2011, മേയ് 4, ബുധനാഴ്‌ച

Facebook

വിവാഹമോചനം: പഴി Facebookന്‌ അമേരിക്കയിലെ 20% വിവാഹമോചനങ്ങള്‍ക്കും കാരണം ഫേസ്‌ബുക്ക്‌ ? ഫ്‌ളോറിഡയിലെ അഭിഭാഷക Carin Constantine നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഫേസ്‌ബുക്കിനെ കുറ്റപ്പെടുത്തുന്നത്‌ . 80 % വിവാഹ ബന്ധങ്ങള്‍ ഉണ്ടാകാനും തകരാനും ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മകള്‍ കാരണമാകുന്നുണ്ടെന്നാണ്‌ കണ്ടെത്തല്‍. വിവാഹ മോചനം തേടുന്നവരില്‍ 90% ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവരാണ്‌ . പലരും ഫേസ്‌ബുക്കില്‍ കുറിക്കുന്ന വിഡ്‌ഢിത്തങ്ങള്‍ ജീവിത പങ്കാളിയെ പ്രകോപിപ്പിക്കും. മറ്റൊരു കൂട്ടര്‍ പ്രകോപനപരമായ ചിത്രങ്ങള്‍ പോസ്‌റ്റ്‌ ചെയ്യുന്നവരാണ്‌ . സ്വന്തം സ്വകാര്യത വരെ പലരും കണക്കിലെടുക്കാറില്ല. നെറ്റിലൂടെ കൂട്ടുകാരെ തേടുന്നതിനിടെ നടത്തുന്ന അവകാശവാദങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ടെന്ന്‌ അവര്‍ പറഞ്ഞു. കോടതിയില്‍ ഫേസ്‌ബുക്ക്‌ സന്ദേശങ്ങളെയും അഭിഭാഷകര്‍ ഉപയോഗിക്കാറുണ്ടെന്ന്‌ അവര്‍ പറഞ്ഞു. ------------------------------------------------------------------------------------- ഫേസ്‌ബുക്ക്‌ വാച്ചിലേക്കും ഫേസ്‌ബുക്ക്‌ ഇനി വാച്ചുകളിലേക്കും. കനേഡിയന്‍ കമ്പനിയായ ഇന്‍പള്‍സ്‌ ആണ്‌ ഫേസ്‌ബുക്ക്‌ അലേര്‍ട്ടുകള്‍ വാച്ചുകളിലേക്ക്‌ നല്‍കുന്ന സാങ്കേതിക വിദ്യ തയാറാക്കിയത്‌ . സ്‌മാര്‍ട്ട്‌ ഫോണിന്റെയോ കമ്പ്യൂട്ടറിന്റേയോ സഹായത്തോടെയാകും വാച്ചിലേക്ക്‌ വിവരങ്ങള്‍ നല്‍കുക. 1.3 ഇഞ്ച്‌ ഡിസ്‌പ്ലേയാകും വാച്ചിലുണ്ടാകുക. ഫേസ്‌ബുക്കിനായി ബട്ടണുകള്‍, ടൈമറുകള്‍ തുടങ്ങിയവ വാച്ചിലുണ്ടാകും. ഗാനങ്ങള്‍ കേള്‍ക്കാനുളള സംവിധാനവും വാച്ചിലുണ്ടാകും. മൊബൈല്‍ ഫോണിനെ വാച്ചുകളുടെ രൂപത്തിലേക്ക്‌ ചുരുക്കുകയാണ്‌ ഗവേഷകരുടെ ലക്ഷ്യം. ------------------------------------------------------------------------------------- Facebookലെ സ്‌ത്രീകള്‍ ശ്രദ്ധിക്കുക ഫേസ്‌ബുക്കില്‍ പീഡന വീരന്മാര്‍ സജീവമാകുന്നു. കൂട്ടുകൂടുക, പിന്നെ വഞ്ചിക്കുക... എന്ന പതിവ്‌ ശൈലിയാണ്‌ സാമൂഹ്യകൂട്ടായ്‌മകളിലെ പീഡനക്കാരുടെ തന്ത്രം. ഫേസ്‌ബുക്കില്‍ മാത്രം 235 സ്‌ത്രീകളാണ്‌ വഞ്ചിക്കപ്പെട്ടത്‌ . ഇവരുടെ ചിത്രങ്ങള്‍ അശ്‌ളീല വെബ്‌ സൈറ്റുകളില്‍ പടര്‍ന്നപ്പോഴാണ്‌ പോലീസ്‌ സംഭവം ഗൗരവമായിട്ടെടുത്തത്‌ .മിനെസോട്ട സ്വദേശി തിമോത്തി നോയ്‌ജേന്‍ ആണ്‌ പോലീസിന്റെ പിടിയിലായത്‌ . ഫേസ്‌ബുക്കിലൂടെയാണ്‌ ഇയാള്‍ ഇരകളെ തേടിയിരുന്നത്‌ . സൗഹൃദം സ്‌ഥാപിച്ച ശേഷം വ്യക്‌തിപരമായ വിവരങ്ങള്‍ സ്വന്തമാക്കും. തന്ത്രശാലിയായ ഇയാള്‍ പെണ്‍കുട്ടികളുടെ പാസ്‌വേര്‍ഡ്‌ അടക്കമുളള വിവരങ്ങള്‍ ചോര്‍ത്തും. തുടര്‍ന്നാകും ചിത്രങ്ങള്‍ സംഘടിപ്പിക്കുക. ഇവ അശ്‌ളീല സൈറ്റുകള്‍ക്ക്‌ വിറ്റ്‌ പണവും ഉണ്ടാക്കും. 235 സ്‌ത്രീകളുടെ ഇ മെയില്‍ വിലാസവും സുരക്ഷാ വിവരങ്ങളും ഇയാളില്‍ നിന്ന്‌ കണ്ടെത്തി. ഇയാളുടെ കമ്പ്യൂട്ടറില്‍ സ്‌ത്രീകളുടെ വിവരങ്ങളും ഫോട്ടോകളും 92 ഫോള്‍ഡറുകളിലാണ്‌ സൂക്ഷിച്ചിരുന്നത്‌ . താന്‍ ചെയ്യുന്നത്‌ നിയമവിരുദ്ധമല്ലെന്നായിരുന്നു ഇയാളുടെ വിശ്വാസം. വാഷിംഗ്‌ടണ്‍ കോടതിയാകും തിമോത്തിയുടെ ഭാവി തീരുമാനിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത