2011, മേയ് 14, ശനിയാഴ്‌ച

കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന്‌ പരസ്യം: നരഭോജി അറസ്‌റ്റില്‍

പാചകം ചെയ്‌തു കഴിക്കാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്നു ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്‌ത സ്‌ളോവാക്യക്കാരനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. താന്‍ നരഭോജിയാണെന്നും തനിക്കു പാചകം ചെയ്‌തു കഴിക്കാന്‍ ജീവനുള്ള മനുഷ്യനെ ആവശ്യമുണ്ടെന്നും കാട്ടിയാണ്‌ സ്‌ളോവാക്യക്കാരന്‍ പരസ്യം ചെയ്‌തത്‌. ഈ പരസ്യം കണ്ട ഒരു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ താന്‍ തയാറാണെന്നു പറഞ്ഞ്‌ സ്‌ളോവോക്യന്‍ നരഭോജിയെ ഫോണ്‍വിളിക്കുകയായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു താമാശയായിരിക്കും ഇതെന്നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ കരുതിയത്‌. എന്നാല്‍, ഫോണ്‍സംഭാഷണങ്ങള്‍ അതിരുകടന്നതോടെ കളികാര്യമാണെന്ന്‌ ഇയാള്‍ക്കു മനസിലായി. ഉടനെ ഈ വിവരം ഇയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസിനെ അറിയിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസ്‌ സ്‌ളോവാക്യന്‍ പോലീസിനു വിവരം കൈമാറി. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സ്‌ളോവാക്യന്‍ പോലീസ്‌ നരഭോജിയെ കുടുക്കാന്‍ പദ്ധതിയിട്ടു. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ ആകൃഷ്‌ടനായി എത്തിയയാളെന്ന്‌ നടിച്ച്‌ ഒരു പോലീസ്‌ ഓഫീസര്‍ നാല്‍പ്പത്തിമൂന്നു വയസുള്ള നരഭോജിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസുകാരനെ കൊല്ലാനായി നരഭോജി കത്തിയെടുത്തോടെ വീട്‌ വളഞ്ഞിരുന്ന മറ്റു പോലീസുകാര്‍ ഉള്ളിലേക്ക്‌ ഇരച്ചുകയറി ഇയാളെ അറസ്‌റ്റു ചെയ്യുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത