2011, മാർച്ച് 28, തിങ്കളാഴ്‌ച

നാളെയാണ്‌ നാളെയാണ്‌

നാളയാണ്‌... നാളെയാണ്‌... ലോകക്രിക്കറ്റിലെ ഹൈവോള്‍ട്ടേജ്‌ മത്സരം നാളെയാണ്‌. 2011 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യയും-പാകിസ്‌താനും തമ്മിലുള്ള ഐതിഹാസിക മത്സരത്തിന്‌ ഒരു ദിനം കൂടി. നാളെ ഉച്ചയ്‌ക്ക് രണ്ടിന്‌ മത്സരത്തിനു ടോസ്‌ വീഴുന്നതോടെ ആവേശം ഉച്ചസ്‌ഥായിലാകും. മത്സരത്തിനായി മൊഹാലിയും ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു. വി.വി.ഐ.പികള്‍ എത്തുന്ന മത്സരവേദിയും നഗരപരിസരങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്‌. സ്‌റ്റേഡിയത്തിന്റെയും താരങ്ങളുടെയും സുരക്ഷയ്‌ക്കായി പോലീസിനെയും അര്‍ധ സൈനികരയും നിയോഗിച്ചിട്ടുണ്ട്‌. ഇതുകൂടാതെ എന്‍.എസ്‌.ജി, എസ്‌.പി.ജി. എന്നിവരേയും മത്സരത്തിന്‌ സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിട്ടുണ്ട്‌. ിന്നലെ ഇരു ടീമുകളും മൊഹാലി സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഉച്ചയ്‌ക്കു നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാന്‍ അനേകം ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ആരേയും സ്‌റ്റേഡിയത്തിലേക്കു കടത്തി വിട്ടിശല്ലന്നു റിപ്പോര്‍ട്ടുണ്ട്‌. പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ മൂന്നു സീമര്‍മാരിറങ്ങുമെന്ന സൂചന പരിശീലന സെക്ഷനില്‍ നിന്നു ലഭിച്ചിട്ടുണ്ട്‌. ആശിഷ്‌ നെഹ്‌റയും എസ്‌. ശ്രീശാന്തും പരിശീലനത്തിനിടെ നെറ്റ്‌സില്‍ ഏറെ നേരം ബൗള്‍ ചെയ്‌തത്‌ ഇതിനെ ബലപ്പെടുത്തുന്നു. പാകിസ്‌താന്‍ ടീമും ഇന്നലെ ഏറെ നേരം സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. രാവിലെയും വൈകിട്ടുമായിരുന്നു അവരുടെ പരിശീലനം. പരിശീലന ശേഷം ഇന്ത്യന്‍ മുന്‍നിരയെ തകര്‍ക്കാനാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്‌ പാക്‌ പേസര്‍ ഉമര്‍ ഗുല്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത