2011, മാർച്ച് 3, വ്യാഴാഴ്‌ച

ലഹരി നുരയും തക്കാളി

ആവശ്യമാണു കണ്ടെത്തലിന്റെ മാതാവ്‌ എന്നു പറയുന്നത്‌ ശരിവയ്‌ക്കുകയാണ്‌ ഗുജറാത്തുകാര്‍. മദ്യം നിരോധിച്ച സംസ്‌ഥാനമാണ്‌ ഗുജറാത്ത്‌. എന്നാല്‍, അവിടെ കുടിയന്മാരില്ലേ? അവര്‍ക്കു ലഹരി എങ്ങനെ ലഭിക്കും. അതിനുള്ള ഉത്തരമാണ്‌ ഗുജറാത്തില്‍ തക്കാളികള്‍. വ്യാജമദ്യ മാഫിയക്കാരാണ്‌ ഈ തക്കാളികള്‍ രംഗത്തിറക്കിയിരിക്കുന്നത്‌. മദ്യം നിറച്ച തക്കാളികളാണ്‌ ഇവയെന്നുമാത്രം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ്‌ ഈ തക്കാളികളില്‍ സിറിഞ്ച്‌ ഉപയോഗിച്ച്‌ നിറയ്‌ക്കുന്നത്‌. തക്കാളിക്കു 20 രൂപയാണ്‌ വിലയെങ്കിലും ലഹരിതക്കാളിക്കു 250-300 രൂപ കൊടുക്കണം. റമ്മിനും ബ്രാണ്ടിക്കും വിലവ്യത്യാസവുമുണ്ട്‌. തെരഞ്ഞെടുത്ത കടകളില്‍ തെരഞ്ഞെടുത്ത കുടിയന്മാര്‍ക്കു മാത്രമേ ഈ തക്കാളി ലഭിക്കൂ. തക്കാളിയില്‍ നിറച്ച മദ്യത്തിനു പ്രത്യേക ലഹരിയാണെന്നാണ്‌ ഗുജറാത്തിലെ സ്‌ഥിരം കുടിയന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

വാര്‍ത്ത