2011, മാർച്ച് 17, വ്യാഴാഴ്‌ച

സൂര്യനില്ലാതെയും 'ജീവിക്കാം' ‍

നക്ഷത്രങ്ങളില്ലാത്ത ഗ്രഹങ്ങളിലും ജീവിക്കാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍. സൂര്യന്‍/നക്ഷത്രത്തില്‍ നിന്ന്‌ പുറപ്പെടുന്ന ഊര്‍ജം ജീവന്‍ നിലനിര്‍ത്താന്‍ വേണമെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തലുകള്‍. ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനായ ഡോറിയന്‍ അബ്ബോട്ടാണ്‌ പുതിയ സിദ്ധാന്തത്തിന്‌ പിന്നില്‍. ഗ്രഹങ്ങളുടെ ഉള്ളിലുളള ചൂട്‌ ദ്രാവകങ്ങളെ നിലനിര്‍ത്തുമെന്നാണ്‌ വിശദീകരണം. ഇത്തരം ഗ്രഹങ്ങള്‍ക്കുളളില്‍ 'സമുദ്രങ്ങളും' ഉണ്ടാകാം. സൂര്യപ്രകാശം ആവശ്യമില്ലാത്ത ബാക്‌ടീരകള്‍ക്ക്‌ ഈ സാഹചര്യത്തില്‍ ജീവിക്കാനാകുമത്രേ. നക്ഷത്രം/സൂര്യനില്‍ നിന്ന്‌ ഏറെ അകലെയുള്ള ഗ്രഹങ്ങള്‍ക്കും ഈ സിദ്ധാന്തം ബാധകമാണ്‌ . ശനിയുടെ ഉള്ളില്‍ ഇത്തരം സമുദ്രങ്ങള്‍ ഉണ്ടാകുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയില്‍ 160 കിലോമീറ്റര്‍ ആഴമുള്ള സമുദ്രം കണ്ടെത്തിയിട്ടുണ്ട്‌ . അകകാമ്പിലെ ഉയര്‍ന്ന താപനില ഭൂമിയുടെ തുടക്കത്തിലേ ഉണ്ട്‌ . എന്നാല്‍ സൂര്യനില്‍ നിന്നുളള ഊര്‍ജമാണ്‌ ഭൂമിയിലെ ജീവികള്‍ക്ക്‌ പ്രയോജനം ചെയ്യുന്നുണ്ട്‌ . തങ്ങളുടെ പുതിയ കണ്ടെത്തല്‍ ഭാവി ബഹിരാകാശ യാത്രികര്‍ക്ക്‌ പ്രയോജനം ചെയ്യുേെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.

ഭാഗ്യം കൊണ്ടുവരുന്ന നായയ്‌ക്കു മുടക്കിയത്‌ 7 കോടി

കോടികള്‍ വിലമതിക്കുന്ന കാറുകളും ബംഗ്ലാവുകളുമൊക്കെയായി ഇന്ത്യയിലെ കോടീശ്വരര്‍ തങ്ങളുടെ സമ്പത്ത്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചൈനീസ്‌ സമ്പന്നര്‍ ചിന്തിക്കുന്നത്‌ വ്യത്യസ്‌തരീതിയിലാണ്‌. ഇന്ത്യയിലുള്ളതിനേക്കാള്‍ കോടീശ്വരന്മാരുള്ള രാജ്യമാണ്‌ ചൈന. അവിടെ തങ്ങളുടെ സ്‌റ്റാറ്റസ്‌ പ്രകടിപ്പിക്കാന്‍ കാറുകളും കൂറ്റന്‍ കെട്ടിടങ്ങളും പോരെന്ന്‌ ചൈനക്കാര്‍ക്കറിയാം. നായകളാണ്‌ ഇപ്പോള്‍ ചൈനീസ്‌ സമ്പന്നരുടെ സ്‌റ്റാറ്റസ്‌ നിര്‍ണയിക്കുന്ന ഘടകം. സമ്പത്ത്‌ വര്‍ധിക്കുംതോറും വിലകൂടിയ ഇനം നായകളെ വളര്‍ത്തുന്ന പതിവ്‌ ചൈനക്കാര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്‌. ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന അപൂര്‍വയിനം നായകളാണ്‌ ചൈനീസ്‌ സമ്പന്നര്‍മാരുടെ പ്രിയയിനം. കഴിഞ്ഞ ദിവസം 7 കോടി രൂപമുടക്കിയാണ്‌ ഈ ഇനത്തില്‍പ്പെട്ട നായയെ ഒരു ചൈനീസ്‌ കോടീശ്വരന്‍ വാങ്ങിയത്‌. ചുവന്ന നിറത്തിലുള്ള 11 മാസം പ്രായമായ നായയാണ്‌ റെക്കോഡ്‌ വിലയ്‌ക്കു വിറ്റുപോയത്‌. ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന നായകള്‍ ഭാഗ്യവും സമ്പത്തുംകൊണ്ടുവരുമെന്നാണ്‌ വിശ്വാസം. ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ പ്രിയതോഴനായാണ്‌ ഈ നായകള്‍ അറിയപ്പെടുന്നത്‌. ബുദ്ധസന്യാസിമാരുടെ ആത്മാക്കള്‍ ഈ നായ്‌ക്കളോടൊപ്പമുണ്ടെന്നാണ്‌ ചൈനക്കാര്‍ വിശ്വസിക്കുന്നത്‌. ഇതുകൊണ്ട്‌ ഈ നായ്‌ക്കള്‍ക്ക്‌ ഉടമസ്‌ഥര്‍ക്കു സ്വര്‍ഗഭാഗ്യം പ്രദാനംചെയ്യാനാവുമെന്ന്‌ ഇവര്‍ കരുതുന്നു. 80 സെന്റീമീറ്ററോളം ഉയരം വയ്‌ക്കുന്ന ടിബറ്റന്‍ മസ്‌റ്റിഫ്‌ നായ്‌ക്കള്‍ നൂറുകിലോയിലേറെ ഭാരം വയ്‌ക്കുന്നവയാണ്‌.

വാര്‍ത്ത