2011, മാർച്ച് 10, വ്യാഴാഴ്‌ച

തലമുടിയേക്കാള്‍ ചെറിയ ബാറ്ററി

ലോകത്തിലെ ഏറ്റവും ചെറിയ ബാറ്ററിയുടെ വലുപ്പമെത്ര?. തലമുടിയുടെ ആയിരത്തിലേഴ്‌ എന്നാകും ജിയാന്‍യു ഹുആങിന്റെ മറുപടി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ Sandia National Laboratoriesല്‍ നടത്തിയ ഗവേഷണത്തിലാണ്‌ ലിഥിയം അടിസ്‌ഥാനമാക്കിയുളള ബാറ്ററി കണ്ടുപിടിച്ചത്‌ . ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ്‌ ബാറ്ററി നിര്‍മ്മിച്ചത്‌ . ഈ ബാറ്ററി ചാര്‍ജു ചെയ്യാനും ഡിസ്‌ചാര്‍ജു ചെയ്യാനും കഴിയുമെന്ന്‌ ഹുആങ്‌ വ്യക്‌തമാക്കി. എന്നാല്‍ നിലവിലുളള സാഹചര്യത്തില്‍ വാണിജ്യഅടിസ്‌ഥാനത്തില്‍ ഈ ബാറ്ററികള്‍ നിര്‍മ്മിക്കാനാകില്ല. ഇതിനായി കൂടുതല്‍ ഗവേഷണം വേണ്ടി വരും. നാനോ വസ്‌തുക്കളെയാണ്‌ ബാറ്ററിയുടെ ആനോഡ്‌ തയാറാക്കിയിരിക്കുന്നത്‌ . ഈ പ്രകിയ വന്‍തോതിലുളള ഉത്‌പാദനം തടസപ്പെടുത്തുകയാണ്‌ . ടിന്‍ ഓക്‌സൈഡ്‌ നാനോവൈര്‍ ആണ്‌ ആനോഡിന്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌ . ലിഥിയം കോബാള്‍ട്ട്‌ ഓക്‌സൈഡാണ്‌ കാഥോഡ്‌ . അയോണിക്‌ സ്വഭാവമുളള ദ്രാവകമാണ്‌ ഇലക്‌ട്രോടൈപ്പായി ഉപയോഗിക്കുന്നത്‌ . ബാറ്ററിക്ക്‌ 100 നാനോമീറ്ററാണ്‌ ചുറ്റളവ്‌ . 10 മൈക്രോമീറ്റണാണ്‌ നീളം. ചാര്‍ജ്‌ ചെയ്യുമ്പോള്‍ ബാറ്ററിയുടെ വലുപ്പം ഇരട്ടിയോളം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്‌ .

വാര്‍ത്ത