2011, മേയ് 12, വ്യാഴാഴ്‌ച

വിവാഹദിനത്തില്‍ ഒളിച്ചോടിയ വധു 3.35 കോടി നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ വരന്‍

പണം വാരിക്കോരി ചെലവഴിച്ച വിവാഹത്തില്‍ അള്‍ത്താരയില്‍വച്ച്‌ വഞ്ചിക്കപ്പെട്ട ഇറ്റലിക്കാരന്‍ വരന്‍ തന്റെ പ്രതിശ്രുതവധുവിനെതിരെ 3.34 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു പരാതി നല്‍കിയിരിക്കുകയാണ്‌. വിവാഹത്തിനായി വമ്പന്‍ ബംഗ്ലാവ്‌ ബുക്ക്‌ ചെയ്‌തതും വധുവിന്റെ ആഗ്രഹപ്രകാരം തന്റെ അപ്പാര്‍ട്ട്‌മെന്റ്‌ മോടി കൂട്ടിയതും പസിഫിക്ക്‌ ദ്വീപിലേക്ക്‌ മധുവിധു പോകാന്‍ തീരുമാനിച്ചതുമായ വകയില്‍ തനിക്ക്‌ ധനനഷ്‌ടവും മാനഹാനിയും ഉണ്ടായി എന്നാണ്‌ ഈ മുപ്പത്തിരണ്ടുകാരന്‍ പറയുന്നത്‌. വധുവിന്റെ സഹോദരന്‍ പള്ളിയിലെത്തി വധുവിനു വിവാഹത്തിനു വരാന്‍ താത്‌പര്യമില്ലെന്ന്‌ അറിയിക്കുകയായിരുന്നു. തന്റെ കാമുകനുമൊത്താണ്‌ വധുവിന്റെ ഒളിച്ചോട്ടം. വിവാഹവേദിയില്‍വച്ച്‌ തന്നെ അപമാനിതനാക്കിയവളെ വെറുതെ വിടില്ലെന്ന നിലപാടിലാണ്‌ ഈ യുവാവ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത