2013, ജൂലൈ 16, ചൊവ്വാഴ്ച

'മരിച്ച' രോഗി ഉണര്‍ന്നു; യു.എസ്സില്‍ ആസ്‌പത്രിക്ക് 13.2 ലക്ഷം പിഴ

രോഗി മരിച്ചെന്നു കരുതി അവയവങ്ങള്‍ നീക്കാന്‍ തുടങ്ങിയ ആസ്പത്രി അധികൃതര്‍ക്ക് 22,000 ഡോളര്‍ (13.2 ലക്ഷം രൂപ) പിഴ. ന്യൂയോര്‍ക്കില്‍ 2009- ലാണ് സംഭവം.




41 വയസ്സായ കൊളീന്‍ എസ് ബേണിനെയാണ് അമിതമായി മരുന്നുകഴിച്ച് ബോധം നിലച്ച അവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ മരണം സംഭവിച്ചെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്താന്‍ തുടങ്ങവേ കൊളീന്‍ കണ്ണുതുറക്കുകയായിരുന്നു.



മതിയായ ചികിത്സ നല്‍കാതെയാണ് ആസ്പത്രിയധികൃതര്‍ രോഗി മരിച്ചതായി പ്രഖ്യാപിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് പിഴശിക്ഷ വിധിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത