2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പാകിസ്‌താനില്‍ ചിലന്തി തരംഗം

പാകിസ്‌താനിലെ സിന്ധിലെ മരങ്ങള്‍ക്ക്‌ ചിലന്തികളുടെ ഉടുപ്പ്‌ . കഴിഞ്ഞ വര്‍ഷമുണ്ടായ വെളളപ്പൊക്കമാണ്‌ പുതിയ പ്രതിഭാസത്തിന്‌ കാരണമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌ . വെള്ളപ്പൊക്കത്തില്‍ നിന്ന്‌ രക്ഷ നേടാന്‍ മരങ്ങളെ അഭയം പ്രാപിച്ച ചിലന്തികള്‍ മരങ്ങളെ ചിലന്തി വലകളാല്‍ പൊതിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ 2,000 പേരാണ്‌ മരിച്ചത്‌ . പാകിസ്‌താനിലെ മൂന്ന്‌ പ്രവിശ്യകളിലായി 2 കോടി ജനങ്ങളാണ്‌ ദുരിതത്തില്‍പ്പെട്ടത്‌ . സിന്ധ്‌ പ്രവിശ്യയിലാണ്‌ ചിലന്തികള്‍ മരങ്ങള്‍ സ്വന്തമാക്കിയത്‌ . ഈ പ്രതിഭാസം നേരത്തെ ഉണ്ടായിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. ചിലന്തികളോട്‌ അവര്‍ക്ക്‌ പിണക്കവുമില്ല. ചിലന്തിവലകള്‍ കൊതുക്‌ ശല്യം കുറച്ചെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌ .

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത