2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

free counters

സുരാജിന്‌ യൂട്യൂബ്‌ പാര‍

സിനിമാ ലോകത്തുനിന്ന്‌ വീണ്ടുമൊരു യൂട്യൂബ്‌ ദൃശ്യം. ഇക്കുറി ഹാസ്യ താരം സുരാജ്‌ വെഞ്ഞാറമ്മൂടാണ്‌ നായകന്‍. കാറിനുള്ളില്‍വച്ച്‌ സുരാജിനോടു സാമ്യമുള്ള ആള്‍ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യമാണ്‌ 'കോമഡി ആക്‌ടര്‍ സുരാജ്‌ വെഞ്ഞാറമ്മൂട്‌ സ്‌കാന്‍ഡല്‍' എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്‌. ഒമ്പത്‌ സെക്കന്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ സ്‌ത്രീ ആരാണെന്ന്‌ വ്യക്‌തമല്ല. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ്‌ കരുതപ്പെടുന്നത്‌. കഴിഞ്ഞയാഴ്‌ച ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തതാണ്‌ വീഡിയോ. ഇതിനോടകം പതിനായിരത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വ്യക്‌തത കുറവായ വീഡിയോ വ്യാജമാണെന്നാണ്‌ സുരാജിനോട്‌ അടുപ്പമുള്ള ചിലര്‍ പറയുന്നത്‌.

എന്നാല്‍ ഒരു സാമ്പിള്‍ പോലെയാണ്‌ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. സുരാജില്‍നിന്ന്‌ പണം തട്ടാനുള്ള രീതിയിലാണ്‌ വീഡിയോ എഡിറ്റ്‌ ചെയ്‌തിട്ടുള്ളത്‌. ബാക്കി സീനുകള്‍ കൈവശമുണ്ടെന്നു കാട്ടി ഭീഷണിപ്പെടുത്തുകയോ മറ്റോ ആകാം ഇതിന്റെ ലക്ഷ്യമെന്നു കരുതുന്നു. ഏതായാലും സുരാജ്‌ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇതിനു മുന്‍പ്‌ നിരവധി മലയാള താരങ്ങളുടെ ചിത്രങ്ങള്‍ യൂ ട്യൂബിലൂടെയും ഇ മെയിലുകളിലൂടെയും പ്രചരിച്ചിരുന്നു. നടി മങ്ക മഹേഷിനോടു സാമ്യമുള്ള നടിയുടെ അശ്ലീല രംഗങ്ങള്‍ മുന്‍പ്‌ യൂട്യുബില്‍ ഏറെ പ്രചരിച്ചിരുന്നു. പരിചയക്കാരനായ ഒരു പഴയ സംവിധായകന്‍ തന്നെ ചതിച്ചു വ്യാജമായി നിര്‍മിച്ചതാണ്‌ വീഡിയോ എന്ന്‌ മങ്ക പിന്നീട്‌ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ശ്രീലക്ഷ്‌മി എന്ന നടിയും മലയാളത്തിലെ പ്രമുഖ സംവിധായക ജോഡികളിലൊരാളും ചുംബിക്കുന്ന ചിത്രത്തിനും ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇത്‌ പിന്നീട്‌ താനേ കെട്ടടങ്ങി. എന്തായാലും ഇനിയുള്ള കുറച്ചുദിവസത്തേക്ക്‌ സുരാജിന്റെ യൂട്യൂബ്‌ ദൃശ്യങ്ങളാകും ഇന്റര്‍നെറ്റിലെ സംസാരവിഷയം.

പറക്കുംതളികകള്‍ ചൈനയിലേക്ക്‌

ചൈന പറക്കുംതളിക ഭീഷണിയില്‍!. കഴിഞ്ഞ ജൂണിന്‌ ശേഷം എട്ടു പറക്കുംതളികകളാണത്രേ ചൈനയിലെത്തിയത്‌ . കഴിഞ്ഞ മാസം 22 ന്‌ ബൗതോവ്‌ വിമാനത്താവളത്തിലാണ്‌ അവസാനമായി പറക്കുംതളികകളെ കണ്ടെത്തിയത്‌ . ഇതോടെ ഒരു മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജു എന്നൊരാള്‍ പറക്കുംതളികകളെ കാമറയില്‍ പകര്‍ത്തിയതായി ഷാന്‍ക്‌സി ന്യൂസ്‌ നെറ്റ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

ആദ്യം നക്ഷത്രമെന്നാണ്‌ ഇയാള്‍ കരുതിയത്‌ . പിന്നീട്‌ അന്തരീക്ഷത്തില്‍ ഇവ പൊങ്ങിക്കിടക്കുന്നതായി മനസിലാക്കിയത്രേ. എന്നാല്‍ പറക്കുംതളികള്‍ സംബന്ധിച്ച്‌ സ്‌ഥിരീകരണം നല്‍കാന്‍ ചൈന വിസമ്മതിച്ചു.

ചൈനീസ്‌ സൈന്യത്തിന്റെ വിമാനങ്ങളെ പറക്കും തളികകളായി തെറ്റിധരിച്ചതാകാമെന്ന വാദവുമുണ്ട്‌

വാര്‍ത്ത