2011, മേയ് 12, വ്യാഴാഴ്‌ച

വിദ്യാര്‍ഥിനി കന്യകാത്വം വിറ്റത്‌ 32 ലക്ഷം രൂപയ്‌ക്ക്

ഇന്റര്‍നെറ്റിലൂടെ ബല്‍ജിയം വിദ്യാര്‍ഥിനി നടത്തിയ കന്യകാത്വലേലത്തില്‍ ലഭിച്ചത്‌ 32 ലക്ഷം രൂപ. 21 വയസുള്ള വിദ്യാര്‍ഥിനിയാണ്‌ തന്റെ കന്യകാത്വം ഇന്റര്‍നെറ്റിലൂടെ വില്‍പ്പനക്കുവച്ചത്‌. നൊല്ലെ എന്ന പേരിലാണ്‌ യുവതിയുടെ കന്യകാത്വ വില്‍പ്പന. ആംസ്‌റ്റര്‍ഡാമിലുള്ള യന്ത്രഎക്‌സകോര്‍ട്ട്‌ എന്ന വെബ്‌സൈറ്റ്‌ വഴിയായിരുന്നു കന്യകാത്വലേലം. മാര്‍ച്ചിലാണ്‌ നൊല്ലെ കന്യകാത്വം വില്‍പ്പനക്കുവച്ചത്‌. മുഖം മറച്ച ഫോട്ടോകളും വെബ്‌സൈറ്റില്‍ നൊല്ലെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ നടന്ന ലേലത്തിലാണ്‌ 32 ലക്ഷം രൂപയ്‌ക്ക് നൊല്ലെയുടെ കന്യകാത്വം വിറ്റുപോയത്‌. പണം മുടക്കിയയാളോടൊപ്പം നൊല്ലെ 24 മണിക്കൂര്‍ ചെലവഴിക്കും. ഷോപ്പിംഗിനും റെസേ്‌റ്റാറന്റിലുമൊക്കെ ഈ പങ്കാളി നൊല്ലെയെ കൊണ്ടുപോകണമെന്നുമാത്രം. ശാരീരികമായി ബന്ധപ്പെടുമ്പോള്‍ ഗര്‍ഭനിരോധനഉറ ഉപയോഗിക്കണമെന്ന നിബന്ധനയും നൊല്ലെയ്‌ക്കുണ്ട്‌. വീട്ടുകാരറിയാതെയാണ്‌ ഈ വിദ്യാര്‍ഥിനിയുടെ കന്യകാത്വവില്‍പ്പന. അതിനാല്‍ യഥാര്‍ഥ പേര്‌ നൊല്ലെ വെളിപ്പെടുത്തിയിട്ടില്ല. തനിക്കു ലഭിച്ച തുകയുടെ അഞ്ചു ശതമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഈ വിദ്യാര്‍ഥിനി സംഭാവന നല്‍കിയിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത