്‌. വനപാലകരോടൊപ്പം 100 പാമ്പുകളെ നെയ്യാര്‍ാമില്‍ വിട്ടയയ്‌ക്കാന്‍ പോയിരുന്നു. വനത്തില്‍ ഇവയെ ഉപേക്ഷിച്ചശേഷം തിരികെ തങ്ങള്‍ വന്ന ബോട്ടിന്‌ സമീപം എത്തിയപ്പോള്‍ വിട്ടയച്ച കൂട്ടത്തിലുള്ള ഒരു പാമ്പ്‌ ഇവരെ കാത്തുനില്‍ക്കുന്നു. പാമ്പിനെ തടവി യാത്രചോദിച്ച്‌ ബോട്ടില്‍ കയറിയപ്പോള്‍ പാമ്പ്‌ തനിയെ വനത്തിനുള്ളിലേക്ക്‌ കടന്നുപോയി. ഇത്‌ മറക്കാന്‍ കഴിയാത്ത സംഭവമാണെന്ന്‌ വാവ പറയുന്നു.തിരുവനന്തപുരം ശ്രീകാര്യം ചെറുവക്കല്‍ തേരുവിളയില്‍ ബാഹുലന്റെയും കൃഷ്‌ണമ്മയുടെയും മൂന്നാമത്തെ മകനായ വാവ സുരേഷ്‌ ശിഷ്‌ടജീവിതവും പാമ്പുകള്‍ക്കായി ഒഴിഞ്ഞുവച്ചിരിക്കുകയാണ്‌.

അമ്പോ! ഇവനൊരു വമ്പന്‍‍

 സ്‌റ്റ്യൂയി ഒരു സാധാരണ പൂച്ചയല്ല. ഇവന്‍ പൂച്ചകളില്‍ പുലിയാണ്‌. കാരണം ലോകത്തിലെ ഏറ്റവും നീളമേറിയ വളര്‍ത്തുപൂച്ചയാണ്‌ കക്ഷി. നാലടിയാണ്‌ ഇവന്റെ നീളം. കൃത്യമായി കണക്കാക്കിയാല്‍ 48.5 ഇഞ്ച്‌ നീളം. മൂക്കുമുതല്‍ വാലിന്റെ തുമ്പുവരെയുള്ള നീളമാണിത്‌.സാധാരണ പൂച്ചകള്‍ സ്‌റ്റ്യുയിനെ കണ്ടാല്‍ ആ പരിസരത്തെന്നല്ല ആ സംസ്‌ഥാനത്തുപോലും പ്രവേശിക്കില്ല. കാരണം ശരാശരി ഒരു പൂച്ചയുടെ നീളം 18 ഇഞ്ചാണ്‌. അപ്പോള്‍ സാദാ പൂച്ചകള്‍ ഓടിയൊളിക്കേണ്ടേ. റോബിന്‍ ഹെന്‍ഡ്രിക്‌സണും എറിക്‌ ബ്രാന്‍ഡ്‌സ്നെസുമാണ്‌ ഇവന്റെ ഉടമകള്‍. അഞ്ചു വയസാണ്‌ ഇവന്റെ പ്രായം.

മുതലയെ തിന്നും പിരാന!!

 മനുഷ്യരെ തിന്നുന്ന പിരാന മത്സ്യങ്ങളുടെ കഥകള്‍ നിരവധിയുണ്ട്‌. മുന്നില്‍വന്നുപെടുന്ന ജീവികളെ നിമിഷങ്ങള്‍ കൊണ്ട്‌ തിന്നുതീര്‍ക്കുന്ന ഇവയുടെ കഥകള്‍ ആഫ്രിക്കന്‍ വന്‍കരകളില്‍ അത്ര പുതുമയല്ല. എന്നാല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പര്യടനം നടത്തിയിരുന്ന ജെറെമി വേഡിന്‌ ഇവയുടെ കഥകള്‍ അത്ര പരിചിതമല്ലായിരുന്നു. അമ്പത്തിരണ്ടുകാരനായ ജെറെമി സാധാരണ പര്യടനംനടത്തുന്ന എല്ലാ സഞ്ചാരികളേയും പോലെ കോംഗോ നദിയില്‍ മീന്‍ പിടിക്കാന്‍ പോയി.

എന്നാല്‍, ജെറെമിയുടെ വലയില്‍ കുടുങ്ങിയത്‌ സാധാരണ മീനൊന്നുമല്ലായിരുന്നു. ഒരു കൂറ്റന്‍ പിരാന മത്സ്യമായിരുന്നു. അഞ്ചടി നീളവും അമ്പതു കിലോയോളം തൂക്കവുമുള്ള ഒരു വമ്പന്‍ പിരാന. അസാധാരണമായേ ഇത്തരം വലിയ പിരാനകളെ പിടികൂടാറുള്ളൂ. പിരാനയെ പിടിച്ചതും ജെറെമിനൊരു മോഹം അവനെ കൈയിലേന്തി ഫോട്ടോ എടുക്കണം. മുതലയെ തിന്നുന്ന പിരാനയാണ്‌ താന്‍ കൈയില്‍ പിടിച്ചിരിക്കുന്നതെന്ന ഭാവമൊന്നു ജെറെമിക്കില്ലായിരുന്നു. നാട്ടില്‍ ചെന്നാല്‍ തന്റെ വീരകൃത്യത്തെക്കുറിച്ച്‌ കാണിക്കാന്‍ തെളിവായല്ലോ എന്നേ ജെറെമി കരുതിയുള്ളൂ.

എന്നാല്‍, താന്‍ പിടികൂടിയ പിരാനയെക്കുറിച്ച്‌ അറിഞ്ഞപ്പോഴാണ്‌ ജെറെമിക്ക്‌ പേടിതേന്നിയത്‌. കൊലയാളി സ്രാവുകളെപ്പോലെയുള്ള മൂര്‍ച്ചയേറിയ 32 പല്ലുകളാണ്‌ ഈ വമ്പനുണ്ടായിരുന്നത്‌. ഇവന്റെ പല്ലെങ്ങാനും ശരീരത്തില്‍ കൊണ്ടിരുന്നെങ്കില്‍ ഹോ! ജെറെമിക്ക്‌ അത്‌ ആലോചിക്കാനേ വയ്യ. മനുഷ്യരെയും മുതലയെയും ജീവനോടെ തിന്നുന്ന പിരാനയെ പിടികൂടിയതിനാല്‍ ജെറെമി ഇപ്പോള്‍ സുഹൃത്തുക്കളുടെ മുമ്പില്‍ ഹീറോ ആയിരിക്കുകയാണ്‌

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഒരു തമാശ ആണ്

ഷക്കീലയുടെ വിവാഹം മുടക്കിയതാര്‌?

 ഷക്കീലയെ ഭൂതകാലം വേട്ടയാടുകയാണോ? മലയാള സിനിമാ പ്രേക്ഷകരെ കുളിക്കടവിലേക്കും മറ്റും കൈപിടിച്ചു കൊണ്ടുപോയ ഷക്കീല 'ഇക്കിളിപ്പടങ്ങളുടെ' കാലം കഴിഞ്ഞതോടെ മാനസാന്തരം വന്ന്‌ മര്യാദക്കാരിയാവുകയായിരുന്നു. ഇതോടെ കളം മാറ്റി ചവിട്ടിയ ഷക്കീല ഇപ്പോള്‍ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന 'കോമഡി' താരമാണ്‌. തമിഴില്‍ പുതിയ പ്രതിഛായയുമായി നിലയുറപ്പിക്കുന്നതിനിടെയാണ്‌ താന്‍ വിവാഹിതയാവുകയാണെന്ന്‌ ഷക്കീല പ്രഖ്യാപിച്ചത്‌.

വരന്‍ നടന്‍ വിജയകാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ നേതാവ്‌ സതീഷാണെന്നും ഷക്കീല പ്രസ്‌താവിച്ചിരുന്നു. 2011 ജൂണ്‍ മാസത്തില്‍ വിജയകാന്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിവാഹം നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ വിവാഹമാണ്‌ ഇപ്പോള്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്‌. വിജയകാന്ത്‌ ഫാനായ സതീഷ്‌ ചെന്നൈയില്‍ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്‌ നടത്തുകയായിരുന്നു. തുടക്കത്തില്‍ വിജയകാന്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്‌. വിജയകാന്ത്‌ രാഷ്‌ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ സ്വാഭാവികമായും സതീഷും രാഷ്‌ട്രീയ നേതാവാകുകയായിരുന്നു. ഒപ്പം ബിസിനസും തഴച്ചുവളര്‍ന്നു. ചെന്നൈ വില്ലിവാക്കത്തെ ഡിഎംഡികെ യൂണിറ്റിന്‍റെ തലൈവനാണ്‌ ഇപ്പോള്‍ സതീഷ്‌. എന്നാല്‍ എന്താണ്‌ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാനുള്ള കാരണമെന്ന്‌ സതീഷും വെളിപ്പെടുത്തിയിട്ടില്ല.

ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ ഷക്കീലയും തയാറാകുന്നില്ല. തന്റെ ദുഃഖം തന്റേതു മാത്രമാകട്ടെ എന്ന നിലപാടിലാണ്‌ ഷക്കീല. സതീഷാണ്‌ പിന്മാറിയതെന്നും ഇതിനു കാരണം സതീഷിനോടു തന്നെ ചോദിക്കണമെന്നുമാണ്‌ ഷക്കീല പറയുന്നത്‌. എന്തായാലും ഷക്കീലയുടെ നഷ്‌ടം അവരുടെ ആരാധകര്‍ക്ക്‌ നേട്ടമാണെന്ന്‌ വിശ്വസിക്കാം. തല്‍ക്കാലം വിവാഹമില്ലെന്ന്‌ ഉറപ്പായതോടെ ഷക്കീലയെ തുടര്‍ന്നും സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇനി 'പഴയ തട്ടക'ത്തിലേക്ക്‌ ഷക്കീല മടങ്ങിവരുമോ എന്നാണ്‌ ആരാധക ലോകം ഉറ്റുനോക്കുന്നത്‌.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

വമ്പന്‍ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍‍‍



 സെഡ്രണ്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കത്തിന്റെ നിര്‍മ്മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വ്വത നിരയുടെ ഇരുവശവുമുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് റെയില്‍വേ തുരങ്കത്തിന് 57 കിലോമീറ്റര്‍ (35.4 മൈല്‍) ൈദര്‍ഘ്യമുണ്ട്. യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിലുപരി, പരിസ്ഥിതിക്കു കോട്ടംതട്ടാതെ ചരക്കു കടത്തലിനുള്ള പാതയായാണ് ഗോഥാര്‍ഡിനെ കണ്ടിരിക്കുന്നത്. ഒമ്പതര മീറ്റര്‍ വീതിയുള്ള ഈ പാതയിലുടെ 2017 ഓടെ ്രെടയിന്‍ സര്‍വ്വീസ് ആരംഭിക്കനാവും. ഇറ്റലിയിലെ മിലാനില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചിലേക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ മവഗതയില്‍ തെടയിന്‍ കുതിച്ചുപായും. പ്രതിദിനം 300 സര്‍വ്വീസുകള്‍ നടത്താമെന്നാണ് കരുതുന്നത്.



ജപ്പാനിലെ സെയ്ക്കാം റെയില്‍ തുരങ്കത്തെ പിന്നിലാക്കിയാണ് (53.8 കിലോമീറ്റര്‍) ദൈര്‍ഘ്യം ഗോഥാര്‍ഡ് ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെയും ഫ്രാന്‍ിനെയും കടല്‍ വഴി ബന്ധിപ്പിക്കുന്ന ചാനല്‍ തുരങ്കത്തില്‍ 50 കിലോമീറ്റാണ് ദൈര്‍ഘ്യം. ഗോഥാര്‍ഡിന് സമീപമുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ മെറ്റാരു തുരങ്കത്തിന് 37 കിലോമീറ്ററാണ് ദൈര്‍ഘ്യം.



ഗോഥാര്‍ഡ് യാഥാര്‍ത്ഥമായതോടെ യാത്രസമയം വളരെയധികം ലാഭിക്കാനായില്ല, എന്നിതിലുപരി ആല്‍പ്‌സ് പര്‍വ്വത നിരയെ കീറിമുറിച്ച തലങ്ങും വിലഞ്ഞും ആടുന്ന ചരക്കു വണ്ടികള്‍ വരുത്തിവയ്ക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് മോചനം നേടുമെന്നാണ് കരുതുന്നത്. ആല്‍പ്‌സ് പര്‍വ്വത നിരയുടെ മുകള്‍ഭാഗത്തുനിന്നും 2,000 മീറ്റര്‍ താഴേക്കൂടിയാണ് പുതിയ തുരങ്കം കടന്നുപോകുന്നത്. പതിനഞ്ചു വര്‍ഷം െകാണ്ടായിരുന്നു പാതയുടെ നിര്‍മ്മാണം. അല്‍പ്‌സിന്റെ ഇരുവശങ്ങളില്‍ നിന്നും ആരംഭിച്ച നിര്‍മ്മാണം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെഡ്രണില്‍ പരസ്പരം കണ്ടുമുട്ടിയത്. ചടങ്ങ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. 2500 ജോലിക്കാര്‍ പങ്കെടുത്ത ഈ നിര്‍മ്മാണത്തിന് 980 കോടി സ്വിസ് ഫ്രാങ്ക് (45,000 കോടി രൂപ) ആണ് ചെലവായത്.
   

ജനനത്തീയതിയില്‍ അത്ഭുതവുമായി ഈ അപൂര്‍വ സഹോദരങ്ങള്‍

 ജനനത്തീയതിലെ അപൂര്‍വമായ ഒരുമയില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍! ശാസ്‌ത്ര ലോകത്തെപ്പോലും അത്ഭുതപ്പെടുത്തി അമേരിക്കന്‍ ദമ്പതികള്‍ക്കാണ്‌ ദൈവം ഈ അത്ഭുതം കാത്തുവച്ചിരുന്നത്‌. മൂന്നു മക്കളുടെയും ജനനത്തീയതി അറിഞ്ഞാല്‍ ഈ അത്ഭുതം നിങ്ങള്‍ക്കുമുണ്ടാകുമെന്നുറപ്പ്‌. മൂത്ത മകന്റെ ജനനത്തീയതി 08/08/08. അതിലെന്താണിത്ര അത്ഭുതം എന്നാകും ചിലപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്‌. എന്നാല്‍ കേട്ടോളൂ.. രണ്ടാമന്റെ ജനനത്തീയതി എത്രയെന്നോ 09/09/09.

യാദൃശ്‌ചികം എന്നാകും ഇപ്പോള്‍ നിങ്ങളുടെ കമന്റ്‌... വരെട്ട തീര്‍ന്നില്ല. ഇവര്‍ കഴിഞ്ഞ ദിവസം ഒരു കുട്ടി കൂടി ജനിച്ചു. തീയതി എത്രയെന്നോ 10/10/10!!! ശസ്‌ത്രക്രിയയോ മറ്റു കൃത്രിമ മാര്‍ഗങ്ങളിലൂടെയോ അല്ല ഈ ജനനം എന്നു തിരിച്ചറിയുക. തികച്ചും സ്വാഭാവികമായി. അതും പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ദിസങ്ങള്‍ക്കു മുന്നില്‍. ബാര്‍ബി സോപറിന്റെയും ഭര്‍ത്താവ്‌ ചാഡ്‌ സോപെറിന്റെയും ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലുണ്ടായെന്നു തെളിയിക്കാന്‍ ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്‌. കോള്‍, കാമറൂണ്‍, സിയറ സഹോദരങ്ങളാണ്‌ ജനനത്തീയതി കൊണ്ട്‌ ലോകത്തിന്റെ അത്ഭുതമാകുന്നത്‌. കോളിന്റെ ഭാഗ്യ നമ്പര്‍ എട്ടും കാമറൂണിന്റെ ഒമ്പതും സിയാറയുടെ പത്തുമാണെന്നും മുപ്പത്താറുകാരിയായ അമ്മ ബാര്‍ബറ സോപെര്‍ പറയുന്നു.

മുന്‍കൂട്ടി യാതൊരു ആലോചനയും നടത്തിയല്ല കുട്ടികള്‍ ഇത്തരത്തില്‍ ജനിച്ചതെന്ന്‌ അറിയുമ്പോഴാണു പ്രകൃതിയുടെ വികൃതി നമ്മളില്‍ കൗതുകമുയര്‍ത്തുന്നത്‌. സിയാറ നിശ്‌ചിത സമയത്തിന്‌ ഒരു മാസം മുമ്പും കാമറൂണ്‍ രണ്ടാഴ്‌ച മുമ്പുമാണു ജനിച്ചത്‌. അമേരിക്കയിലെ മിഷിഗണില്‍നിന്നുള്ളവരാണ്‌ ദമ്പതികള്‍. നൂറ്റാണ്ടിന്റെ ആദ്യ 12 വര്‍ഷങ്ങളി മാത്രമേ ഇത്തരത്തി അപൂര്‍വ ജനസമയക്രമം സംഭവിക്കുകയുള്ളുവെന്നു ജ്യോതിഷികള്‍ പറയുന്നു. അപ്പോള്‍ സോപര്‍ ദമ്പതികള്‍ക്ക്‌ ഇനിയൊരു അത്ഭുത ശിശുവിനു കൂടി സ്‌കോപ്‌ ഉണ്ട്‌ എന്നു തോന്നിയാല്‍ ആരെയാകും കുറ്റം പറയാനാവുക. എന്നാല്‍ അങ്ങനെ ഒന്നു സംഭവിക്കില്ലെന്ന്‌ സോപെര്‍ ദമ്പതികള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു. ചിലപ്പോള്‍ അതു യാഥാര്‍ത്ഥ്യവുമായേക്കും. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍!

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ട്യൂഷന്‍' നല്‍കിയ ടീച്ചര്‍

ടീച്ചര്‍ എന്നു പറയുമ്പോള്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ത്തു നല്‍കണമെന്നാകും ചിലപ്പോള്‍ ഹിന പട്ടേല്‍ കരുതിയിരുന്നത്‌. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക്‌ വീട്ടില്‍ 'ട്യൂഷന്‍' നല്‍കിയ ടീച്ചര്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്‌. 15 വയസുള്ള രണ്ടു വിദ്യാര്‍ഥികളുമായി പൂര്‍ണമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‌ ഇന്ത്യന്‍ ടീച്ചര്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട്‌ പ്രഖ്യാപിക്കും. 930 ആണ്‍കുട്ടികള്‍ പഠിക്കുന്ന ബ്രിക്‌ഡെയില്‍ ഹൈസ്‌കൂളിലാണ്‌ സംഭവം നടന്നത്‌. 11-നും 16-നും ഇടയില്‍ പ്രായമുള്ളവരാണ്‌ ഇവിടുത്തെ വിദ്യാര്‍ഥികള്‍.

മെഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ടിലാണ്‌ സ്‌കൂള്‍ സ്‌ഥിതി ചെയ്യുന്നത്‌. അവിടെ കവര്‍ സൂപ്പര്‍വൈസറായാണ്‌ 37 വയസുള്ള ഹിന പട്ടേല്‍ ജോലിക്ക്‌ ചേര്‍ന്നത്‌. ഹൈടൗണിനു സമീപമുള്ള വീട്ടിലേക്ക്‌ വിദ്യാര്‍ഥികളെ ക്ഷണിച്ചു വരുത്തി അവരുമായി ടീച്ചര്‍ ശാരീരികമായി ബന്ധപ്പെട്ടതായാണ്‌ ആരോപണമുയര്‍ന്നത്‌. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നു തെളിയുകയും ടീച്ചറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ഫെബ്രുവരി ഒന്നിനും മാര്‍ച്ച്‌ 18-നും ഇടയില്‍ നിരവധി തവണ ഹിന വിദ്യാര്‍ഥികളുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌.

സംഭവം അറിഞ്ഞു ഞെട്ടിപ്പോയതായാണ്‌ സ്‌കൂളിലെ ഹെഡ്‌ടീച്ചര്‍ ഗാരി ലവര്‍ബ്രിഡ്‌ജ് പ്രതികരിച്ചത്‌. മുന്‍പ്‌ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍നിന്ന്‌ മികച്ച ടീച്ചറെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തിയതിനാലാണ്‌ അവര്‍ക്കു ജോലി നല്‍കിയതെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. അധ്യാപനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്തതിനും വിശ്വാസ വഞ്ചന കാട്ടിയതുമാണ്‌ ഹിനയ്‌ക്കെതിരേ ചാര്‍ത്തിയിരിക്കുന്ന കുറ്റം. ലിവര്‍പൂള്‍ ക്രൗണ്‍ കോര്‍ട്ടിലാകും കേസ്‌ നടക്കുക. ബന്ധപ്പെട്ട ആണ്‍കുട്ടികളെയോ സ്‌കൂളിലെ മറ്റു കുട്ടികളെയോ കാണരുതെന്ന ഉപാധിയില്‍ ടീച്ചര്‍ക്ക്‌ ഇപ്പോള്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്‌.  

മുകേഷ്‌ അംബാനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

 രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ്‌ അംബാനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 27 നിലകളുള്ള വീട്‌, ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണ്‌. ദീപാവലിയോട്‌ അനുബന്ധിച്ചാകും ഗൃഹപ്രവേശം. അറ്റലാന്റിക്‌ സമുദ്രത്തിലെ ദ്വീപായ അന്റിലിയയുടെ പേരാണ്‌ വീടിന്‌ നല്‍കിയിരിക്കുന്നത്‌. വ്യാവസായിക ലോകത്ത്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ഉടമ മുകേഷ്‌ അംബാനി, മറ്റൊരു അത്ഭുതംകൂടി യാഥാര്‍ത്ഥ്യമാക്കി. ലോകത്തിലെ ഏറ്റവും വിലകൂടിയ വീടിന്റെ ഉടമ. തെക്കന്‍ മുംബൈയിലാണ്‌ മുകേഷ്‌ അംബാനിയുടെ വീട്‌ പൂര്‍ത്തിയായത്‌.27 നിലകളുള്ള വീടിന്‌ 570 അടി ഉയരമുണ്ട്‌. ആദ്യത്തെ ആറ്‌ നിലകളും പാര്‍ക്കിംഗിന്‌ വേണ്ടി മാറ്റിവെച്ചിരിക്കുന്നു.

ഇവിടെ 160 കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാം. ഏറ്റവും മുകളില്‍ ഹെലിപ്പാട്‌, ഒരേസമയം മൂന്നു ഹെലികോപ്‌ടറുകള്‍ ഇവിടെ നിര്‍ത്തിയിടാം. വീടിന്റെ ലോബിയില്‍ പ്രവേശിച്ചാല്‍ ആരും ഞെട്ടിപ്പോകും. ക്രിസ്‌റ്റലുകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. നിരവധി എല്‍സിഡി മോണിറ്ററുകള്‍. മുകളിലേക്ക്‌ പ്രവേശിക്കാന്‍ ഒമ്പത്‌ എലിവേറ്റുകള്‍ ഇവിടെയുണ്ട്‌. ഓരോ മുറികള്‍ക്കും ഓരോ ഡിസൈനുകള്‍. നിര്‍മ്മാണ വസ്‌തുക്കളും വ്യത്യസ്‌തം. മിനി സിനിമാ തിയറ്റര്‍, നീന്തല്‍ക്കുളം, ഹെല്‍ത്ത്‌ ക്ലബ്‌, സലൂണ്‍ തുടങ്ങി രാജകൊട്ടാരത്തെക്കാള്‍ വലിയ സൗകര്യങ്ങള്‍.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്‌ ഇന്റീരിയല്‍ ഡെക്കറേഷനുള്ള സാധനങ്ങള്‍ കൊണ്ടുവന്നത്‌. ഇരുപത്തിയേഴാം നിലയിലാണ്‌ മുകേഷ്‌ അംബാനിയും ഭാര്യയും മൂന്നു കുട്ടികളും താമസിക്കുക. നാല്‌ ലക്ഷം ചതുരശ്ര അടിയാണ്‌ വീടിന്റെ വിസ്‌തീര്‍ണ്ണം. ഇരുന്നൂറ്‌ കോടി അമേരിക്കന്‍ ഡോളര്‍ ഇതുവരെ ചെലവായി

ഫോണൊന്നിന്‌ വില 35 കോടി രൂപ!

 ഒരു മൊബൈല്‍ ഫോണിന്‌ പരമാവധി എത്ര രൂപയാകും മുടക്കാന്‍ കഴിയുക...ഒരു കോടീശ്വരനാണെങ്കില്‍ ചിലപ്പോള്‍ ഒരു ലക്ഷം രൂപ വരെയൊക്ക മനോവിഷമമില്ലാതെ മുടക്കിയേക്കും. എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ ഒരു കോടീശ്വരന്‍ മൊബൈല്‍ ഫോണിനായി മുടക്കിയതെത്രയെന്നോ? ഒന്നും രണ്ടും ലക്ഷമല്ല. 50 ലക്ഷം പൗണ്ടാണ്‌ (ഏകദേശം 35 കോടി രൂപ)! ഐഫോണ്‍ 4ന്റെ 32 ജിബി മോഡലിന്‌ ഇന്ത്യയില്‍ ഏകദേശം 50000 രൂപ മാത്രമാണ്‌ വിലയെന്നിരിക്കേയാണ്‌ ഈ കോടികളുടെ ഫോണ്‍ ഒരാള്‍ സ്വന്തമാക്കുന്നത്‌.


പിന്നെ എങ്ങനെയാണ്‌ ഈ ഫോണിന്‌ ഇത്ര വിലയാകുന്നത്‌? സംശയം ന്യായം.. ഐഫോണ്‍ എന്നതിന്‌ പകരം ഡയമണ്ട്‌ ഫോണ്‍ എന്ന പേരായിരിക്കുംം ഇതിന്‌ കൂടുതല്‍ ഇണങ്ങുക.നൂറ്‌ കാരറ്റ്‌ വരുന്ന 500 രത്നങ്ങളാണ്‌ ഈ ഐഫോണിനെ മോടി പിടിപ്പിയ്‌ക്കുന്നത്‌. ഫോണിന്റെ രണ്ട ഹോം ബട്ടണുകളിലെ രത്നത്തിന്‌ മാത്രം ഏകദേശം 28 കോടി രൂപയാണ്‌ വില. ഫോണിന്റെ നാലരികുകളും ആപ്പിള്‍ ലോഗോയും രത്നങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ പിന്‍ഭാഗം സ്വര്‍ണം പൂശിയിട്ടുമുണ്ട്‌. ബ്രിട്ടീഷ്‌ ഡിസൈനര്‍ സ്‌റ്റുവര്‍ട്ട്‌ ഹ്യൂസാണ്‌ ഈ രത്ന ഫോണ്‍ തയാറാക്കിയത്‌. ഇത്തരത്തില്‍ രണ്ട്‌ ഫോണ്‍ സ്‌റ്റുവര്‍ട്ട്‌ തയാറാക്കിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അപരന്‍

 
വാഷിംഗ്‌ടണ്‍: ബഹിരാകാശത്ത്‌ ഭൂമിയുടെ 'സ്വഭാവങ്ങളുള്ള' ഗ്രഹം കണ്ടെത്തിയതായി ശാസ്‌ത്രജ്‌ഞര്‍. കാര്‍നിജ്‌ ഇന്‍സ്‌റ്റിറ്റ്യൂഷനിലെ ആര്‍ പോള്‍ ബട്ട്‌ലര്‍ ആണ്‌ പുതിയ ഗ്രഹം കണ്ടെത്തിയത്‌ . പുതിയ ഗ്രഹത്തിലെ താപനിലയും അന്തരീക്ഷവും ഭൂമിക്കു സമാനമെന്നാണ്‌ ഒരു വിഭാഗം ശാസ്‌ത്രജ്‌ഞരുടെ മതം. ഗുരുത്വാകര്‍ഷണം ഭൂമിക്കു തുല്യമാണ്‌ . ജീവന്‌ അനുകൂലമായ സാഹചര്യമാണ്‌ ഗ്രഹത്തിലുള്ളതെന്ന്‌ പെന്‍ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ജിം കാസ്‌റ്റിംഗ്‌ പറഞ്ഞു. ബാക്‌ടീരിയകളുടെ സാന്നിധ്യവും പുതിയ 'ഭൂമി'യില്‍ ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നുണ്ട്‌ .

എന്നാല്‍ പുതിയ ഗ്രഹത്തോട്‌ വിയോജിപ്പുള്ളവരുമുണ്ട്‌ . ഭൂമിയുടെ മൂന്നിരട്ടി ഭാരമാണ്‌ പുതിയ ഗ്രഹത്തിനുളളത്‌ . അച്ചുതണ്ടിന്‌ ചുറ്റുമുള്ള കറക്കത്തിനും വേഗതകുറവാണ്‌ . അതിനാല്‍ ഗ്രഹത്തില്‍ രാത്രിയും പകലും ഉണ്ടാകില്ല.

120 ത്രില്യണ്‍ മൈലുകള്‍ അകലെയാണ്‌ പുതിയ ഗ്രഹം. ഗ്ലൈസ്‌ 581 എന്ന നക്ഷത്രമാണ്‌ പുതിയ ഗ്രഹത്തിന്റെ 'സൂര്യന്‍'. പ്രപഞ്ചത്തില്‍ 40 ബില്യന്‍ ഗ്രഹങ്ങളില്‍ ഭൂമിക്കു തുല്യമായ സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന്‌ ഗവേഷണത്തില്‍ പങ്കെടുത്ത കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്‌റ്റീവന്‍ വോട്ട്‌ പറഞ്ഞു.

'പത്തു'തരം; ഇവള്‍ നൂറ്റാണ്ടിന്റെ ശിശു//10/10/2010

 പത്തിന്റെ പെരുക്കത്തില്‍ വിവാഹം കഴിച്ചവരും ശുഭകാര്യങ്ങള്‍ ചെയ്‌തവരും എന്തിനേറെ സിസേറിയനിലൂടെ കുട്ടികയെ പുറത്തെടുത്തവര്‍ വരെ കണ്ടേക്കും. എന്നാല്‍ പത്തിന്റെ ഈ അപൂര്‍വ ഒത്തുചേരില്‍ ഭൂമിയിലേക്ക്‌ ദൈവഹിതത്തോടെ എത്തിയത്‌ ആരാകും? അതു നിയാമ ബോണ്ട്‌ എന്ന കൊച്ചു മാലാഖ തന്നെയാകും. 2010-ാം വര്‍ഷത്തെ 10 മാസത്തിലെ പത്താം തീയതിയില്‍ പത്തുമണിയും പത്തു മിനിറ്റും പത്തു സെക്കന്‍ഡും കഴിഞ്ഞപ്പോള്‍ അമ്മയുടെ ഉദരത്തില്‍നിന്നു ഭൂമിയിലേക്ക്‌ എത്തിയവള്‍.

പറഞ്ഞിരുന്ന ഡേറ്റിനും എട്ടാഴ്‌ചയ്‌ക്കു മുന്‍പാണ്‌ നിയാമയുടെ വരവ്‌. കുട്ടിയുടെ ജനന സമയം ആശുപത്രിയിലെ ഡിജിറ്റല്‍ ക്ലോക്കില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്‌തു. വെസ്‌റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഗുഡ്‌ ഹോപ്‌ ഹോസ്‌പിറ്റലിലായിരുന്നു നിയാമയുടെ ജനനം. നിയാമയും അമ്മ കീലി ഹിയാര്‍നിയും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. മകളുടെ ജനനസമയം അറിഞ്ഞ്‌ ആദ്യം ആശ്‌ചര്യപ്പെട്ട അമ്മ പിന്നീട്‌ ആഹ്‌ളാദത്താല്‍ വീര്‍പ്പുമുട്ടിയതായി അധികൃതര്‍ പറയുന്നു.

പബ്‌ വെയിട്രസായി ജോലി നോക്കുകയാണ്‌ ഹിയാര്‍നി. 22 വയസുകാരനായ ഡീന്‍ ബോണ്ടാണ്‌ ഈ സമയക്കുരുന്നിന്റെ അമ്മ. മകള്‍ പിറക്കുമ്പോള്‍ ആശുപത്രിയില്‍ ഇല്ലാതിരുന്ന അച്‌ഛന്‍ വിവരം അറിഞ്ഞ്‌ എത്തുമ്പോഴത്തേക്ക്‌ എല്ലാം കഴിഞ്ഞിരുന്നു. കോളജില്‍ മേസ്‌തിരിയാകാന്‍ പഠിക്കുകയാണ്‌ ബോണ്ട്‌. മാസം തികയാതെയാണ്‌ കുഞ്ഞ്‌ പിറന്നതിനാല്‍ നവംബറോടു കൂടിമാത്രമേ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുകയുള്ളൂ. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ്‌ ഇത്തരമൊരു അപൂര്‍വ വേള പിറക്കുകയുള്ളൂ എന്നതിനാല്‍ കുഞ്ഞിനെ നൂറ്റാണ്ടിന്റെ ശിശു എന്നു വിളിച്ചാലും അത്ഭുതമില്ല.

കൊച്ചു മനുഷ്യന്‍ ഇനി നേപ്പാളിന്‌ സ്വന്തം

 ഒക്‌ടോബര്‍ 14 ഖജേന്ദ്ര താപ്പാ മഗര്‍ കാത്തിരുന്ന ദിവസമാണ്‌. ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ താനണെന്ന്‌ ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ അംഗീകരിക്കുന്ന ദിവസം. വ്യാഴാഴ്‌ച 18 വയസ്സ്‌ തികഞ്ഞ ഖജേന്ദ്ര തന്നെയാണ്‌ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന്‌ ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ അംഗീകരിച്ചു. രണ്ടടി 1.8 ഇഞ്ചാണ്‌ നേപ്പാളി സ്വദേശിയായ ഖജേന്ദ്രയുടെ ഉയരം. അഞ്ചരക്കിലോയാണ്‌ തൂക്കം. കൊളംബിയയില്‍ നിന്നുള്ള 24 കാരനായ എഡ്‌വേര്‍ഡ്‌ നിനോ ഹെര്‍ണാണ്ടസിന്റെ റെക്കോര്‍ഡാണ്‌ ഖജേന്ദ്ര തകര്‍ത്തത്‌. മധ്യ നേപ്പാളിലെ ഹിമാലത്തിനു സമീപം പൊഖാറയിലാണ്‌ കുഞ്ഞു ഖജേന്ദ്രയുടെ താമസം.

നേപ്പാളിലെ ഒരു പഴക്കച്ചവടക്കാരന്റെ മകനാണ്‌ ഖജേന്ദ്ര. രണ്ടടിയെ ഉയരമുള്ളങ്കിലും ആഗ്രഹങ്ങള്‍ക്ക്‌ ഹിമാലയത്തോളം ഉയരമുണ്ട്‌. ഏതൊരു പുരുഷനെയും പോലെ കല്യാണം കഴിക്കണമെന്നും കുടുംബവുമായി കഴിയണമെന്നും ഖജേന്ദ്രയ്‌ക്കും മോഹമുണ്ട്‌. കൂടാതെ ഭാര്യയുടെ ഹാന്‍ഡ്‌ ബാഗില്‍ കയറി ലോകം കറങ്ങണമെന്നും ഖജേന്ദ്രയ്‌ക്കു ആഗ്രഹമുണ്ട്‌.

നേപ്പാള്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി അലങ്കരിക്കുന്ന ഖജേന്ദ്ര ടൂറിസം പ്രചാരത്തിനായി അടുത്തിടെ ന്യുയോര്‍ക്കിലും ലണ്ടനിലും പര്യടനം നടത്തിയിരുന്നു.

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

എആര്‍ റഹ്മാന് വാനമ്പാടിയുടെ പിന്തുണ

[^] ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് മെച്ചമല്ലെന്ന നേരിടുന്ന എആര്‍ റഹ്മാന് ഇന്ത്യ യുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറുടെ പിന്തുണ. അവിശ്വസനീയമായ കഴിവുകളുള്ള കലാകാരനാണ് റഹ്മാനെന്നും ഈയൊരു കാരണത്തിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിയ്ക്കരുതെന്നും ലത പറഞ്ഞു.

ഇപ്പോള്‍ റഹ്മാനെതിരെ എവിടെയും വിമര്‍ശനങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ അദ്ദേഹത്തിന്റെ ഗാനങ്ങളും ഹിറ്റാകുമെന്ന് ്പ്രതീക്ഷിയ്ക്കരുത്. അത് തീര്‍ത്തും ശരിയല്ല.

എല്ലാ മത്സരങ്ങളിലും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കുന്നതു പോലെയാണതെന്നും ലത മങ്കേഷ്‌ക്കര്‍ പറഞ്ഞു.

റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഓ യാരോ യേ ഇന്ത്യ എ്‌ന ഗാനം അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നും ധൃതിപ്പെട്ട് ചെയ്തതെന്ന് തോന്നിക്കുകയും ചെയ്യുമെന്നായിരുന്നു വിമര്‍ശനം. ഗാനം കമ്പോസ് ചെയ്യുന്നതിന് വേണ്ടി അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് അധികമായിപ്പോയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു

മമ്മൂട്ടി ചിത്രത്തില്‍ എആര്‍ റഹ്മാന്‍


മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനില്‍ പ്രേക്ഷകര്‍ക്കൊരു വലിയൊരു സര്‍പ്രൈസ്.

ടൈറ്റിലിനൊപ്പം സിനിമയിലും മദ്രാസ് മൊസാര്‍ട്ട് എആര്‍ റഹ്മാന്റെ സാന്നിധ്യമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്റെ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ഉണ്ടാവുമെന്നാല്ലാതെ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. മോഹാല്‍ലാല്‍ ചിത്രമായ യോദ്ധയ്ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് വേണ്ടിയും റഹ്മാന്‍ ഇതുവരെ സംഗീതം പകര്‍ന്നിട്ടില്ല.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഇന്‍വെന്‍സ്റ്റിഗേറ്റീവ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രമുഖ ഗായകനൊപ്പം ട്രാക്ക് പാടാന്‍ മുംബൈയിലെത്തിയ യുവാവിന്റെ ദുരൂഹ മരണവും അതിന്റെ അന്വേഷണവുമാണ് സിനിമയുടെ തീം.

സംഗീതത്തിനും ആക്ഷനും ഒരു പോലെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുംജയരാജിന്റേത് തന്നെയാണ്. ശ്രീനിവാസന്‍ സംഗീതം കൈകാര്യം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനിന്റെ ക്യാമറമാന്‍ അജയ് വിന്‍സന്റാണ്.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

free counters

സുരാജിന്‌ യൂട്യൂബ്‌ പാര‍

സിനിമാ ലോകത്തുനിന്ന്‌ വീണ്ടുമൊരു യൂട്യൂബ്‌ ദൃശ്യം. ഇക്കുറി ഹാസ്യ താരം സുരാജ്‌ വെഞ്ഞാറമ്മൂടാണ്‌ നായകന്‍. കാറിനുള്ളില്‍വച്ച്‌ സുരാജിനോടു സാമ്യമുള്ള ആള്‍ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യമാണ്‌ 'കോമഡി ആക്‌ടര്‍ സുരാജ്‌ വെഞ്ഞാറമ്മൂട്‌ സ്‌കാന്‍ഡല്‍' എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്‌. ഒമ്പത്‌ സെക്കന്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ സ്‌ത്രീ ആരാണെന്ന്‌ വ്യക്‌തമല്ല. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ്‌ കരുതപ്പെടുന്നത്‌. കഴിഞ്ഞയാഴ്‌ച ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തതാണ്‌ വീഡിയോ. ഇതിനോടകം പതിനായിരത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വ്യക്‌തത കുറവായ വീഡിയോ വ്യാജമാണെന്നാണ്‌ സുരാജിനോട്‌ അടുപ്പമുള്ള ചിലര്‍ പറയുന്നത്‌.

എന്നാല്‍ ഒരു സാമ്പിള്‍ പോലെയാണ്‌ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. സുരാജില്‍നിന്ന്‌ പണം തട്ടാനുള്ള രീതിയിലാണ്‌ വീഡിയോ എഡിറ്റ്‌ ചെയ്‌തിട്ടുള്ളത്‌. ബാക്കി സീനുകള്‍ കൈവശമുണ്ടെന്നു കാട്ടി ഭീഷണിപ്പെടുത്തുകയോ മറ്റോ ആകാം ഇതിന്റെ ലക്ഷ്യമെന്നു കരുതുന്നു. ഏതായാലും സുരാജ്‌ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇതിനു മുന്‍പ്‌ നിരവധി മലയാള താരങ്ങളുടെ ചിത്രങ്ങള്‍ യൂ ട്യൂബിലൂടെയും ഇ മെയിലുകളിലൂടെയും പ്രചരിച്ചിരുന്നു. നടി മങ്ക മഹേഷിനോടു സാമ്യമുള്ള നടിയുടെ അശ്ലീല രംഗങ്ങള്‍ മുന്‍പ്‌ യൂട്യുബില്‍ ഏറെ പ്രചരിച്ചിരുന്നു. പരിചയക്കാരനായ ഒരു പഴയ സംവിധായകന്‍ തന്നെ ചതിച്ചു വ്യാജമായി നിര്‍മിച്ചതാണ്‌ വീഡിയോ എന്ന്‌ മങ്ക പിന്നീട്‌ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ശ്രീലക്ഷ്‌മി എന്ന നടിയും മലയാളത്തിലെ പ്രമുഖ സംവിധായക ജോഡികളിലൊരാളും ചുംബിക്കുന്ന ചിത്രത്തിനും ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇത്‌ പിന്നീട്‌ താനേ കെട്ടടങ്ങി. എന്തായാലും ഇനിയുള്ള കുറച്ചുദിവസത്തേക്ക്‌ സുരാജിന്റെ യൂട്യൂബ്‌ ദൃശ്യങ്ങളാകും ഇന്റര്‍നെറ്റിലെ സംസാരവിഷയം.

പറക്കുംതളികകള്‍ ചൈനയിലേക്ക്‌

ചൈന പറക്കുംതളിക ഭീഷണിയില്‍!. കഴിഞ്ഞ ജൂണിന്‌ ശേഷം എട്ടു പറക്കുംതളികകളാണത്രേ ചൈനയിലെത്തിയത്‌ . കഴിഞ്ഞ മാസം 22 ന്‌ ബൗതോവ്‌ വിമാനത്താവളത്തിലാണ്‌ അവസാനമായി പറക്കുംതളികകളെ കണ്ടെത്തിയത്‌ . ഇതോടെ ഒരു മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജു എന്നൊരാള്‍ പറക്കുംതളികകളെ കാമറയില്‍ പകര്‍ത്തിയതായി ഷാന്‍ക്‌സി ന്യൂസ്‌ നെറ്റ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

ആദ്യം നക്ഷത്രമെന്നാണ്‌ ഇയാള്‍ കരുതിയത്‌ . പിന്നീട്‌ അന്തരീക്ഷത്തില്‍ ഇവ പൊങ്ങിക്കിടക്കുന്നതായി മനസിലാക്കിയത്രേ. എന്നാല്‍ പറക്കുംതളികള്‍ സംബന്ധിച്ച്‌ സ്‌ഥിരീകരണം നല്‍കാന്‍ ചൈന വിസമ്മതിച്ചു.

ചൈനീസ്‌ സൈന്യത്തിന്റെ വിമാനങ്ങളെ പറക്കും തളികകളായി തെറ്റിധരിച്ചതാകാമെന്ന വാദവുമുണ്ട്‌

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഉല്ലാസയാത്രയ്‌ക്ക് ബഹിരാകാശ ഹോട്ടലും

ധനികര്‍ക്ക്‌ ഉല്ലാസയാത്രയ്‌ക്ക് ഏതറ്റം വരെ പോകാന്‍ കഴിയും? ബഹിരാകാശത്തോളം എന്നു തന്നെയാകും ഉത്തരം. കീശയില്‍ കാശുള്ള കോടീശ്വരന്‍മാരെ ബഹിരാകാശത്തേക്ക്‌ കൊണ്ടുപോകാന്‍ നാസയും മറ്റും മത്സരിക്കുകയാണ്‌. ഇങ്ങനെ ബഹിരാകാശത്ത്‌ എത്തുന്ന ടൂറിസ്‌റ്റുകള്‍ക്ക്‌ എവിടെല്ലാം താമസിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനൊരു താമസ സൗകര്യം അവിടെയില്ല. അതുതന്നെയാണ്‌ റഷ്യന്‍ കമ്പനിയായ ഓര്‍ബിറ്റര്‍ ടെക്‌നോളജീസിനെ ഇത്തരമൊരു സംരഭത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. അടുത്ത നാലഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ്‌ കമ്പനി പദ്ധതിയിടുന്നത്‌.

ഏഴ്‌ പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ബഹിരാകാശ ഹോട്ടലിനകത്ത്‌ വിനോദ സഞ്ചാരികള്‍ക്കുവേണ്ട എല്ലാവിധ സുഖ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. നാലു മുറികളുള്ള ഗസ്‌റ്റ് ഹൗസാകും ടൂറിസ്‌റ്റുകള്‍ക്കാകും കമ്പനി തയാറാക്കുക. ഹോട്ടലിന്റെ ചുവരുകളില്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍ കൂടി ഭൂമിയുടെ മനോഹര രൂപം കാണുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമത്രേ. ഒറ്റയടിക്ക്‌ ഏഴു പേര്‍ക്കുവരെ ഹോട്ടലില്‍ താമസിപ്പിക്കാന്‍ കഴിയും.

ബഹിരാകാശ ഹോട്ടല്‍ പദ്ധതിക്ക്‌ കോടിക്കണക്കിന്‌ ഡോളര്‍ ചെലവാകുമെന്നാണ്‌ കമ്പനി വിലയിരുത്തുന്നത്‌. റഷ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ റോസ്‌കോസ്‌മോസ്‌, സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ആര്‍കെകെ എനര്‍ജിയ എന്നിവയുടെ സഹായത്തോടെയാണ്‌ ഓര്‍ബിറ്റല്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്നത്‌. വ്യക്‌തികളും സാങ്കേതിക വിദഗ്‌ധരും പര്യവേക്ഷകരുമെല്ലാം ഹോട്ടലിലെ ഇടപാടുകാരായിരിക്കും.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

വെണ്ണപോലെ ഉരുകുന്ന ടാന്‍

'വെണ്ണതോല്‍ക്കും ഉടല്‍' സുന്ദരികളെ വിശേഷിപ്പിക്കാന്‍ സാഹിത്യകാരന്മാര്‍ കണ്ടെത്തിയ പദങ്ങളിലൊന്നാണിത്‌ . എന്നാല്‍ ചൈനക്കാരിയായ ടാനിനെ കണ്ടാലെ ഈ പദപ്രയോഗം എത്ര ഭീകരമാണെന്ന്‌ വ്യക്‌തമാകൂ. വെണ്ണപോലെ ഉരുകിയാണ്‌ ടാന്‍ 43 കാരിയായ ടാന്‍ ജീവിക്കുന്നത്‌ . ഇനിയൊരിക്കലും ഇവര്‍ക്ക്‌ സാധാരണ ജീവിതം നയിക്കാനാകില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌ . 20 വയസിലാണ്‌ neurofibromatosis എന്ന രോഗം ഇവരെ പിടികൂടിയത്‌ .

പാരമ്പര്യ ഘടകങ്ങളാണത്രേ അസുഖത്തിന്‌ കാരണമായത്‌ . ശരീര പേശികള്‍ അതീവ ദുര്‍ബലമാകുകയാണ്‌ രോഗലക്ഷണം. ടാനിന്റെ ശരീര പേശികള്‍ക്ക്‌ ഇപ്പോള്‍ ഇലാസ്‌റ്റിക്‌ സ്വഭാവമില്ല. തിളക്കവും നഷ്‌ടമായിക്കഴിഞ്ഞു. ത്വക്കിനടിയില്‍ ചെറിയ വളര്‍ച്ചകളുമുണ്ട്‌ . ഈ പാരമ്പര്യ രോഗം ഇത്ര രൂക്ഷമാകുന്നത്‌ അപൂര്‍വമത്രേ. neurofibromatosis രോഗികളുടെ മക്കള്‍ക്ക്‌ 50 % മാനമാണ്‌ രോഗ സാധ്യത

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

ഭിക്ഷക്കാരന്‍ കഴിയുന്നത്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍

ഗള്‍ഫില്‍ ഏറ്റവും ആദായകരമായ തൊഴിലുകളിലൊന്നാവുകയാണോ ഭിക്ഷാടനം? ദുബയ്‌ പോലീസിന്റെ റിപ്പോര്‍ട്ട്‌ വിശ്വസിക്കാമെങ്കില്‍ അതേ എന്നാകും ഉത്തരം. അടുത്തിടെ അറസ്‌റ്റിലായ ഒരു ഏഷ്യന്‍ ഭിക്ഷക്കാരന്റെ വാസസ്‌ഥലമാണ്‌ പോലീസിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്‌. പകല്‍ മുഴുവന്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന ഇയാള്‍ അന്തിയുറങ്ങുന്നത്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍!!!

ദുബയില്‍ ഭിക്ഷയെടുത്തതിന്‌ മുന്‍പ്‌ അറസ്‌റ്റ് ചെയ്‌ത് ഇയാളെ നാടുകടത്തിയിരുന്നതാണ്‌. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ള 'ജോലി' ഉപേക്ഷിക്കാന്‍ മനസില്ലാത്തതിനാല്‍ വീണ്ടും മടങ്ങിയെത്തുകയായിരുന്നു. റമദാന്‍, ഈദ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ 360 പേരെയാണ്‌ ദുബയില്‍ ഭിക്ഷാടനത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായവര്‍ ഭൂരിഭാഗവും ഏഷ്യക്കാരാണ്‌. അറബികളാണ്‌ തൊട്ടുപിന്നില്‍. സന്ദര്‍ശകവിസയിലെത്തിയാണ്‌ പലരും 'പിച്ചയെടുത്ത്‌' ധനികരായി മടങ്ങുന്നത്‌.

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

തിരുവനന്തപുരം: ദൃശ്യവിസ്‌മയം തീര്‍ത്ത്‌ ഒടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനിയുടെ 'യന്തിരന്‍' എത്തി. ലോകമെമ്പാടും ഇന്നലെ റിലീസ്‌ ചെയ്‌ത ചിത്രത്തിനു തിയേറ്ററുകളില്‍ വന്‍വരവേല്‍പാണ്‌ ആരാധകര്‍ നല്‍കിയത്‌. സിനിമ റിലീസ്‌ ചെയ്യുന്ന ചില തിയേറ്ററുകള്‍ക്കു മുന്നില്‍ വ്യാഴാഴ്‌ച രാത്രിയെത്തി തങ്ങിയ ആരാധകരും നിരവധിയാണ്‌. 150 കോടി രൂപയിലധികം ചെലവഴിച്ചു നിര്‍മിച്ച ചിത്രത്തിന്റെ അണിയറയിലും സ്‌ക്രീനിലും മലയാളി സാന്നിധ്യവും ഏറെയാണ്‌.

രജനി ചിത്രങ്ങളുടെ എല്ലാ തട്ടുപൊളിപ്പന്‍ ചേരുവകളും വന്‍വിജയമാകുമെന്നുറപ്പായ ചിത്രത്തിലുണ്ട്‌. കോടികള്‍ വാരിയെറിഞ്ഞ്‌ രജനീകാന്തിനെ നായകനാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ 'യെന്തിരന്‍' ഇന്നലെ ലോകമെമ്പാടുമുള്ള 3,000 ത്തിലധികം തിയേറ്ററുകളിലാണെത്തിയത്‌. കേരളത്തില്‍ ആദ്യമായാണു 125 തിയേറ്ററുകളില്‍ ഒരു ചിത്രം റിലീസ്‌ ചെയ്‌തത്‌. കേരളത്തിലെ തിയേറ്ററുകളില്‍ ഇതിനകം രണ്ടാഴ്‌ചത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുപോയി.

ഐശ്യരാറായ്‌ നായികയാകുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. സംഗീതസംവിധാനം എ.ആര്‍. റഹ്‌മാനാണ്‌. തെലുങ്കില്‍ 'റോബോ' എന്ന പേരിലും ഹിന്ദിയില്‍ 'റോബോട്ട്‌' എന്ന പേരിലും മൊഴിമാറ്റിയാണു ചിത്രമെത്തിയത്‌. ഇന്ത്യ, അമേരിക്ക, യു.കെ, യൂറോപ്പ്‌, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇന്നലെത്തന്നെ യെന്തിരന്‍ എത്തി. വ്യാഴാഴ്‌ച ഗള്‍ഫിലാണ്‌ ആദ്യഷോ നടന്നത്‌. കേരളത്തില്‍ ഇന്നലെ പാലക്കാട്‌ രാവിലെ അഞ്ചുമണിയോടെയായിരുന്നു ആദ്യഷോ.

ടിക്കറ്റ്‌ റിസര്‍വേഷനില്‍ അമേരിക്കയില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോഡാണു യെന്തിരന്‍ തകര്‍ത്തെറിഞ്ഞത്‌. സാധാരണയായി, അമേരിക്കയില്‍ സിനിമയിറങ്ങുന്നതിന്‌ ഒരാഴ്‌ച മുന്‍പു റിസര്‍വേഷന്‍ ആരംഭിക്കും. രജനിചിത്രമെന്നതിനാല്‍ രണ്ടാഴ്‌ചയ്‌ക്കു മുന്‍പുതന്നെ റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. റിസര്‍വേഷന്‍ തുടങ്ങി പത്തുമിനിട്ടുകള്‍ക്കകം ഒരാഴ്‌ചത്തേക്കുള്ള ടിക്കറ്റുകളാണു വിറ്റുപോയത്‌. തമിഴ്‌നാട്ടില്‍ മാത്രം അഞ്ഞൂറിലധികം തിയേറ്ററുകളില്‍ സിനിമയെത്തി. കേരളത്തില്‍ സെവന്‍ ആര്‍ട്‌സാണു ചിത്രം വിതരണം ചെയ്യുന്നത്‌. തിരുവനന്തപുരത്ത്‌ അഞ്ചു തിയേറ്ററുകളില്‍ യെന്തിരന്‍ എത്തി. കോട്ടയത്തു മൂന്നു തിയേറ്ററുകളില്‍.

ശബ്‌ദമിശ്രണം നിര്‍വഹിച്ച റസൂല്‍ പൂക്കുട്ടി, കലാസംവിധാനം ചെയ്‌ത സാബു സിറില്‍ എന്നിവര്‍ക്കു പുറമേ നിരവധി അണിയറ പ്രവര്‍ത്തകരും യെന്തിരനില്‍ മലയാളി സാന്നിധ്യമായുണ്ട്‌. നിര്യാതനായ കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി എന്നിവര്‍ക്കു പുറമേ സാബു സിറിലും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

ഡോ. വസീഗരന്‍ (രജനികാന്ത്‌) എന്ന ശാസ്‌ത്രജ്‌ഞനാണു നായക കഥാപാത്രം. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നഫലമായി അദ്ദേഹം സ്വന്തം രൂപസാദൃശ്യത്തിലുള്ള റോബോട്ടിനെ സൃഷ്‌ടിക്കുന്നു. രാജ്യത്തിന്റെ നന്‍മയ്‌ക്കു വേണ്ടി യന്ത്രമനുഷ്യനെ ഉപയോഗപ്പെടുത്തണമെന്നാണു വസീഗരന്റെ ആഗ്രഹം. വസീഗരന്റെ പ്രഫസര്‍ (ഡാനി ഡെന്‍സോംഗ്‌പാ) അതിനു തടസം നില്‍ക്കുന്നു. റോബോട്ടിനെ തീവവ്രാദഗ്രൂപ്പുകള്‍ക്കു നല്‍കി പണമുണ്ടാക്കുകയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം. റോബോട്ടിനു മാനുഷികമായ സ്വഭാവഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ അതിന്‌ അംഗീകാരം നല്‍കാനാവില്ലെന്നാണു പ്രഫസറുടെ വാദം.

തുടര്‍ന്ന്‌ വസീഗരന്‍ റോബോട്ടിനെ മാനുഷികമൂല്യങ്ങള്‍ പഠിപ്പിക്കുകയാണ്‌. അതിനിടയില്‍ വസീഗരന്റെ കാമുകിയായ സനയെ (ഐശ്യര്യറായ്‌) റോബോട്ട്‌ പ്രേമിക്കാന്‍ ആരംഭിക്കുന്നു. ഇതേത്തുടര്‍ന്ന്‌ വസീഗരന്‍ റോബോട്ടിനെ നശിപ്പിക്കുകയാണ്‌. വസീഗരന്റെ പ്രഫസര്‍ റോബോട്ടിനെ വീണ്ടെടുത്ത്‌ നാശം വിതയ്‌ക്കുന്ന അപകടകാരിയാക്കുന്നു. ഒടുവില്‍ 'യന്തിരന്‍' പ്രഫസറെ വധിച്ച്‌ വില്ലനാകുകയാണ്‌. തന്റെ തന്നെ നിരവധി പകര്‍പ്പുകളെയും സൃഷ്‌ടിച്ച്‌ യെന്തിരന്‍ ഐശ്യര്യറായിയെ തട്ടിക്കൊണ്ടു പോകുന്നു. നായികയെ രക്ഷിക്കാനുള്ള സാഹസികമായ രംഗങ്ങളാണു തുടര്‍ന്നുള്ളത്‌. അവസാനരംഗങ്ങളില്‍ ഗ്രാഫിക്‌സിന്റെ അതിപ്രസരമാണ്‌. രജനിചിത്രങ്ങളില്‍ സ്‌ഥിരമായി ഉണ്ടാകാറുള്ള ഒരു പഞ്ചിംഗ്‌ ഡയലോഗ്‌ മാത്രമാണ്‌ ചിത്രത്തിലില്ലാത്തത്‌. ഇംഗ്ലീഷ്‌ ചിത്രത്തിന്റെ സ്‌റ്റൈലിലാണു ശങ്കര്‍ 'യന്തിരന്‍' ഒരുക്കിയിട്ടുള്ളത്‌
രമ്യാ നമ്പീശന്‍ ഇപ്പോള്‍ പഴയ രമ്യാ നമ്പീശനല്ല... ആനച്ചന്തം എന്ന ജയരാജ്‌ ചിത്രത്തില്‍ ചന്ദനക്കുറിയും സാരിയും അണിഞ്ഞ്‌ മലയാള സിനിമയിലേക്കെത്തിയ ഈ സുന്ദരിക്ക്‌ പക്ഷേ പിന്നീട്‌ കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. അപ്രസക്‌തമായ റോളുകളുമായി മലയാള സിനിമയില്‍ ചുറ്റിത്തിരിഞ്ഞു നടക്കമ്പോഴാണ്‌ തമിഴില്‍ അവസരം ലഭിക്കുന്നത്‌. ചേരന്‍ സംവിധാനം ചെയ്‌ത രാമന്‍ തേടിയ സീത എന്ന ചിത്രത്തില്‍ നായികയായെങ്കിലം തിരക്ക്‌ മാത്രം അപ്പോഴും മാറിനിന്നു. ഇതോടെയാണ്‌ രമ്യ കളമൊന്നു മാറ്റി ചവിട്ടിയത്‌.

ഗ്ലാമറിനു തയാറെന്നു പ്രഖ്യാപിച്ച രമ്യയക്ക്‌ ആട്ടനായകന്‍ എന്ന ചിത്രം ലഭിച്ചു. അവസരം ഇനിയും കൈവിട്ട്‌ പോകരുതെന്ന്‌ തീരുമാനിച്ച രമ്യയാകട്ടെ പതിവ്‌ ഇമേജ്‌ പൊളിച്ചെഴുതാനുള്ള തീവ്രയത്നം തന്നെയാണ്‌ നടത്തിയത്‌. ചിത്രത്തില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട രമ്യ ഇപ്പോള്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ചുംബിക്കാന്‍ കൂടി തയാറാണെന്നാണ്‌ രമ്യയുടെ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനായി ചില ഉപാധികളുണ്ടെന്നു മാത്രം. ഒന്നാമത്‌ പ്രതിഫലം മികച്ചതായിരിക്കണം. രണ്ടാമത്‌ നായകന്‍ സുന്ദരനായിരിക്കണം. കണ്ട അണ്ടനേയും അടകോടനെയും ചുംബിക്കാന്‍ രമ്യയെ കിട്ടില്ലെന്നു സാരം. കണ്ടീഷനുകള്‍ ഒകെ ആണെങ്കില്‍ പണവുമായി രമ്യയെ സമീപിക്കുക. ഷൂട്ടിങ്‌ തീയതിയും തീരുമാനിച്ചു മടങ്ങാം.

തമിഴില്‍ ഗ്ലാമറസ്‌ വേഷങ്ങള്‍ ചെയ്‌താലേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന തിരിച്ചറിവിലാണ്‌ മുമ്പ്‌ ഗ്ലാമര്‍ വിരോധിയായ രമ്യ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്‌. തമിഴില്‍ എത്തുന്ന പുതിയ നടിമാരെല്ലാം ഗ്ലാമറിന്റെ ഏതറ്റംവരെ പോകാനും മടിയില്ലാത്തവരാണ്‌. ആ സ്‌ഥിതിയ്‌ക്ക് താന്‍ മാത്രം മാറിനിന്നിട്ട്‌ എന്ത്‌ കാര്യം എന്ന ചിന്തയാണ്‌ രമ്യക്ക്‌. തമിഴില്‍ നായികാ പദവി ലഭിച്ച സ്‌ഥിതിയ്‌ക്ക് അത്‌ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്‌ ബുദ്ധി. കാറ്റുള്ളപ്പോള്‍ പാറ്റണം എന്ന പഴഞ്ചൊല്ല്‌ രമ്യ നന്നായി പഠിച്ചുവരികയാണെന്ന്‌ സാരം.

വാര്‍ത്ത