2011, മേയ് 17, ചൊവ്വാഴ്ച

ശവമഞ്ചം ഓടിച്ച്‌ റെക്കോഡിട്ട വൈദികന്‍

റേ ബിദ്ദിസ്‌ ഇംഗ്ലണ്ടിലെ ഒരു വൈദികനാണ്‌. മോട്ടോര്‍ ബൈക്കുകള്‍ വേഗത്തില്‍ ഓടിക്കുകയെന്നതാണ്‌ ഈ വൈദികന്റെ പ്രിയപ്പെട്ടവിനോദം. വേഗതയോടുള്ള ഈ ഇഷ്‌ടം തന്റെ വൈദികവൃത്തിയോട്‌ ബന്ധിപ്പിച്ചിരിക്കുകയാണ്‌ റേ. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചാണ്‌ ഈ വൈദികന്‍ തന്റെ ബൈക്കുപ്രേമം തെളിയിച്ചിരിക്കുന്നത്‌. മോട്ടോര്‍ബൈക്കില്‍ ഘടിപ്പിച്ച ശവമഞ്ചം മണിക്കൂറില്‍ 182.5 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ്‌ റേ റെക്കോഡ്‌ ബുക്കില്‍ സ്‌ഥാനം പിടിച്ചത്‌. ഏറ്റവും വേഗത്തില്‍ ശവമഞ്ചം ഓടിച്ചതിന്റെ റേക്കോഡാണ്‌ റേ സ്വന്തമാക്കിയത്‌. ട്രയഫ്‌ അമേരിക്ക എന്ന ബൈക്കാണ്‌ റെ ഉപയോഗിച്ചത്‌. ഈ വാഹനത്തില്‍ രണ്ടു ചക്രങ്ങളോടു കൂടിയുള്ള ശവമഞ്ചം ഘടിപ്പിച്ചു. ഇതില്‍ ശവപ്പെട്ടിയും റേ വച്ചിരുന്നു. യോര്‍ക്ക്‌ ഷെയറിലുള്ള ഹാലിഫാക്‌സിലുള്ള ഒരു വിമാനത്താവളത്തിന്റെ റണ്‍വേയിലാണ്‌ റേ തന്റെ ബൈക്കില്‍ റെക്കോഡ്‌ പ്രകടനം നടത്തിയത്‌. സംസ്‌കാര ചടങ്ങില്‍ മൃതദേഹ പേടകം വഹിക്കുന്ന ശവമഞ്ചം ഓടിച്ചാണ്‌ റെക്കോഡിട്ടതെന്നാണ്‌ ഈ വൈദികന്റെ അവകാശവാദം. പരമ്പരാഗത രീതികളില്‍നിന്നു വ്യത്യസ്‌തമായി ചിന്തിക്കുന്നവരാണ്‌ ഈ ശവമഞ്ചത്തില്‍ അത്യയാത്രയ്‌ക്കിഷ്‌ടപ്പെടുന്നതെന്നും റേ ചൂണ്ടിക്കാട്ടുന്നു. റോക്കറ്റെന്നാണ്‌ റേ ഈ പായുന്ന ശവമഞ്ചത്തിനിട്ടിരിക്കുന്ന പേര്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത